Powered By Blogger

2013 മേയ് 29, ബുധനാഴ്‌ച

എന്‍റെ ഗ്രാമം



തൊഴുത്തില്‍ പശുഇല്ല തെങ്ങിന് തടമില്ല ഞാന്‍ ഓടികളിച്ച മുറ്റത്ത്‌ മണ്ണില്ല
ഇടവഴികള്‍ കാണുന്നില്ല പരല്‍മീനെപിടിച്ചു കുപ്പിയിലാക്കിയ തോട് പട്ടിണി
കാരനെ പോലെ മെലിഞ്ഞൂ എങ്ങി എങ്ങി ഒഴുകുന്നൂ വയലുകള്‍ നികത്തി
ആരൊക്കെയോ കെട്ടിടകൊടുമരം തീര്‍ത്തിരിക്കുന്നൂ ഇടവഴികളില്‍ കുണുങ്ങി
കുണുങ്ങി മേഞ്ഞിരുന്ന ആടുകളെ കണ്ണാന്‍ഇല്ല
ആടലോടകം അതിര് തീര്‍ത്തിരുന്ന മുള്‍വൈലികള്‍ കണ്ടില്ല
പുല്ലാണികാട്ടിലെ പുല്ലുകള്‍ ചിതലരിച്ചപോലെ
ഞാന്‍ നീന്തല്‍ പഠിച്ച കുളം എന്നെ നോക്കി നെടുവീര്‍പ്പിട്ടൂ
എന്‍റെ കളിക്കൂട്ടുകാരി എന്‍റെ കൈ പിടിച്ച് കണ്ണീര്‍ വാര്‍ത്തൂ
എന്നോ പിന്നിട്ട വഴികളിലൂടെ എങ്ങലോടെ ഞാന്‍ നടന്നൂ
കുട്ടിക്കാലത്ത് ഞാന്‍ ഓടികയറിയ മാവുകളും പ്ലാവ്കളും
ജനലുകളായും വാതിലുകളായും എന്നെ നോക്കി പല്ലിളിച്ചു
തൊടിയിലെ ഒരു ഞാവല്‍മരം മാത്രം എന്നെ നോക്കി പുഞ്ചിരിചൂ...

2 അഭിപ്രായങ്ങൾ:

  1. കാലി മേയുന്ന പുല്ലാനിക്കാട്ടിൽ ചാണാൻ വാരി നടന്ന പിള്ളേരു പോലും ഇന്നില്ല.
    എല്ലാം വെറും ഗഥകാല സ്മൃതികൾ..


    ടമാർ പടാർ...
    :)

    മറുപടിഇല്ലാതാക്കൂ
  2. ഇന്നിപോള്‍ വെറും വിബര്‍ന്ജനങള്‍ മാത്രം...

    മറുപടിഇല്ലാതാക്കൂ