2012 നവംബർ 19, തിങ്കളാഴ്ച
കുഞ്ഞുമോള്‍
"ഉമ്മാ എനിക്ക് വിശക്കുന്നു എന്തെങ്ങിലും താ ഉമ്മാ"..
കുഞ്ഞുമോള്‍ കരഞ്ഞുകൊണ്ട് ഉമ്മയുടെ കൈ പിടിച്ചു വലിച്ചു അതുകേട്ട്
ആ ഉമ്മയുടെ ഹ്രദയം പിടച്ചു .
"ഇന്നലെ രാത്രി വെറും കഞ്ഞിയല്ലേ തന്നത് അതിലാണെങ്കില്‍ വറ്റും കുറവായിരുന്നു
രാവിലെ വയറുനിറയെ ചോറ് തരാം എന്ന് പറഞ്ഞതല്ലേ ഇപോഉച്ചയാവാറായി"..
തന്റെ നെജില്‍ കുന്തംകുത്തിയിറക്കിയപോലെ തോന്നി ആ മാതാവിന്. കണ്ണീര് പൊഴിച്ച് കുഞ്ഞുമോളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ,
"നിന്റെ ഇക്ക ഇപ്പോള്‍ സ്കുളില്‍നിന്നും കഞ്ഞിയും വാങ്ങി വരും"
"എന്നാ എന്നെയും സ്കുളില്‍ വിട് ഉമ്മാ എനിക്കും കിട്ടുമല്ലേ അവിടുന്ന് കഞ്ഞി"
"അടുത്ത വര്‍ഷം നിന്നെയും ചേര്‍ക്കാം മോളെ അപഴെ മോള്‍ക്ക് അഞ്ചുവയസാവൂ"...
അതുകേട്ട് വാടിയ വയറുമായി കുഞ്ഞുമോള്‍ ഉമ്മറത്തെക്ക് നടന്നു . വഴിയിലേക്ക്
കണ്ണുംനട്ട് തന്റെ ഇക്ക വരുനതും കാത്തു തടിക്കു കയ്യും കൊടുത്ത് ഇരിപായി
ആ ഇരിപ്പും നോക്കി ഉമ്മ നെടുവീര്‍പ്പിട്ടു പഴയകാര്യങ്ങള്‍ ഓരോനായി ഓര്‍ത്തുപോയി
ആരാരുമിലാതെ അനാഥലയത്തില് വളര്‍ന്ന ബാല്യം മുതിര്ന്നപോള് അവിടെ നിന്നും
എന്നെ തന്റെ ജീവിത്തിലേക്ക് കയ്യും പടിച്ചു ഇറക്കികൊണ്ട് വന്ന ഭര്‍ത്താവ് ഒരു അനാഥ
പെണ്ണിനെ വിവാഹം കഴിച്ചതില്‍ വീടുകാര് ഇറക്കിവിട്ടു പിനീട് ഒരു വാടക വീട്ടില്‍
ഒന്നിച്ചുള്ള രണ്ടു വര്‍ഷം അവിടെവെച്ചു മൂത്ത മകന് ജെനിച്ചു പിന്നെ ഒരു കൊച്ചു
വീട്പണിത് അതിലേക്കു മാറിയതും അവിടെ കുഞ്ഞുമോള്‍ ജനിച്ചു ലോകത്തിലെ
വലിയ ഭാഗ്യവതി ഞാന്‍ ആണെന്ന് തോന്നിയ നാളുകള്‍ ഒരു പാട് സ്നേഹംനിറഞ്ഞ
ഭര്‍ത്താവ് താലോലിക്കാന്‍ തങ്കകുടം പോലുള്ള രണ്ട് ഓമനകള്‍ വേറെ ഒന്നും ആഗ്രഹിചില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു പഷേ ആ സുദിനങ്ങള്‍ അതികം നീണ്ടു നിന്നില്ല
സ്വര്‍ഗ്ഗം തോല്‍ക്കുന്ന ആ കൊച്ചു മണ്കുടിലില് കൊള്ളിയാന്‍ പോലെ ആ ദുരന്തം വാര്‍ത്ത
വന്നു ഒരു അപകടത്തില്‍പ്പെട്ട ആ കുടുംബനാഥന് കൊല്ലപെട്ടു മാസങ്ങള്‍ വേണ്ടിവന്നു
അവള്‍ക്ക് അത് വിശോസിക്കാന്‍ അരപട്ടിണിയും മുഴുപ്പട്ടിണിയിലും ആ മൂന്ന് ജീവന്
കഴിഞ്ഞുകൂടി വര്‍ഷകാലം എനും അവര്‍ക്ക് ഭയമായിരുന്നു അയല്‍ വീടുകളില്‍ പാത്രം
കഴുകിയും അവര്‍ ഉപെഷിക്കുന പഴയ തുണികള്‍ ധരിച്ചും ഒരു തരത്തില്‍ ജീവന് നിലനിര്‍ത്തി രണ്ടു ദിവസമായി ഒരു പണിയും ഇല്ലായിരുന്നു അതുകൊണ്ട് അന്ന് ആ വീട്ടില്‍
അടുപ്പ് പുകഞ്ഞില്ല മൂത്തമകന് സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും കൊണ്ട് വീട്ടില്‍ വരും അതില്‍ നിന്നും തന്റെ കുഞ്ഞുപെങ്ങള്‍ക്ക് പകുത്തു കൊടുക്കും ആ വരവും കാത്തുള്ള ഇരുപ്പാണ് ഉമ്മ്രപടിയില്‍ താടിക്ക് കയ്യും കൊടുത്ത് ..
കുട്ടികാലത്ത് ഞാന്‍ കണ്ട മണ്‍കുടില്‍ ആയിരുന്നു അന്ന് എനിക്ക് വിവേഗം ഇല്ലാതെ പോയി അവര്‍ക്ക് ഇങ്ങിനെയെങ്കിലും മോചനം കൊടുക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സൈഫ് സൈഫുദീന്‍ ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

neee oru sambavamanu ketto.....
മറുപടിഇല്ലാതാക്കൂ