Powered By Blogger

2013 മേയ് 29, ബുധനാഴ്‌ച

എന്‍റെ ഗ്രാമം



തൊഴുത്തില്‍ പശുഇല്ല തെങ്ങിന് തടമില്ല ഞാന്‍ ഓടികളിച്ച മുറ്റത്ത്‌ മണ്ണില്ല
ഇടവഴികള്‍ കാണുന്നില്ല പരല്‍മീനെപിടിച്ചു കുപ്പിയിലാക്കിയ തോട് പട്ടിണി
കാരനെ പോലെ മെലിഞ്ഞൂ എങ്ങി എങ്ങി ഒഴുകുന്നൂ വയലുകള്‍ നികത്തി
ആരൊക്കെയോ കെട്ടിടകൊടുമരം തീര്‍ത്തിരിക്കുന്നൂ ഇടവഴികളില്‍ കുണുങ്ങി
കുണുങ്ങി മേഞ്ഞിരുന്ന ആടുകളെ കണ്ണാന്‍ഇല്ല
ആടലോടകം അതിര് തീര്‍ത്തിരുന്ന മുള്‍വൈലികള്‍ കണ്ടില്ല
പുല്ലാണികാട്ടിലെ പുല്ലുകള്‍ ചിതലരിച്ചപോലെ
ഞാന്‍ നീന്തല്‍ പഠിച്ച കുളം എന്നെ നോക്കി നെടുവീര്‍പ്പിട്ടൂ
എന്‍റെ കളിക്കൂട്ടുകാരി എന്‍റെ കൈ പിടിച്ച് കണ്ണീര്‍ വാര്‍ത്തൂ
എന്നോ പിന്നിട്ട വഴികളിലൂടെ എങ്ങലോടെ ഞാന്‍ നടന്നൂ
കുട്ടിക്കാലത്ത് ഞാന്‍ ഓടികയറിയ മാവുകളും പ്ലാവ്കളും
ജനലുകളായും വാതിലുകളായും എന്നെ നോക്കി പല്ലിളിച്ചു
തൊടിയിലെ ഒരു ഞാവല്‍മരം മാത്രം എന്നെ നോക്കി പുഞ്ചിരിചൂ...

2013 മേയ് 11, ശനിയാഴ്‌ച

മരുഭൂമിയിലെ സുല്‍ത്താന്‍....

മരം കയറി പെണ്ണേ നിന്‍റെ മനസ്സില്‍
ഞാന്‍ ഇത്തിരിനേരം കുത്തിയിരിക്കുന്നൂ
പിന്നെ നിന്‍റെ കടമിഴിയില്‍ നിന്നും പീലി
എടുത്ത് വിശറിയുണ്ടാക്കി വീശിക്കോട്ടേ
അങ്ങ് ദൂരെയുള്ള മാന്തോപ്പിലൂടെ
കലമാനുമായി കളിചോട്ടെ.......

മോഞ്ഞ്ജൂള്ള മയിലിനെപിടിച്ച് നമുക്ക്
മയിലാട്ടം നടത്താം
തുമ്പിയെക്കൊണ്ട്‌ ഭാരതപ്പുഴയില്‍ നിന്നും
മണല്‍വാരി കളിക്കാം
അണ്ണാറകണ്ണനെ വാരിക്കുഴിയില്‍
വിഴ്ത്തി മെരുക്കിയെടുത്ത്
കൂപ്പിലെ തടി പിടിപ്പിക്കാം
വരിക്കപ്പ്ലാവിലെ എത്താത്ത കൊമ്പില്‍
കിനാവള്ളി കൊണ്ട് ഉഞ്ഞാല്‍ കെട്ടിയാടാം

പോക്കര്കാക്കാന്റെ തോട്ടത്തിലെ
കശുവണ്ടി കട്ടെടുത്ത് ചുട്ടുതിന്നാം
എലിമാളത്തില്‍ നമ്മുക്ക് രാപ്പാര്ക്കാം്
എലിവാലുകൊണ്ട് നിനക്ക് ഏലസ്പണിയാം
താമരഇതള്കൊണ്ട് തോണിയുണ്ടാക്കി
അറബിക്കടല്‍ മുറിച്ചുകടക്കാം
അഥവാ മുറിഞ്ഞില്ലെങ്കില്‍ ചന്തുവിന്‍റെ
ചുരിക കൊണ്ട് ആഞ്ഞുവെട്ടാം....

മഴത്തുള്ളികള്‍കൊണ്ട് നിനക്ക് മാല പണിയാം
കൊള്ളിയാന്‍ കൊണ്ട് പാദസരം പണിയാം
കുന്നിമണികാട്ടില്‍ നിന്നും കുഞ്ഞികുരുകൊണ്ട്
നിനക്ക് ഞാന്‍ താജ്മഹല്‍ പണിഞ്ഞു തരും
എന്നിട്ട് ഷാജഹാനെ കൊഞ്ഞനം കുത്തി കാണിക്കും
കോഴിക്കോടന്‍ ഹല്‍വ കൊണ്ട് മെത്തയുണ്ടാക്കി
അതില്‍ നമുക്ക് രാപ്പാര്‍ക്കാം.....

വെണ്ണിലാവുകൊണ്ട് നിനക്ക് പുള്ളി
പട്ടു പണിഞ്ഞു തരും
കരിമ്പനകള്‍ പറിച്ചു നമുക്ക് പല്ല് തേക്കാം
ചോണോനുറുംബ്കളെ കെട്ടിയ തേരില്‍
ഉലകം ചുറ്റാം ......
അയ്യപ്പന്‍കുട്ടിയുടെ ചായകടയിലെ എസി
റൂം ചവിട്ടി തുറക്കാം അതില്‍ ചെമ്പരത്തിപ്പൂ
കൊണ്ട് മണിയറ ഒരുക്കാം ...
അതിനടുത്തുള്ള ചാത്തന്‍മാരുമായി
നമുക്ക് തലപന്ത് കളിക്കാം
കേരളാഹൈവെകളിലെ സിമിംഗ്പൂളില്‍
നമുക്ക് നീരാടാം
ആനവണ്ടിക്ക് അള്ളൂവെക്കാം
വനമരങ്ങള്‍ക്ക് തിയിട്ടു കെട്ടിടകൊടുമരം തീര്‍ക്കാം
കരണ്ട്ബില്ല് കൊണ്ട് പായസം വെച്ച്
ഭരണചക്രം തിരിക്കുനവര്‍ക്ക് വിളമ്പികൊടുക്കാം ...

(സ്വയ കോപ്പാ സ്വയാ കോപ്പാ സ്വയാ മാക്സിമം കോപ്പാ)
എന്ന് വെച്ചാല്‍ നമ്മളൊക്കെ വെറും കോപ്പന്‍മാരെന്ന് ചുരുക്കം ...

2013 മാർച്ച് 6, ബുധനാഴ്‌ച

വിടരും മുന്‍പേ ....



അതൊരു വിരിഞ്ഞപ്പൂ ആയിരുന്നില്ല മൊട്ടിടാന്‍ തുടങ്ങിയതെ ഉള്ളൂ തേന്‍ മണം അല്ലായിരുന്നു ആ പൂവില്‍ പാല്‍മണമായിരുന്നു എന്നിട്ടും ആരോ പിച്ചിചീന്തി
സ്രഷ്ടാവിനെ വെല്ലുവിളിചൂ നിന്‍റെ വികാരം അടക്കാന്‍ നീ കണ്ട വഴി
ഇന്ന് എന്നിലെ വികാരങ്ങളെ ഊതിക്കെടുത്തി ജീവജാലങ്ങളിലെ ചിരിക്കാന്‍ കഴിവുള്ള മനുഷ്യാ നിന്‍റെ കാമത്തിന് മാത്രം എന്തെ ഇത്ര
വിരൂപം അഹങ്കാരം കൊണ്ട് കണ്ണുകള്‍ അടഞ്ഞുപോയ മനുഷ്യന്‍റെ രൂപമുള്ള ജീവിയെ നിന്‍റെ ശ്വാസം അങ്ങ് നിന്നുപോയാല്‍ പിന്നെ നീ ആരാണെന്ന് നിനക്കറിയുമോഡാ നീ ആരുമല്ലാതായി പോകും .
കാര്‍മേഘങ്ങക്ക് കരയാന്‍ കഴിയുമെങ്കില്‍ ഭൂമിയിലെ നരനായാട്ട് കണ്ടു കരഞ്ഞൂ പ്രളയം സംഭാവിച്ചേനെ തെരുവ്പട്ടിയെക്കാള്‍ തരംതാഴ്ന്നൂ പോയാ മനുഷ്യരൂപമുള്ള ജീവിയെ നിന്നെ എന്ത് പേരിട്ടുവിളിക്കണം എന്ന് അറിയുനില്ലാ കാട്ടാളന്‍മാര്‍ വിശപ്പിനെ നരനായാട്ട് നടത്തൂ നിന്നെ പോലെ കാമം തീര്‍ക്കാന്‍ ആരെയും കൊല്ലില്ല തെരുവ് പട്ടികള്‍ പോലും പ്രായപൂര്‍ത്തിയായ ഇണകളെ മാത്രമേ ഭോഗിക്കൂ നീ മാത്രം അതിനെക്കാള്‍ അതപ്പതിച്ചുപോയി .....

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

സീതയും ഞാനും


സമയം ഉച്ചയോടടുക്കുന്നൂ സൂര്യന്‍ ഫൂള്‍വോളിയത്തില്‍ കത്തികയറീ
ആ ഇന്നോവാ വാഹനം വളവു തിരിഞ്ഞു ഇടറോട്ടില്‍ കയറി ഞാന്‍ നാലുപാടും നോക്കി ആ മുഖം മാത്രം കണ്ടില്ല വഴി വീണ്ടും പിന്നിലേക്ക്‌ മറഞ്ഞൂ എന്നെ വരവേല്‍ക്കാന്‍ വന്നവര്‍ പരസ്പ്പരം നോക്കി പുഞ്ചിരിച്ചൂ കുട്ടികള്‍ അടക്കിചിരിച്ചൂ ....
വാഹനം വീടിന്‍റെ പടികടന് അകത്തുകയറി ഞാന്‍ വീട്ടിലേക്ക് ഓടി കയറി അകം നിറയെ ആളുകള്‍ പഷേ അതിലൊന്നും ഞാന്‍ തിരയുന്ന മുഖം ഉണ്ടായിരുന്നില്ല
എന്ത് പറ്റി മറന്നോ എന്നെ ....
കുശലം ചോദിച്ചവരോട് എന്തൊകെയോ പറഞ്ഞൂ എന്‍റെ മനസ്സ് വേറെ എന്തോ തിരഞ്ഞൂ പെട്ടന്നു കര്‍ട്ടന്‍മാറ്റി ഒരു മുഖം പ്രത്യഷപെട്ടു അകതളത്തെ ഇരുളില്‍ ഞാന്‍ കണ്ടു പഷേ അത് സെറിനയായിരുന്നൂ വീണ്ടും ഞാന്‍ തിരഞ്ഞൂ ....ഇല്ല അവിടെ എങ്ങും ഇല്ല ഞാന്‍ സോഫയിലേക്ക് മെല്ലെ ചാഞ്ഞു കണ്ണുകള്‍ അടച്ച് കഴിഞ്ഞ കാലം ഓര്‍ത്തുപോയി .....രണ്ടുനിമിഷം

ആരോ എന്‍റെ മടിയില്‍ ചാടികയറി കണ്ണ് തുറന്ന ഞാന്‍ കണ്ടത് ഉനൈസ്.
എന്തെ എന്ന് ഞാന്‍ കണ്ണ്കൊണ്ട് ആഗ്യം കാണിച്ചു
അവന്‍ മെല്ലെ എന്‍റെ ചെവിയില്‍ മന്ത്രിച്ചൂ
''അടുക്കളവതിലില്‍ കൂടി എന്നെ ആരോ നോക്കൂന്നൂ"
ചാടി എഴുനേറ്റു ഞാന്‍ അടുക്കളയിലെത്തി. അടുക്കള വാതിലിലൂടെ ആരോ ഓടി മറഞ്ഞൂ പിറകെ ഞാനും. പിന്നില്‍നിന്നും കൂട്ടച്ചിരി മുഴങ്ങി
ആ രൂപം ഓടി വാഴകള്‍ക്ക് പിറക് വശം മറഞ്ഞൂ.
പതിയെ നടന്നു ഞാനും വാഴകള്‍ക്കു സമീപം എത്തി .
പോക്കറ്റില്‍ നിന്നും ഒരു മള്‍ബോറോ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ചു
വാഴകള്‍ക്ക് അപ്പുറത്ത് നിന്നും ഒരു കൈയ് മെല്ലെ നീണ്ടുവന്നൂ കരിവളകള്‍ ഇട്ട കറുത്തു മെലിഞ്ഞ കൈ .
ചുരുട്ടിയകൈകള്‍ മെല്ലെ നിവര്‍ത്തി
മെല്ലെ ചൂണ്ടു വിരല്‍ മുകളിലേക്ക് നീണ്ടു .
ഞാന്‍ മുകളിലേക്ക് നോക്കി എന്‍റെ കയ്യെത്തും ദൂരെ ഒരു ഇനാംപഴം
മൂത്ത്നല്ല പാകമായിറിക്കുനൂ അണ്ണാറകണ്ണനും കുശുമ്പികാക്കയും കൊത്താതിരിക്കാന്‍ വല കെട്ടി വെച്ചിരിക്കുന്നൂ ....

ഞാന്‍ മെല്ലെ ആ കൈകളില്‍ പിടിച്ച് വലിച്ചു സാവധാനം ഒരു പാദം കൊലുസുകള്‍ കിലുക്കി വെളിയില്‍ വന്നൂ
എവിടെയോ കണ്ടുമറന്ന കൊലുസ് വീണ്ടുംവീണ്ടും ആ കൊലുസിലേക്ക് ഞാന്‍ സൂഷിചൂ നോക്കി
എന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിത്തെളിഞ്ഞു ആദ്യമായി ഹൈസ്കൂള്‍ലേക്ക് പോയ ദിവസം എല്ലാ കുട്ടികള്‍ക്കും
വെള്ളികൊലുസ് ഉണ്ട് എനിക്ക് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിറ്റേന്ന് ജുവല്ലറിയില്‍നിന്നും വാടകയിനത്തില്‍ കുറച്ചോ
എന്നും പറഞ്ഞ് ഞാന്‍ വാങ്ങികൊടുത്ത കൊലുസ് രണ്ട്ടും ചേര്‍ത്ത് ഒരു കാലില്‍ അണിഞ്ഞിരിക്കുന്നൂ !!!!എന്‍റെ ഉള്ളില്‍
എവിടെയൊക്കെയോ നീറിപുകഞ്ഞൂ

അവളെ വലിച്ച്എന്‍റെ അടുത്തേക്ക് നീകിനിര്ത്തി ആ കണ്ണുകളില്‍ നിന്നും
പൊഴിയാന്‍ തുടങ്ങുന്ന രണ്ട് മുത്തുകള്‍., മുള ചീന്തുന്നപോലെ പതിഞ്ഞുപോയ ഒരു നിലവിളിയോടെ എന്നെ കേട്ടിപിടിച്ചൂ തേങ്ങി
കരഞ്ഞൂ എന്‍റെ മാറില്‍ മുഷ്ട്ടിചുരുട്ടിഇടിച്ചു....
രണ്ട് കവിളിലും മാറി മാറി അടിച്ചു മുടിയിഴകള്‍ കോതിയൊതുക്കി
മൂര്ദ്ധാ വില്‍ ചുംബിച്ചൂ എന്നെ ചേര്ത്ത്നിര്ത്തി ചാഞ്ഞുകിടക്കുന്ന
കശുമാവിന്‍ കൊമ്പില്‍ ചാരി നിന്നൂ കുറെനേരം ........
കണ്ണ്തുടച്ച് പുഞ്ചിരിച്ചുകൊണ്ട് എന്നെ തൊടിയാകെ നടന്നു കാണിച്ചു
കലപിലാ സംസാരിച്ചുകൊണ്ട് കിളികൂട് കാണിച്ചു തന്നൂ പിന്നെ അവിടെ സ്ഥിരം വരാറുള്ള മഞ്ഞകിളിയെ കാണിച്ചുതന്ന് എന്നെ വട്ടം പിടിച്ച്
കിളിയോട് പറഞ്ഞൂ “കണ്ടോടി എന്റെ് കണ്ണനെ മലര്മ്മക്കാവിലെ അമ്മ
എന്റെോ മുന്നില്‍ കൊണ്ടുവന്നതാ’’ .....
ഞാവല്‍ മരത്തിനു കിഴെ കുറച്ചുനേരം ഇരുന്നു.....
പണ്ട് കളിച്ചുനടന്ന തൊടിയും പറമ്പും ഞങ്ങള്‍ ചുറ്റിനടന്നൂ മണ്ണപ്പം ചുട്ട ഓര്മ്മകകള്‍ അയവിറക്കി കുഴിയാനയെ പിടിച്ചതും അണ്ണാറകണ്ണനോട് വര്‍ത്താനം പറഞ്ഞതും സീതയുടെ കാലില്‍ കൊണ്ടതിനു തെട്ടാവാടി ചെടികള്‍ ഞാന്‍ പറിച്ചേടുത്ത് അടുപ്പില്‍ ഇട്ടതും. പിന്നെ ഞങ്ങള്‍ പാടത്തെക്കിറങ്ങി വരബിലുടെ ഞങ്ങള്‍ കൈകോര്ത്തു പിടിച്ച് നടന്നൂ ഞങ്ങളെ അറിയുന്നവര്‍ ആ കാഴ്ച കണ്ട് വിസ്മയംപൂണ്ടൂ അറിയാത്തവര്‍ ഞങ്ങളെ നോക്കി അന്തംവിട്ടു നിന്നൂ ആരെയും ശ്രദ്ധിക്കാതെ ഞങളുടെ ലോകത്തിലൂടെ നടന്നൂനീങ്ങി .................
വരിക്കപ്ലാവ് നിന്ന സ്ഥലത്ത് ഒരു കൊച്ചു പ്ലാവ് മാത്രം കഴിഞ്ഞ കൊല്ലം
കാറ്റില്‍ വീണൂ ആ പഴയവയസന്‍ പ്ലാവ് അന്നും സീത കരഞ്ഞൂവത്രെ ...

സൈഫ് സൈഫുദീന്‍ .....(ഒപ്പ്) വെട്ടും കുത്തും





























2013 ഫെബ്രുവരി 2, ശനിയാഴ്‌ച

നീലച്ചടയന്‍

കണ്ണില്‍ പെട്ട മുഖങ്ങളില്‍ ഭയം നിഴലിച്ചിരുന്നൂ
കാലത്തിന്‍റെ കനത്ത കാലൊച്ചകള്‍
കേട്ടവര്‍ കാതുപോത്തിയും
പരസ്പരം സംശയതോടെ നോക്കിയും
രാജവീഥികളില്‍ ഒറ്റപെട്ടവരേപോലെ
തിരക്കിട്ട് നീങ്ങിക്കൊണ്ടിരുന്നു........

ശൂന്യമായൊരു ആല്‍ത്തറയില്‍ കാല്‍ നകംനോക്കി
കുനിഞ്ഞിരിക്കുന്നൂ എലുമ്പിച്ച ഒരു കോലം...
കുരിശുകള്‍ സ്വയം സഞ്ചരിക്കുനതും
കുമ്പസാരകൂടുകള്‍ ചിതലരിച്ചതും
കണ്ണാടിയില്‍ കണ്ടു വൃദ്ധനായപാതിരി ......

അവതരദൌത്യം തീര്‍ത്തവര്‍
ദൈവത്തിന്‍റെ ആലിഗ്നനത്തില്‍അമര്‍നവര്‍
ദുര്‍ബലന്‍റെ രോദനം കേട്ടില്ല
എന്നോ മരിച്ച ഒരു ശരീരം ഉറുമ്പുകള്‍
രാജവീഥിയിലൂടെ വലിച്ചിഴചൂകൊണ്ടിരുന്നൂ.......