Powered By Blogger

2012 ഏപ്രിൽ 28, ശനിയാഴ്‌ച

തോമ വിണ്ടും എഴുതുന്നു


ഈ വിഷുവിന് തോമക്ക് പറ്റിയ പറ്റ്

തോമാ നഷ്ട്ടപ്രണയങ്ങളില്‍ കഷ്ടരാജകുമാരന്‍ ഗ്രെസ്മേരിയുടെ അവഗണനയില്‍ മനംനൊന്ത്
നാട്ടില്‍നിന്നും ഓടിപോകാന്‍ തിരുമാനിച്ചു അങ്ങിനേ ഒരു സുപ്രഭാതത്തില്‍ അവന്‍ നാടുവിട്ടു
വിവരമറിഞ്ഞ നാട്ടുകാര്‍ കര്‍ത്താവിനെ സ്മരിച്ചു പ്രായപൂര്‍ത്തിയായി പെണ്‍മക്കള്‍ ഉള്ള
മാതാപിതാക്കള്‍ തോമ ഒരിക്കലും തിരിച്ചുവരാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നു
കോളേജുകളില്‍ മിട്ടായി വിതരണംചെയ്‌തു നാട്ടുകാര്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്യും
സന്തോഷം പങ്കുവെച്ചു അവന്‍റെ വീട്ടുകാര്‍ പായസംവെച്ച്‌ ആനന്ദനടനം ആടി...

ഈ സമയം തോമ്മാ ചിന്താമുകനായി വിധുരയില്‍ കണ്ണുംനട്ട് ഇരിക്കും പോലെ അടുത്തിരുന്ന
പെണ്ണിനെ നോക്കി വെള്ളംഇറക്കി ട്രയിനില്‍ ഇരിക്കുകയാണ് പല ചിന്തകളും മനസില്‍ മാറിമറിഞ്ഞു
വീട് വിടുകയും ചെയ്തു ഇനി വല്ലതും തിന്നാന്‍ നല്ലപോലെ പണിയെടുക്കണമല്ലോ എന്നചിന്ത
അവനെ കുടുതല്‍ ദുക്കിദനാകി ....

അങ്ങിനേ തോമ്മാ Chennai Engineering College ല്‍ ക്ലാസ്സ് എടുക്കാന്‍ തുടങ്ങി
ആരും ഞെട്ടണ്ട കോളെജ്നു മുന്നില്‍ ഉള്ള ചായകടയില്‍ ക്ലാസ്‌ എടുക്കുന കാര്യമാ പറഞ്ഞത്
അന്ന്‌ രാത്രി തൊമ്മന്‍ അപ്പന് ഒരു കത്ത് എഴുതി പണ്ടും കത്തുകള്‍ തോമക്ക് ഒരു ഹരം
ആയിരുന്നുവല്ലോ. കണ്ണിരോടെ തൊമ്മ എഴുതാന്‍ തുടങ്ങി........

പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയും അറിവാന്‍ തോമ്മാ കുറിക്കുന്നത്
എല്ലാവര്‍ക്കും സുഖംതന്നെ എന്ന് കരുതുന്നു ഞാന്‍ നാടുവിട്ടത്തില്‍ വിഷമിക്കേണ്ട
(പായസം വെച്ച് വിതരണം ചെയ്തവിവരം ഈ മണ്ടന്‍ അറിയില്ലല്ലോ)
അമ്മച്ചിയോട് കരഞ്ഞു അസുഗം കുട്ടണ്ട എന്ന് പറയണം പിന്നെ ഞാന്‍ വരുമ്പോള്‍ വടക്കേക്കര
അനീഷ്‌അണ്ണന്‍റ് കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു അപ്പച്ചന്‍ അത് തിരിച്ചു കൊടുക്കണം
അമ്മച്ചിക്ക് സുഗമില്ല ഹോസ്പിറ്റല്‍ പോകണം എന്ന് പറഞ്ഞാ വാങ്ങിയത്‌ ഞാന്‍ അടുത്തത് ഒന്നും
മടങ്ങിവരില്ല വലിയൊരു പണക്കാരന്‍ ആയിട്ട് മത്രമേ വരൂ ഞാന്‍ മുലം അപ്പച്ചന് വിക്കേണ്ടി വന്ന
നമ്മുടെ വീട് ഞാന്‍ തിരിച്ചെടുക്കും അപ്പച്ചന് സഞ്ചരിക്കാന്‍ ഞാന്‍ ഒരു ബെന്‍സ്‌ കാര്‍ വാങ്ങി
തരും അനുജത്തിമാരെ സോര്‍ണ്ണം കൊണ്ട് മുടും അളിയന് രണ്ട്‌ ഹൗസ്‌ബോട്ട്‌ വാങ്ങികൊടുക്കും
കത്ത്‌ ചുരുക്കുന്നു . എന്ന് മകന്‍ തോമാ..............


പഷേ കത്ത് അപ്പച്ചന് കിട്ടും മുന്‍പ് തോമാ വീട്ടില്‍ എത്തി തിരിച്ചു വന്ന തോമ്മയെ കണ്ടു
അമ്മച്ചിയുടെ ബിപി കുടി കപ്യാര് കുട്ടമണി അടിച്ച് നാട്ടുകാര്‍ക്ക്‌ മുന്രിയിപ്‌ കൊടുത്തു വെളിച്ചപ്പാട്
ഉറഞ്ഞുതുള്ളി ദേവി കലികാലം....നാട്ടുകാര്‍ അവനെ നോക്കി നെടുവീര്‍പ്പിട്ടു പെണ്‍കുട്ടികളുടെ
സമാധാനം നഷ്ട്ടപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞ്‌ കവലയില്‍ വെച്ച് പോസ്റ്റ്മാന്‍ തോമ്മയുടെ കത്ത്
അപ്പച്ചന് കൈമാറിയത് അത് വായിച്ച്‌ അന്തംവിട്ട്ഇരുന അപ്പച്ചനു ചുറ്റും നാട്ടുകാര്‍ കുടി കാരണം
തിരക്കിയപ്പോള്‍ കത്ത് വായിക്കാന്‍ കൊടുത്തു അവിടെ കുട്ടച്ചിരി മുഴങ്ങി .
അപ്പച്ചന്‍ കത്ത് ഉയര്‍ത്തി ഇങ്ങിനെ പറഞ്ഞു ,"ആ കുരുത്തംകെട്ടവന്‍ വിട്ടില്‍ കാണും ഇത് അവനെ
കൊണ്ട്‌ തന്നെ വായിപ്പികണം അത് എനിക്ക് കേള്‍ക്കണം". എനും പറഞ്ഞ് വീട്ടിലേക്ക് നടന്നു
ഏതാനും മിനിറ്റ്കല്‍കുള്ളില്‍ നാട്ടുകാര്‍ കേട്ടത് തോമയുടെ വലിയവായിലുള്ള നിലവിളി ശബ്ദം ആയിരുന്നു


അങ്ങിനെ വിഷു വന്നെത്തി ഗ്രെസ്മേരിയെ കാണിക്കാന്‍ തോമ്മാ കമ്പിത്തിരി മത്താപ്പ് ഗുണ്ട് എനിവയും
വാങ്ങി വിഷുവിനു രാത്രി ഗ്രെസ്മേരിയുടെ വീടിനുഅടുത്തുള്ള വയലില്‍ മത്താപ്പൂ കത്തിച്ചു കമ്പിത്തിരി
കത്തിച്ച്‌ വട്ടം ചുറ്റി കാണിച്ചു പഷേ ഗ്രെസ്മേരി കൊഞ്ഞനം കുത്തികാണിച്ചു ഓലപടക്കം കത്തിച്ച്
തോമക്ക് നേരെ എറിഞ്ഞു ഒരു വാണം കത്തിച്ചു അവന് നേരെ വിട്ടു തോമാ ബ്ലിങ്ങിപോയി ആഹാ
എന്നാ ഗുണ്ട് പൊട്ടിക്കാം ഏന് മനസില്‍ പറഞ്ഞ് ഗുണ്ടിനു തീ കൊടുത്തു പഷേ പൊട്ടിയില്ല അത് കണ്ടു
ഗ്രെസ്മേരി പൊട്ടിച്ചിരിച്ചു തോമയുടെ മനസ് പിടച്ചു അവന്‍ പൊട്ടാത്ത ഗുണ്ട് കാല്‍ മുട്ട് കൊണ്ട് ഇറുക്കി
പിടിച്ച് കമ്പിത്തിരി കത്തിക്കാന്‍ നോക്കി പഷേ കൈയില്‍ പിടിച്ച കമ്പിത്തിരി ചീറ്റിപ്പോയി കാല്‍മുട്ട് കൊണ്ട്
ഇറുക്കി പിടിച്ച ഗുണ്ട് പൊട്ടുകയും ചെയ്തു "ഭും" മുകളിലെക്ക് പൊങ്ങിയ തോമ്മാ സോയം
അന്ത്യകുതാശ കൈക്കൊണ്ട ഒപിസും ചൊല്ലി തഴെക്ക് പതിച്ചു ..ശുഭം ശുന്യം ....


by saif saifudeeen.........


2012 ഏപ്രിൽ 25, ബുധനാഴ്‌ച

മഴയും ഒരു പെണ്‍പ്രാവും കുറെഓര്‍മകളും....


മഴയെ എനാണ് ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിത് മഴയുടെ താളം എന്‍റെകാതില്‍
സംഗീതമയി ഒഴുകിയെത്തിയപോഴോ അതോ ഞാന്‍ ആദ്യം മുക്കുത്തി അണിഞ്ഞ്
മുറ്റത്ത്‌ ഇറങ്ങിയപോള്‍ മുക്കുത്തിയുടെ ചുവന്ന കല്ലില്‍ ഒരു മഴത്തുള്ളി വീണു
ചിതറിയപോള്‍ ഞാന്‍ മഴയെ സ്നേഹിക്കുകയായിരുന്നു അച്ഛന്‍ എനിക്ക് വാങ്ങി
തന്ന പച്ചകളറുള്ള പട്ടുപാവാടയും സിന്തുരകളറുള്ള ഉടുപ്പും അണിഞ്ഞ്‌ ഞാന്‍
വയല്‍വരമ്പില്‍ ഓടിയപോള്‍ ഞാന്‍ മഴയെ ഓര്‍ത്തു എന്‍ മനം അറിഞ്ഞ മഴ
എനെ ധാരയായി പുല്‍കിയനേരം ഞാന്‍ മഴയെ പ്രണയിച്ചു....

രാത്രിയില്‍ കൊള്ളിയാന്‍ മിന്നുബോള്‍ ആ മഴയുടെ ഭങ്ങിഞാന്‍ കണ്ടു
കാറ്റ്വന്നു മഴയുടെ താളം തായമ്പക തീര്‍ത്തനേരം ഞാന്‍ ആ മഴയെ കുടുതല്‍
വാരിപുണര്‍ന്നു ഒരിക്കലും പിരിയാന്‍ ആവാത്ത വിതം ...!!!!

ഞാന്‍ ആദ്യമായി സ്കുളിലെക്ക് അമ്മയുടെ കയ്യും പിടിച്ച്‌ പോകുമ്പോള്‍
മഴയും എനെ അനുഗമിച്ചു..വേനല്‍ക്കാലങ്ങളില്‍ ഞാന്‍ വീടിന്റെ പുറകിലുള്ള
ചെമ്പരത്തിചെടിയുടെ കിഴെഇരുന്നു മഴയെ ഓര്‍ത്ത് കരഞ്ഞു ....
ഒഴിഞ്ഞ കാര്‍മേഘങ്ങള്‍ ഉള്ള ആകാശം നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു..
എന്ന് വരും എന്‍റെ പ്രിയകുട്ടുകാരന്‍....എന്‍റെ കുഞ്ഞുമനസ്
ചെമ്പരത്തിപുക്കളെ നോക്കി തേങ്ങിക്കരഞ്ഞു അന്ന് രാത്രിയില്‍ എനിക്ക്
പനിപിടിപെട്ടു മുത്തശി എനെ മടിയില്‍ കിടത്തി മുടിയില്‍ തലോടിക്കൊണ്ട്
ഭഗവതി എന്‍റെ കുഞ്ഞിനെ കത്തോളണെ ഏന് മനസ്സ്ഉരുകി പ്രാര്‍ത്ഥിച്ചു

എന്‍റെ മനസ്സ് അപോഴും മഴയുടെ താളത്തിനായി കൊതിച്ചുകാത്തിരുന്നു
എന്നെയും വാരിഎടുത്ത് അച്ഛനും അമ്മയും ഹോസ്പിറ്റലിലേക്ക് ഓടി
പോകും വഴിയില്‍ പാടത്തിനരുകില്‍ കുടി ഒഴുകുന്ന തോട്ടില്‍ നിന്നും
നേര്‍ത്ത നീരൊഴുക്കിന്‍റ് താളം കേട്ട് ഞാന്‍ കരഞ്ഞു അച്ഛന്‍ന്‍റ് തോളില്‍
കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്തു എന്നെ മാറോടുചേര്‍ത്ത് അച്ഛന്‍ എന്‍റെ
കണ്ണുനീര്‍തുള്ളികള്‍ തുടച്ചു അമ്മ എങ്ങലോടെ എനെ ഉമ്മവെച്ചു..

ഡോക്ടര്‍ പരിശോധിച്ച് എനിക്ക് ഇന്‍ജക്ഷന്‍ തന്നു ഞാന്‍
മയക്കത്തില്‍ വീണു അച്ഛന്‍റ് തോളില്‍ കിടന്നു ഓര്‍മകള്‍ മുറിഞ്ഞുപോയി
ഏതോ ലോകത്തിലെക്ക്‌ അപ്പുപ്പന്‍ താടി പോലെ ഉയര്‍ന്നു...

പെട്ടന്നുതന്നെ ഒരു കൊള്ളിയാന്‍ എന്‍റെ കണ്ണില്‍ മിന്നി മറഞ്ഞു ഞാന്‍
കണ്ണുകള്‍ തുറന്നു അച്ഛന്‍ എന്നെയും കൊണ്ട് വീട്ടിലേക്ക്ഉള്ള വഴിയില്‍ക്കൂടി
നടക്കുകയാണ് ഉടനെ ഒരു ഇടിമുഴക്കം കേട്ടുഞാന്‍ ഞെട്ടി മുകളിലെക്ക്‌ നോക്കി..
ആകാശം ഇരുണ്ടിരികുന്നു വീണ്ടും കൊള്ളിയാന്‍ മിന്നി ഒന്നല്ല മുന്നുവട്ടം...
കൂടെ ഇടിയുംവെട്ടി എന്‍റെ മനസ്സ് തുടിച്ചു വരുന്നു എന്‍റെ കുട്ടുകാരന്‍ !!!
എന്നെ തേടിയുള്ള വരവാ അറിഞ്ഞു കാണും ഞാന്‍ കാത്തിരിക്കുന്നു എന്ന്
കണ്ണുകള്‍ ഉയര്‍ത്തിയ ഉടന്‍ അവന്‍ വന്നു പതിച്ചു എന്‍ കണ്ണില്‍....
എന്നെ അശോസിപ്പിക്കാന്‍ എന്നപോലെ .!!!

തുള്ളിമുറിയാതെ എന്‍റെ കുട്ടുകാരന്‍ എന്നെ പൊതിഞ്ഞു അച്ഛന്‍ ഓടി വിട്ടില്‍
കയറി ഞാന്‍ നിലവിളിച്ചു പുറത്തേക്ക് കൈ ചുണ്ടി എന്തോ മനസിലായ
പോലെ മുത്തശി എന്നെയും കൊണ്ട് മുറ്റത്തിറങ്ങി ഞാന്‍ പുഞ്ചിരിച്ചു
അരണ്ടവെളിച്ചത്തില്‍ എന്‍റെ പുഞ്ചിരി കണ്ട അച്ഛനും അമ്മയും കുഞ്ഞന്ജനും
മുറ്റതിറങ്ങി എന്‍റെ ചുറ്റുംകൂടി എന്നെ കൌതുകതോടെ നോക്കി....!!!!

സൈഫ്‌ സൈഫുദീന്‍.....

വെടിക്കെട്ട് ....അവള്‍ക്ക് വേണ്ടിയാണ്.......

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ചെമ്പരത്തി....


നിറയെ മരങ്ങളും ചെമ്പരത്തിചെടികളും തണല്‍ വിരിച്ച എന്‍റെ കോളെജ്കാമ്പസ്സില്‍ ചെമ്പരത്തിചെടിയുടെ കിഴെ ഒരുപാട് പ്രേമം പുവിടുകയും
പലതും കായ്ക്കുകയും അതിലതികം ഉണങ്ങിക്കരിഞ്ഞുപോകുകയും പലതും കണ്ണീരോടെവിടവാങ്ങല്‍ പിനെ വെറുംകുട്ടുകരും ആയിതീര്‍ന്ന കഥകള്‍
നിരവധി അതില്‍ ഞാന്‍ വിട്ടുനിന്നു കണ്ടൊരു മനോഹരമായകാതല്‍ അത് പുഷ്പിചോ എന്ന് എനിക്ക് ഇന്നും അജ്ഞാതം അവര്‍ ഇന്ന് എവിടെ
എന്ന് എനിക്ക് ഇന്നും അറിയില്ല കഥയില്‍ ചോദ്യം നിരോധിച്ചിരിക്കുന്നു എന്തായാലും ഞാന്‍ അല്ല എനെ ഇതുവരെ ആരും പ്രണയിച്ചിട്ടില്ല ...
ഒരുപാട് പേരെ ഞാന്‍ സ്നേഹിച്ചു ഒനും അവര്‍ അറിയാതെപോയി ഞാന്‍ പറഞ്ഞില്ല അവരും പറഞ്ഞില്ല എല്ലാം ചിരിയില്‍ ഒതുങ്ങി പാവം
ഞാന്‍ ഒരുഗതിയും കിട്ടാതെ നടക്കുവാ (ഇത് വായിച്ച് ആര്‍ക്കെങ്കിലും എനോട് വലതും തോനിയാല്‍ പറയാന്‍ മടികണ്ട) വലതും ഒത്താല്ലോ..

പുതിയ അധ്യയനവര്‍ഷം സിനിയര്‍ ആണ്‍കുട്ടികള്‍ കഴിവതും സുന്ദരന്‍മാരായിനേരത്തെതന്നെ ഹാജരായി പെണ്‍കുട്ടികള്‍ പരമാധി മേക്കപ്പ് നടത്തി
പുതുമുഖങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിനിന്നു അരയന്നങ്ങളും മാടപ്രാവുകളും വരവായി കണ്ണുകളില്‍ നേരിയതോതില്‍ ഭിതിയും നെജില്‍ നെരിപ്പോടും
മന്ദം മന്ദം കുട്ടാമായും ഒറ്റയായും ഒഴുകിയെത്തി സിനിയറുകളുടെ വാമൊഴിയില്‍ പലരുടേയും ചെവിയില്‍ ചുളം വിളിച്ചു കടന്ന് പോയി മിമിക്രിയും
കമന്‍റ്കളും മത്സരിച്ചു എല്ലാം കണ്ടു ഞാന്‍ ഒരു കോണില്‍ വായിനോക്കിനിന്നു കക്ലാസ്സ്തുടങ്ങാന്‍ മിനിട്ടുകള്‍ ഭാക്കി നിക്കവേ അതാ വരുന്നു
നമ്മുടെ കഥാപാത്രം ചുവന്നദാവണിയും നെറ്റിയില്‍ കറുത്തപൊട്ടുംചുടി ചെമ്പരത്തിചെടിയുടെ കിഴെ ആത്മാവിനെ പുകകൊടുത്ത് നിനിരുന്ന ഞാന്‍
അവളെ അടിമുടിനോക്കി ഒരുബ്രാമണപെണ്‍കുട്ടി ഞാന്‍ മനസില്‍ ഒറപ്പിച്ചു അവള്‍ നേരെ എന്‍റെഅടുത്തേക്ക് നടന്നുവരുനത് കണ്ടപ്പോള്‍ കല്പാത്തി
രഥോല്‍സവം ഞാന്‍ കണ്ടു പഷേ എനെ നിരാശനാക്കി അവള്‍ നേരെഒരു ചെമ്പരത്തിപ്പൂവ് പറിച്ച്‌ തിരിഞ്ഞു നടന്നു ഞാന്‍ കുന്തം പോയ
ലുട്ടാപ്പിയുടെ അവസ്ഥയില്‍ നിന്നു കടുവളെ ഇനി വല്ല പൈത്യം ആയിരികുമാ എന്തയാലും ഞാന്‍ മെല്ലെമെല്ലെ അവളെ പിന്തുടരാന്‍ തിരുമാനിച്ചു
അവള്‍ ആ പൂ ഇതളുകള്‍ പറിച്ച് കൈചുരുട്ടി അതിന്‍ മുകളില്‍ ഒരു ഇതള്‍വെച്ച് ഉതി നെറ്റിയില്‍ വെച്ച് ട്ടപോ എന്ന് പൊട്ടിച്ചു ഞാന്‍ ഞെട്ടിപ്പോയി
തരിഞ്ഞുനിന്ന് ചെമ്പരത്തിപ്പൂക്കളെ നോക്കി ഓലപടക്കം അല്ല എന്ന് ഉറപ്പുവരുത്തി ഒരെണ്ണം പറിച്ച് ഞാനും പൊട്ടിക്കാന്‍ ശ്രമിച്ചു ശൂ ചീറ്റിപോയി
വിണ്ടും ഒരിതള്‍ എടുത്തു പൊട്ടിക്കാന്‍ ശ്രമിക്കവേ ഒരു അശിരീരി കേട്ടു, ഡാ നീ അത് ചെവിയില്തിരുകാട അതാ നല്ലത് ..ഞാന്‍ തിരിഞ്ഞു നോക്കി
മുറ്റത്ത്‌ ഒരു മൈനയെയും കണ്ടില്ല ചമ്മലുമറച്ചുവച്ച് അശിരീയുടെ ഉടമസ്ഥന്‍റ് കുടുംബത്തിനു മൊത്തം സ്തുതിയും കുതാശയും കൊടുത്ത് ഒരു ദിനേശ്‌
ബീഡിയും വലിച്ച്‌ ക്ലാസ്സ്റൂമില്‍ ഉറങ്ങാന്‍ പോയി.....

പിനെ ദിവസവും അവളെ നിരീഷിക്കളായി ജോലി അവള്‍ ഒഴിവുസമയത്ത് ചെമ്പരത്തിപ്പുക്കളെ നിഷ്ക്കരുണം നെറ്റിയില്‍ അടിച്ചുകൊന്നു എന്നില്‍
ഒരു കാമുകന്‍റെ ഭാവങ്ങള്‍ ഉയര്‍ന്നു എന്‍റെ ഉറക്കങ്ങളില്‍ അവള്‍ വിരുന്നുവന്നു പാലക്കാടന്‍ കരിമ്പനകളില്‍ വട്ടംചുറ്റി കണ്ണുംകണ്ണും കഥകള്‍ കൈമാറി
ഒരുദിവസം ഞാന്‍ ബീഗരമായകാഴ്ചകണ്ടുഞെട്ടി എന്‍റെ ഒരു ക്ലാസ്‌മീറ്റ് അതും പ്രേമനസിരിനേക്കാള്‍ സുന്ദരനായ അവന്‍ ഒരു പാക്കറ്റ് ബലുന്‍ കൊടുത്ത്
പറയുന്നു ഇനി ഇത് ഉതിവിര്‍പിച്ചുപൊട്ടിച്ച്‌ കളിക്കാന്‍ എന്നിലെ ടി ജി രവിയും ബാലന്‍ കെ നായരും കെ പി ഉമ്മറും ഒരുപോലെ സടകുടഞ്ഞെഴുന്നേറ്റു
വില്ലന്‍മാര്‍ ജെയിച്ചചരിത്രം ഇല്ലാത്തത് കൊണ്ട് ഞാന്‍ അടങ്ങി ..അവര്‍ എന്തോ അടക്കി പിടിച്ചു സംസരിക്കുകയായിരുന്നു ഒരുകാര്യം ഒറപ്പ് അവര്‍
തമ്മില്‍തമ്മില്‍ കഥകള്‍ കൈമാറി കഴിഞ്ഞു ..അവനെ വെറുപ്പിക്കാനും പറ്റില്ല കാരണം അവന്‍റെ പോക്കറ്റിലെ രൂപ എന്‍റെയും കുടിയാണ് തന്നില്ലെങ്കില്‍
പലപോഴും കുത്തിനു പിടിച്ച്‌ വാങ്ങിയിട്ടും അവനു എനോട് ഇതുവരെ പരിഭവം ഉണ്ടായിട്ടില്ല ഒരു ബിഡികത്തിച്ചു വളരെ നടകിയമായി അവരുടെ
മുന്നില്‍ ചെന്ന് ചോതിച്ചു ,എന്താ ഇവിടെ ഒരു പഞ്ചായത്ത് ...എന്തയാലും അന്നും ഞാന്‍ ഒപ്പിച്ചു അഞ്ഞുറിന്‍റ് ഒരു ഗാന്ധിപടം ഒള്ള നോട്ട് അതും
വാങ്ങി ഗേറ്റ്അടച്ചതിന് വാച്ചര്‍ക്ക് നല്ല പുതിയ ഡിഷ്‌നറിയില്‍ ഇല്ലാത്ത വാക്കും സമ്മാനിച്ച്‌ അര്‍ച്ചനാ ബാര്‍ ലഷ്യംവെച്ച് നടന്നു.....

മെല്ലെമെല്ലെ അവരുടെ പരിശുദ്ധമായ പ്രേമം വളര്‍ന്നു ഞാന്‍ അതിന് കാവല്‍ നിന്നു ഒരുകര്യം മറ്റുളവരെ പോലെ സിനിമക്കും ഐസ്ക്രിം കഴിക്കാന്‍
അവര്‍ പോയില്ല അവധിക്കാലങ്ങളില്‍ അവളുടെ വിടിന്ചുറ്റും കറങ്ങിത്തിരിയാരും ഇല്ല ആ ചെമ്പരത്തിചെടികള്‍ ആയിരുന്നു അവരുടെ ലോകം ഞാന്‍
കണ്ടതില്‍ ഏറ്റവും മനോഹരമായ പരിശുദ്ധമായപ്രണയവും അതായിരുന്നു കലാലയജിവിതം അവസാനിക്കും മുന്‍പ്‌ ഞാന്‍ അവിടെ നിന്നും വിടവാങ്ങി
യത്കൊണ്ട് അവസാനം എന്തായി എന്ന് എനിക്ക് അറിയില്ല ഇത് വായിച്ച്‌ ചിലപ്പോള്‍ അവള്‍ എനിക്ക് എഴുതി എന്നും വരാം അല്ലെങ്കില്‍ അവന്‍
ഇവരുടെ പേര് ഞാന്‍ ഇവിടെ പറയുനില്ല കാരണം അത് പലര്‍ക്കും മനസിലാകും ..അവനും അവളും അതും മതി എനിക്ക് ഒരു വിശ്വാസം
ഉണ്ട് അവരില്‍ ആരെങ്കിലും ഇത് വായിക്കും എനിക്ക് മറുപടിയും കിട്ടും അപ്പോള്‍ ബാക്കി എഴുതാം സംഭവങ്ങളും എന്‍റെ ഭാവനയും ചേര്‍ത്ത്.

വെടികെട്ട് ....അവള്‍ക്കും അവനും,,,,,, സൈഫ്‌ സൈഫുദീന്‍.....


2012 ഏപ്രിൽ 18, ബുധനാഴ്‌ച



പുല്ലണെ പുല്ലണെ പാടത്തും പറന്ബിലും പുല്ലണെ എനും അയവിറക്കി
കളിയാണി കളവാണിഎന താളത്തില്‍ പോകുകയാണ് കാര്‍ത്തിയനീ
ചേച്ചിടെ ആടും കൂടെ ചായകടക്കാരന്‍ ഗോപാല്‍ജിയുടെ
പശുവും ഇവര്‍ തമിലുള്ള അടുപ്പതിന് ഏറെ പഴക്കം ഉണ്ടെന്ന് നാട്ടുകാരുടെ (പരാതി)
പഷേ അതൊന്നും ഈ പശുനും മുട്ടനാടിനും പ്രശനമേഅല്ല......അവരുടെ പരിശുദ്ധമായ
പ്രണയകാവ്യം ആറ്റിന്‍കരയിലും പുല്മേിട്ടിലും സന്തോഷ്‌പണ്ഡിറ്റ്ജിയെ പോലെ മൂണ്‍വാക്ക്
ആടിയും രാത്രിശുഭരാത്രി പാടിയുംഅര്മാധിച്ചൂകൊണ്ടേയിരിക്കുന്നു.....

പശുഎങ്ങോട്ടു പോകുന്നു ഏന് നോക്കുന്ന വ്യജേനെ ഗോപാലന്‍ തോട്ടുവരമ്പത്ത് പുല്ലു ചെത്തുന കാര്‍ത്തിയാനിനെ നോകി നെടുവിര്പികട്ടു
.........................
ഒരു കറുപ്പ്&വെളുപ്പ് ഫ്ലാഷ്ബാക്ക്.......
വര്ഷകങ്ങളുടെ റീല്‍ പിനിലെക് കാര്‍ത്തി ആ ഗ്രാമത്തിലെ വയിനോകി ചുള്ളന്മാരുടെ
നെജിലെ സ്വപ്നമായിരുന്ന (വെറും നഷ്ട്ടസ്വപ്നം) കണ്ണിലെ കുളിരയിരുനു മുഖത്ത്‌ അവളുടെ
അച്ഛന്റ്റെ കായികപ്രകടനം ആയിരുന്നു.....
പഷേ അവള്ക്ക് ഇഷ്ട്ടം നമ്മുടെ ഗോപാലനെ ആയിരുന്നു
ഗോപാലനു പെണ്ന്നവര്‍ഗത്തെ കണ്ണേടുത്താല്‍ കണ്ടുടാ (കുളികടവില്‍ എത്തിനോകിയത്തിന്
പെണ്ണുങ്ങള്എനടുത്തു പെരുമാറിയത്കൊണ്ട്ണെന് അസുയകാര്പറയുന്നു)
കാര്ത്തിയാനി പഠിച്ചപണി പത്തൊമ്പതും
നോകിട്ടും ഗോപാലനെ വിഴ്താന്‍ പറ്റിയില്ല അവസാനം കാര്ത്തിതയും കുട്ടുകാരിയും ചേര്ന് ഒരുകുടിലതന്ത്രം മേനഞ്ഞെടുത്തു
........................അങ്ങിനെ ആ സുദിനം വന്നുചേര്‍ന്നു..
ഗോപാലന്‍ പശുവിനെ തീറ്റിക്കാന്‍ പോകുന്ന വഴിയില്‍
കുറുകെ ഒരു കയര്‍കെട്ടി ഗോപാലനെ വിഴ്ത്തി.
അങ്ങിനെ ലോകത്ത് ആദ്യമായി കാമുകനെ
കയര്‍ കെട്ടി വിഴ്ത്തിയെന്ന ബഹുമതി കാര്‍ത്തി സ്വന്തമാക്കി
അങ്ങിനെയൊരു പുതിയ പ്രേമം പൊട്ടിവിടര്‍നൂ കൂടെ ഇവരുടെ ആടും പശുവും............
കാലം ആരോടും മിണ്ടാതെയും പറയാതെയും മുനോട്ടു പോയി ............................................
ഇന് കാര്ത്തി ഗോപാലന്റ്റ് തലയിലാ ...അതാണ് ഗോപാലന്റെ ഒരു സംഗടം......
ഇന്ന് കാര്ത്തിണയാനിചേച്ചിയെ കാണുബോള്‍ ഗോപാല്ജി് ഓര്ക്കുംം എനിക്ക് ഇതിന്റെയൊക്കെ
വല്ല അവശ്യം ഉണ്ടായിരുനോ എന്റെ ശവരിമല മുരുഗാ.....................................!!!!!!!!!!!!!!!!!!!!
by saif......

രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും


രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും.....


വര്‍ഷകാലത്ത് കലങ്ങിമറിഞ്ഞും മഞ്ഞുകാലം കണ്ണീര്‍തുള്ളിപോലെയും വേനലില്‍ വിഷാദഭാവം പുണ്ടും
മീനുകളെ പോറ്റിവളര്‍ത്തി ഒഴുകുന്ന തോടും, നെല്‍കതിരുകള്‍ തലയെടുപ്പോടെ നിക്കുന്ന വയലും, അടുതവന്റ്റ്‌
അതിര് തോണ്ടിയെടുത്ത് വേലി വളച്ചുകെട്ടിയും, ചിലവിരുതന്‍മാര്‍ അതിനു തീ കൊളുത്തിയും, അതിര്‍ത്തി
തര്‍ക്കം ഉഗ്രന്‍ അടിയില്‍ കലാശിച്ചും, പതിവ് രാഷ്ട്രീയവാക്കേറ്റം അരങ്ങേരിയും ഭുലോക പപ്രശ്നങ്ങള്‍ പുല്ല്
പോലെകൈകാര്യം ചെയുന്ന കിഴങ്ങന്‍മാരും ഏഷണി മാത്രം കൈമുതല്‍ആയവരുംപിനെകുറെ നിഷ്കളങ്കന്‍ മാരും,
ഉള്ള എന്‍റെ കൊച്ചു ഗ്രാമം......

മാങ്ങയും ചക്കയും പുളിയും നിറഞ്ഞു നില്‍കുന്ന തൊടിയില്‍ അവദികാലം ആര്‍ത്തുല്ലസിച്ചു നടക്കുന്ന ഒരു
കുട്ടികാലം ..കണ്ണനും ഞാനും ആയിരുന്നു കുട്ട് ഒരിക്കല്‍ മാവേല്‍ കല്ല്എറിഞ്ഞു മടുത്തപ്പോള്‍ അവന്‍ മാവേല്‍
വലിഞ്ഞുകയറി കോബ്ഓടിച്ച്‌ താഴ്ത്തി എനിക്ക് എറിയാന്‍ പാകത്തിന് പിടിച്ചു തന്ന അല്മാര്‍ത്ത കുട്ടുകാരന്‍.

ഒരിക്കല്‍ ഞങ്ങള്‍ ചുണ്ടയിടന്‍ പോയി ഇര തീരുന്നു എനലാതെ ഒരു പരലുപോലും കിട്ടുനില്ല അവസാനം കണ്ണന്റെ
ഒടുക്കത്തെഫുദ്ധ്യിയില്‍ ഒരു കുടിലതന്ത്രം മുളച്ചുപൊന്തി അത്യം ഉണങ്ങിയ പാടത്ത് മുനടി താഴ്ചയും രണ്ടടിയോളം
വിതിയിലും ഒരു കുഴി എടുത്തു, തോട്ടില്‍ നല്ല മുഴുത്ത മിനുള്ള ഒരു കയത്തില്‍ അണകെട്ടി വെള്ളതിന്‍റ് ഒഴുക്ക്
തടഞ്ഞു രണ്ടു തകരപാട്ട സംഗടിപിച്ചു വെള്ളം കോരി വറ്റിച്ചു പാടത്തെ കുഴിയില്‍ വെള്ളം നിറച്ച് മീനുകളെ പിടിച്ച്
അതില്‍ കൊണ്ടിട്ടു മണിക്കൂറുകള്‍ കാത്തിരുന്നു മീനുകള്‍ക്ക് വിശക്കാന്‍(എനാലല്ലേ ചുണ്ടയില്‍ കൊത്തു) വെള്ളം വറ്റിതുടങ്ങിപോള്‍ വിണ്ടും കോരി നിറച്ചു എനിട്ട് ചുണ്ടയില്‍ ഇരകൊരുത്ത് വിണ്ടും ചുണ്ടയിടന്‍ തുടങ്ങി പൂര്‍വാധികം വാശിയോടെ, ഹും ഇത്രം
ഭുത്തിയുള്ള ഞങ്ങളോട മീനിന്‍റ് കളി....

അങ്ങിനെ അവധിക്കാലം കഴിഞ്ഞു വിദ്യാലയത്തില്‍ മടിയെടെ പോയിത്തുടങ്ങി ...ഒരുദിവസം കണ്ണന്‍ പറഞ്ഞു
നമ്മുടെ കൂടെ പഠിക്കുന്ന രാധാമണിയും ഞാനും പ്രേമമാണ് (എന്‍റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി കാതില്‍ ഇടിവെട്ടി ഞാന്‍
നോക്കിവെച്ചിരുനതാ ഈ ദുഷ്ടന്‍ അതും വളച്ചുകെട്ടി ആ പോട്ട് പുല്ല്,)..എനിക്ക് നീ ഒരു സഹായം ചെയ്തു തരണം
എനിക്ക്‌ ഒരു മനോഹരമായ പ്രണയകാവ്യം എഴുതി തരണം ,കുട്ടുകാരനായിപോയില്ലേ എഴുതി കൊടുക്കാം എന് ഞാനും
സമതിച്ചു ആങ്ങിനെ ആ മഹത്തായ കാവ്യം രചിക്കപെട്ടു .....

കരിനീല കണ്ണുള്ള രാധേ ....
ഞാന്‍ നിന്റ്റെ കണ്ണനായി വരട്ടെ...
നിനക്ക് ഒരായിരം മയില്‍പ്പീലി തരാം..
മുല്ലപ്പൂ കൊണ്ട്‌ നീ എനിക്ക് മാല കൊര്‍ക്കുമോ..
ആഴികടഞ്ഞ്‌ നിനക്ക് ഞാന്‍ മുത്തും പവിഴവും തരാം..
പാല്‍കടലില്‍ വള്ളികുടില്‍ തീര്‍ക്കാം നമുക്കായ്‌....
ഗോപികമാര്‍ താരാട്ട്‌ പാടി ഉറക്കും....

ആ കുറിമാനം രാധാമണിക്ക് കൈ മാറി, പിറ്റേന്ന് അവളുടെ അച്ചന്‍ വഴി അത് ഹെഡ്‌മാസ്റ്ററുടെ കയ്യിലും ചോത്യം
ചെയ്യലില്‍ രാധാമണി പിടിച്ച്‌ നിന്നു അവളുടെ കണ്ണനെ ഒറ്റി കൊടുത്തില്ല പഷേ ഞാന്‍ പിടിക്കപെട്ടു കാരണം
കൈയ്യഷരം..ഞാന്‍ എഴുതുനത് അത്ര ഭങ്ങിയായിട്ടാ (എന്‍റെ കയ്യഷരം കണ്ടാല്‍ അഷരം വെറുത്തു പോകും എന്നാണ്
അവിടെ പഴമൊഴി വാക്കുകളെ അത്ര ഞാന്‍ ദ്രോഹിച്ചിരുന്നു) അതില്‍ എനിക്ക് ഒട്ടും അഹങ്കാരം ഇല്ല ....

എന്തിനതികം ഹെഡ്‌മാസ്റ്റര്‍ ക്ലാസ്‌മുറിയില്‍ എത്തി , സൈഫുദ്ദീന്‍ ഇവിടെ വാ, വിറയാര്‍ന്ന കൈകള്‍ ഞാന്‍ അടക്കി
വെച്ചു പഷേ കാലുകള്‍ എന്നെ ചതിച്ചു അവര്‍ കുട്ടിഇടിച്ചും കൊണ്ടിരുന്നു ഒരുവിതും ഞാന്‍ എണീറ്റ്‌ മാഷിന്‍റ് മുനില്‍
എത്തി കണ്ണനെ ഒളിഞ്ഞു നോക്കി പാവം അവനെ അവന്റെ കൊച്ചുണ്ണി ചതിച്ചു മുന്‍ഭാകം നനഞ്ഞിരിക്കുന്നു !!!!!!!
മെല്ലെമെല്ലെ രാധാമണിയേ നോക്കി ആ കണ്ണുകള്‍ അരുതേ എന്‍റെ കണ്ണനെ ഒറ്റരുതെ എന്ന് യാചിച്ചു..ഡുംഡും എന്ന്
സാംബാ താളം മുഴക്കുന്ന മനസിനെ ഞാന്‍ ഒരുക്കി നിര്‍ത്തി എന്‍റെ കുട്ടുകാരെനെയും കുട്ടുകരിയെയും ഞാന്‍ കാട്ടികൊടുക്കില്ല
എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്‌ എല്ലാം നേരിടാന്‍ തെയ്യാറായി .....

ഇത് നീ എഴുതി കോടുത്തതാണോ ??? അല്ല, ചുരല്‍ മുന്‌തവണ ഉയര്‍ന്ന് താന്നു ,,പിനെ ഇത് ആരെഴുതി,, ഞാന്‍
ചുരല്‍ വിണ്ടും മുന്‌ തവണകള്‍ ആവര്‍ത്തിച്ചു ......
ഹെഡ്‌മാസ്റ്റര്‍,,ഇത് നീ രാധാമണിക്ക് കൊടുത്തോ,
ഞാന്‍, ഇല്ല....
ഹെഡ്‌മാസ്റ്റര്‍,, ഇത് നീ എഴുതിയത്ആണോ.....
ഞാന്‍,, അതെ..വിണ്ടും ചുരല്‍ എണ്ണം ഇലാതെ ഉയര്‍ന് താന്നു..
ഹെഡ്‌മാസ്റ്റര്‍, നീ എഴുതിയത് എങ്ങിനെയാണ് അവളുടെ കയ്യില്‍ വന്നു ??
ഞാന്‍, അറിയില്ല..
ചുരല്‍ പലവട്ടം എന്‍റെ പുറത്ത്‌ പഞ്ചാരിമേളം കൊട്ടി...
ഹിന്ദിക്ലാസ്‌ ആയിരുന്നു അപ്പോള്‍ എന്‍റെ ഹിന്ദിട്ടിച്ചര്‍ രഷക്ക് എത്തി മതി ഇനി അവനെ തല്ലണ്ട ഞാന്‍ പിനീട് ചോതിച്ചു
മനസിലാക്കാം ചുരല്‍ തോറ്റു ഞാന്‍ ജെയിച്ചു ഹെഡ്‌ പിന്‍വാങ്ങി ഇവനോനും ഒരിക്കലും നനാവില്ല എന്ന് പറഞ്ഞ്....

അന്ന് വൈകിട്ട്‌ രാധാമണിയും കണ്ണനും എന്നെയും കാത്തു ഇടവഴിയില്‍ നില്‍ക്കുണ്ടായിരുന്നു കണ്ണനും രാധയും എനെ കെട്ടി
പിടിച്ച് കരഞ്ഞു.രാധാമണി അവളുടെ തൊടിയില്‍ വിളഞ്ഞ ചാബക്കാ പലതവണ എനിക്ക് കൊണ്ട് തന്നു.....
ഒരു മാസത്തിനു ശേഷം എന്‍റെ ഹിന്ദിടിച്ചര്‍ എനെ രഹസ്യമായി കണ്ടു ഇതിനെ പറ്റി ചോതിച്ചു സതാ പുഞ്ചിരി പൊഴിയുന്ന
ആ മുഖത്തുനോക്കി എനിക്ക് ഒനും മറച്ച്‌ വെക്കാന്‍ തോനിയില്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ മുഖം പതിനാലാം രാവ്
ഉതിച്ചു നിക്കുനപോലെയുള്ള എന്‍റെ ടിച്ചറിന്‍ മുഖം.എന്നെ ഒരുപാടിഷ്ട്ടമായിരുന്നു.................

കണ്ണനും രാധയും ഇന്ന് രണ്ടു മക്കളുമായി സസുഗം ജീവിക്കുന്നു ...........(സൈഫ്‌ സൈഫുദീന്‍..ഒറ്റയാന്‍ ഇന്നും)???