2012 ഏപ്രിൽ 25, ബുധനാഴ്ച
മഴയും ഒരു പെണ്പ്രാവും കുറെഓര്‍മകളും....
മഴയെ എനാണ് ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിത് മഴയുടെ താളം എന്റെകാതില്‍
സംഗീതമയി ഒഴുകിയെത്തിയപോഴോ അതോ ഞാന്‍ ആദ്യം മുക്കുത്തി അണിഞ്ഞ്
മുറ്റത്ത് ഇറങ്ങിയപോള്‍ മുക്കുത്തിയുടെ ചുവന്ന കല്ലില്‍ ഒരു മഴത്തുള്ളി വീണു
ചിതറിയപോള്‍ ഞാന്‍ മഴയെ സ്നേഹിക്കുകയായിരുന്നു അച്ഛന് എനിക്ക് വാങ്ങി
തന്ന പച്ചകളറുള്ള പട്ടുപാവാടയും സിന്തുരകളറുള്ള ഉടുപ്പും അണിഞ്ഞ് ഞാന്‍
വയല്‍വരമ്പില്‍ ഓടിയപോള്‍ ഞാന്‍ മഴയെ ഓര്‍ത്തു എന്‍ മനം അറിഞ്ഞ മഴ
എനെ ധാരയായി പുല്കിയനേരം ഞാന്‍ മഴയെ പ്രണയിച്ചു....
രാത്രിയില്‍ കൊള്ളിയാന്‍ മിന്നുബോള്‍ ആ മഴയുടെ ഭങ്ങിഞാന്‍ കണ്ടു
കാറ്റ്വന്നു മഴയുടെ താളം തായമ്പക തീര്‍ത്തനേരം ഞാന്‍ ആ മഴയെ കുടുതല്‍
വാരിപുണര്‍ന്നു ഒരിക്കലും പിരിയാന്‍ ആവാത്ത വിതം ...!!!!
ഞാന്‍ ആദ്യമായി സ്കുളിലെക്ക് അമ്മയുടെ കയ്യും പിടിച്ച് പോകുമ്പോള്‍
മഴയും എനെ അനുഗമിച്ചു..വേനല്‍ക്കാലങ്ങളില്‍ ഞാന്‍ വീടിന്റെ പുറകിലുള്ള
ചെമ്പരത്തിചെടിയുടെ കിഴെഇരുന്നു മഴയെ ഓര്‍ത്ത് കരഞ്ഞു ....
ഒഴിഞ്ഞ കാര്‍മേഘങ്ങള്‍ ഉള്ള ആകാശം നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു..
എന്ന് വരും എന്റെ പ്രിയകുട്ടുകാരന്‍....എന്റെ കുഞ്ഞുമനസ്
ചെമ്പരത്തിപുക്കളെ നോക്കി തേങ്ങിക്കരഞ്ഞു അന്ന് രാത്രിയില്‍ എനിക്ക്
പനിപിടിപെട്ടു മുത്തശി എനെ മടിയില്‍ കിടത്തി മുടിയില്‍ തലോടിക്കൊണ്ട്
ഭഗവതി എന്റെ കുഞ്ഞിനെ കത്തോളണെ ഏന് മനസ്സ്ഉരുകി പ്രാര്‍ത്ഥിച്ചു
എന്റെ മനസ്സ് അപോഴും മഴയുടെ താളത്തിനായി കൊതിച്ചുകാത്തിരുന്നു
എന്നെയും വാരിഎടുത്ത് അച്ഛനും അമ്മയും ഹോസ്പിറ്റലിലേക്ക് ഓടി
പോകും വഴിയില്‍ പാടത്തിനരുകില്‍ കുടി ഒഴുകുന്ന തോട്ടില്‍ നിന്നും
നേര്‍ത്ത നീരൊഴുക്കിന്റ് താളം കേട്ട് ഞാന്‍ കരഞ്ഞു അച്ഛന്‍ന്റ് തോളില്‍
കണ്ണുനീര് ചാലുകള്‍ തീര്‍ത്തു എന്നെ മാറോടുചേര്‍ത്ത് അച്ഛന് എന്റെ
കണ്ണുനീര്തുള്ളികള് തുടച്ചു അമ്മ എങ്ങലോടെ എനെ ഉമ്മവെച്ചു..
ഡോക്ടര്‍ പരിശോധിച്ച് എനിക്ക് ഇന്ജക്ഷന് തന്നു ഞാന്‍
മയക്കത്തില്‍ വീണു അച്ഛന്റ് തോളില്‍ കിടന്നു ഓര്‍മകള്‍ മുറിഞ്ഞുപോയി
ഏതോ ലോകത്തിലെക്ക് അപ്പുപ്പന് താടി പോലെ ഉയര്‍ന്നു...
പെട്ടന്നുതന്നെ ഒരു കൊള്ളിയാന്‍ എന്റെ കണ്ണില്‍ മിന്നി മറഞ്ഞു ഞാന്‍
കണ്ണുകള്‍ തുറന്നു അച്ഛന് എന്നെയും കൊണ്ട് വീട്ടിലേക്ക്ഉള്ള വഴിയില്‍ക്കൂടി
നടക്കുകയാണ് ഉടനെ ഒരു ഇടിമുഴക്കം കേട്ടുഞാന്‍ ഞെട്ടി മുകളിലെക്ക് നോക്കി..
ആകാശം ഇരുണ്ടിരികുന്നു വീണ്ടും കൊള്ളിയാന്‍ മിന്നി ഒന്നല്ല മുന്നുവട്ടം...
കൂടെ ഇടിയുംവെട്ടി എന്റെ മനസ്സ് തുടിച്ചു വരുന്നു എന്റെ കുട്ടുകാരന് !!!
എന്നെ തേടിയുള്ള വരവാ അറിഞ്ഞു കാണും ഞാന്‍ കാത്തിരിക്കുന്നു എന്ന്
കണ്ണുകള്‍ ഉയര്‍ത്തിയ ഉടന്‍ അവന് വന്നു പതിച്ചു എന്‍ കണ്ണില്‍....
എന്നെ അശോസിപ്പിക്കാന്‍ എന്നപോലെ .!!!
തുള്ളിമുറിയാതെ എന്റെ കുട്ടുകാരന് എന്നെ പൊതിഞ്ഞു അച്ഛന് ഓടി വിട്ടില്‍
കയറി ഞാന്‍ നിലവിളിച്ചു പുറത്തേക്ക് കൈ ചുണ്ടി എന്തോ മനസിലായ
പോലെ മുത്തശി എന്നെയും കൊണ്ട് മുറ്റത്തിറങ്ങി ഞാന്‍ പുഞ്ചിരിച്ചു
അരണ്ടവെളിച്ചത്തില്‍ എന്റെ പുഞ്ചിരി കണ്ട അച്ഛനും അമ്മയും കുഞ്ഞന്ജനും
മുറ്റതിറങ്ങി എന്റെ ചുറ്റുംകൂടി എന്നെ കൌതുകതോടെ നോക്കി....!!!!
സൈഫ് സൈഫുദീന്‍.....
വെടിക്കെട്ട് ....അവള്‍ക്ക് വേണ്ടിയാണ്.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഇത് വെടിക്കെട്ട് ആയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ