Powered By Blogger

2012 ഡിസംബർ 23, ഞായറാഴ്‌ച

തോമാ ദി റോക്ക്സ്

തോമാച്ചന്‍ വരുന്നുണ്ട് സ്പെയിനില്‍ നിന്നും
കേരളമാകെ ജാഗ്രതാ നിര്‍ദേശം ഇന്ത്യന്‍ രഹസ്യപോലിസ്
വിഭാഗം കേരളകരയാകെ വിന്യസിച്ചിട്ടുണ്ട് റോ എജറ്റ് വിക്രം
ആലപ്പുഴയിലേക്ക് തിരിച്ചു അന്താരാഷ്ട്ര C I D ഓഫീസര്‍ സൈഫ്
സൈഫുദീന്‍ ഹെലികോപ്റ്ററില്‍ ആലപ്പുഴ കടല്ത്തീ രത്ത് റോന്തുചുറ്റല്‍
ആരംഭിച്ചു .....

പെണ്‍കുട്ടികള്‍ പ്രത്യകം ശ്രദ്ധിക്കുക നിങ്ങക്ക് പ്രണയ ലേഖനം
കിട്ടാന്‍ സാധ്യത ഉണ്ട് നിങ്ങളുടെ കയ്യില്‍ മുളകുപൊടിയും സേഫ്റ്റിപിന്നും
ഉറപ്പായും കരുതാന്‍ മുഖ്യമന്ത്രിഅറിയിച്ചു
പാടത്ത് നാട്ടിയിരിക്കുന്ന നോക്കുത്തികളിലെ സാരി ചൂരിദാറും എത്രയും
പെട്ടന്നുതന്നെ മാറ്റി കൈലിയും ഷര്ട്ടും ഉടുപ്പിക്കാന്‍ വനിതാവിമോചന
കമ്മറ്റിയുടെ തലൈവി ശ്രീമതി കടപ്പുറം സരസു ആഹുവാനം ചെയ്തു


മഴവില്‍ കൊണോരമയില്‍ തത്സമയം .......
ആ മഷൂ കൊള്ക്കു നുണ്ടോ ഷേമിക്കണം കേള്‍ക്കുന്നുണ്ടോ
സെബി :ടമാണ്ട മഷൂ നിന്നോട് പലപോഴും പറഞ്ഞതാണ് കഞ്ജാവ് അടിച്ചു
ന്യൂസ്‌ റീഡ്ന് ഇരിക്കരുത് എന്ന് ......
മഷൂ
“സാരമില്ല മല്ലൂസ് എല്ലാം സഹിക്കും ,ഇപ്പോള്‍ എന്താണ് അവിടെ നടക്കുനത് തോമയുടെ നീക്കങ്ങള്‍ എന്താണ് എന്ന് പോലിസ് മണത്തു
കണ്ടുപിടിച്ചോ ജനങളുടെ അവസ്ഥ എന്താണ്
സെബി: മഷൂ ജനങ്ങള്‍ ആകെ പരിഭ്രാന്തിയില്‍ ആണ് കയ്യില്‍ കിട്ടിയ മാരകായുധങ്ങളുമായി തോമയെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു വെലിപത്തല്‍
മുളവടി പിക്കാസ് ചുറ്റിക അരിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അവര്‍ എന്തിനും തെയ്യറായി കഴിഞ്ഞൂ ഇതോടുകൂടി തോമയുടെ കട്ടയും പടവും മടക്കാന്‍ തന്നെയാണ് തീരുമാനം ...
മഷൂ :ഞാന്‍ തിരിച്ചു വരാം
സെബി: ആരെങ്കിലും ന്യൂസ്‌ഓവറില്‍ വന്നിട്ടുണ്ടോ
മഷൂ: ഹേയ് ഞാന്‍ ഒന്ന് വീശിയിട്ട്‌ വരാം
സെബി :മഷൂ ഇന്ന് രാവിലെ വാങ്ങിയതില്‍ നിന്ന് ഞാന്‍ ഒരെണ്ണം
മാത്രമേ അടിചിട്ടുളൂ എന്ന് ഓര്‍മിക്കുക .......

ഈ സമയം ആലപ്പുഴ ലേഡിസ് ഹോസ്റ്റല്‍ ഇരുളില്‍ ഒരു രൂപം
പതുങ്ങി പതുങ്ങി മതില്‍ ചാടി ചുറ്റും വീശിചൂ ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പതിയെ പിന്‍ ഭാഗത്തെ വാതില്‍ ലക്ഷ്യമാകി നീങ്ങി
അതെ സമയം മുകളില്‍ C I D മിസ്റ്റര്‍ സൈഫ് സൈഫുദീന്‍ ഹെലികോപ്റ്റര്‍ ഹാന്‍ഡ്‌ബ്രൈക്ക് ഇട്ടു നിര്ത്തി് തണുപ്പ് കാരണം മുകളിലെ ഫാനും ഓഫ്‌ ചെയ്തു എങ്ങും നിശബ്ദതയില്‍ റോ എജന്റ്റ് വിക്രം തന്റെ പിസ്റ്റള്‍ റീലോഡ് ചെയ്തു ..നിമിഷങ്ങള്‍ ആയപ്പബൈജുവിനെപോലെ ഇഴഞ്ഞു നീങ്ങി എന്തും സംഭവിക്കാം ,ആരുപം മെല്ലെ പിന്‍വാതില്‍ ടക് ടക് വാതില്‍ മെല്ലെ ക്ഷയരോഗിയപോലെ കുരച്ച്തുറന്നു ആ രൂപം ഒരു പൊതി നീട്ടി ആ സമയം നാലുപാട് നിന്നും പോലിസ് വിത്ത് വിക്രം ചാടി വീണൂ അവര്ക്ക് ചുറ്റും വലയം ചെയ്തു സ്പോര്ട്ട് ലൈറ്റുകള്‍ തെളിഞ്ഞു ആ കാഴ്ച കണ്ട് അവര്‍ അന്തം വിട്ടു ............

“ഹോസ്റ്റല്‍ വാര്ഡന്‍ മറിയാമ്മ രഹസ്യ് മായി അടുത്ത ഹോട്ടലിലെ പയ്യനെ വിളിച്ചു കയറ്റി കുട്ടികള്‍ എല്ലാം ഉറങ്ങിയ തക്കം നോക്കി മസാലദോശ ഓഡര്‍ ചെയതതായിരുന്നു’’

എല്ലാവരും മുഖാമുഖം നോക്കി ചിരിച്ചു പെട്ടന്നു അര്തിങ്കല്‍ പള്ളിയില്‍ നിന്നും കൂട്ടമണി മുഴങ്ങി എല്ലാവരും അങ്ങോട്ട്‌ വെച്ച് പിടിച്ചു പള്ളിമണിയില്‍ തൂങ്ങിക്കിടക്കുന്ന കപ്യാരെ പിടിച്ചു നിര്ത്തി കാര്യം തിരക്കി...
“തോമാച്ചന്‍ പള്ളിയില്‍ വന്നു അച്ചന്റെ അടുത്ത് കുംബസരിച്ചൂ ആ കുബസാരം കേട്ട് അച്ഛന്‍ ബോതം കേട്ട് വീണൂ അള്‍ത്താര വിറചൂ’’ അങ്ങിനെ തോമ മാനസാന്തരം വന്ന തോമയായി ജനങ്ങള്‍ ആശ്വാസത്തോടെ നെഞ്ചത്ത്‌ കൈവെച്ചു സ്ത്രികള്‍ കര്‍ത്താവിനെ സ്തൂതിചൂ ഈ വരുന്ന ക്രസ്തുമസ് മനസമാധാനതോടെ ആഘോഷിക്കാം.

അങ്ങിനെ ലോകത്തെ മുഴുവന്‍ നടുക്കിയ തോമാച്ചന്‍ ഇന്ന് ആലപ്പുഴയില്‍ ജീവിക്കുന്നുണ്ട് സന്തോഷത്തോടെ ..
എല്ലവര്ക്കും എന്‍റെ ക്രസ്തുമസ് ആശംസകള്‍ ....

സൈഫ് സൈഫുദീന്‍ (മരുഭൂമിയിലേ സുല്‍ത്താന്‍))......

2012 ഡിസംബർ 11, ചൊവ്വാഴ്ച

കിരാദ്ധന്‍....



സഹ്യന്‍റെ മക്കളെ മാറുപിളര്‍ന്നു
ചോരകുടിക്കുന്ന അധികാരപുങ്കവര്‍
ഭൂമിമാതാവിന്‍ നെഞ്ജത്തു
പന്തംകൊളുത്തിതാണ്ഡവമാടുന്നു
മത ജാതി വര്‍ണ കിങ്കരന്മാര്‍
പിഞ്ചുകുഞ്ഞിന്‍റെ മേനിയിലും
തീര്‍ക്കും അധമന്‍ തന്‍റെ
കാമദാഹം

ഈരേഴു കടലും ചാടികടന്നവര്‍
എത്തിയത് അത്രയും പോട്ടകുളത്തില്‍
അവിടെ കൌപീനധാരിയായ്
നൃത്തം ചവിട്ടുന്ന
മര്‍ത്യനെ കണ്ടൂ ഞാന്‍
ചുറ്റികറങ്ങുന്ന ഭൂമിദേവിതന്‍
അച്ചുതണ്ടില്‍ നിന്നും ഊരിതെറിച്ചാല്‍
പിനീട് മര്‍ത്യനു പിണമെന്നു പേര്‍.....
വെറും ശവമാവുമവന്‍....

2012 നവംബർ 19, തിങ്കളാഴ്‌ച

കുഞ്ഞുമോള്‍


"ഉമ്മാ എനിക്ക് വിശക്കുന്നു എന്തെങ്ങിലും താ ഉമ്മാ"..
കുഞ്ഞുമോള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മയുടെ കൈ പിടിച്ചു വലിച്ചു അതുകേട്ട്‌
ആ ഉമ്മയുടെ ഹ്രദയം പിടച്ചു .
"ഇന്നലെ രാത്രി വെറും കഞ്ഞിയല്ലേ തന്നത് അതിലാണെങ്കില്‍ വറ്റും കുറവായിരുന്നു
രാവിലെ വയറുനിറയെ ചോറ് തരാം എന്ന് പറഞ്ഞതല്ലേ ഇപോഉച്ചയാവാറായി"..
തന്‍റെ നെജില്‍ കുന്തംകുത്തിയിറക്കിയപോലെ തോന്നി ആ മാതാവിന്. കണ്ണീര്‍ പൊഴിച്ച്‌ കുഞ്ഞുമോളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ,
"നിന്‍റെ ഇക്ക ഇപ്പോള്‍ സ്കുളില്‍നിന്നും കഞ്ഞിയും വാങ്ങി വരും"
"എന്നാ എന്നെയും സ്കുളില്‍ വിട് ഉമ്മാ എനിക്കും കിട്ടുമല്ലേ അവിടുന്ന് കഞ്ഞി"
"അടുത്ത വര്‍ഷം നിന്നെയും ചേര്‍ക്കാം മോളെ അപഴെ മോള്‍ക്ക്‌ അഞ്ചുവയസാവൂ"...
അതുകേട്ട്‌ വാടിയ വയറുമായി കുഞ്ഞുമോള്‍ ഉമ്മറത്തെക്ക്‌ നടന്നു . വഴിയിലേക്ക്
കണ്ണുംനട്ട് തന്‍റെ ഇക്ക വരുനതും കാത്തു തടിക്കു കയ്യും കൊടുത്ത്‌ ഇരിപായി
ആ ഇരിപ്പും നോക്കി ഉമ്മ നെടുവീര്‍പ്പിട്ടു പഴയകാര്യങ്ങള്‍ ഓരോനായി ഓര്‍ത്തുപോയി
ആരാരുമിലാതെ അനാഥലയത്തില്‍ വളര്‍ന്ന ബാല്യം മുതിര്‍ന്നപോള്‍ അവിടെ നിന്നും
എന്നെ തന്‍റെ ജീവിത്തിലേക്ക് കയ്യും പടിച്ചു ഇറക്കികൊണ്ട് വന്ന ഭര്‍ത്താവ് ഒരു അനാഥ
പെണ്ണിനെ വിവാഹം കഴിച്ചതില്‍ വീടുകാര്‍ ഇറക്കിവിട്ടു പിനീട് ഒരു വാടക വീട്ടില്‍
ഒന്നിച്ചുള്ള രണ്ടു വര്‍ഷം അവിടെവെച്ചു മൂത്ത മകന്‍ ജെനിച്ചു പിന്നെ ഒരു കൊച്ചു
വീട്പണിത് അതിലേക്കു മാറിയതും അവിടെ കുഞ്ഞുമോള്‍ ജനിച്ചു ലോകത്തിലെ
വലിയ ഭാഗ്യവതി ഞാന്‍ ആണെന്ന് തോന്നിയ നാളുകള്‍ ഒരു പാട് സ്നേഹംനിറഞ്ഞ
ഭര്‍ത്താവ് താലോലിക്കാന്‍ തങ്കകുടം പോലുള്ള രണ്ട്‌ ഓമനകള്‍ വേറെ ഒന്നും ആഗ്രഹിചില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു പഷേ ആ സുദിനങ്ങള്‍ അതികം നീണ്ടു നിന്നില്ല
സ്വര്‍ഗ്ഗം തോല്‍ക്കുന്ന ആ കൊച്ചു മണ്‍കുടിലില്‍ കൊള്ളിയാന്‍ പോലെ ആ ദുരന്തം വാര്‍ത്ത‍
വന്നു ഒരു അപകടത്തില്‍പ്പെട്ട ആ കുടുംബനാഥന്‍ കൊല്ലപെട്ടു മാസങ്ങള്‍ വേണ്ടിവന്നു
അവള്‍ക്ക് അത് വിശോസിക്കാന്‍ അരപട്ടിണിയും മുഴുപ്പട്ടിണിയിലും ആ മൂന്ന് ജീവന്‍
കഴിഞ്ഞുകൂടി വര്‍ഷകാലം എനും അവര്‍ക്ക് ഭയമായിരുന്നു അയല്‍ വീടുകളില്‍ പാത്രം
കഴുകിയും അവര്‍ ഉപെഷിക്കുന പഴയ തുണികള്‍ ധരിച്ചും ഒരു തരത്തില്‍ ജീവന്‍ നിലനിര്‍ത്തി രണ്ടു ദിവസമായി ഒരു പണിയും ഇല്ലായിരുന്നു അതുകൊണ്ട് അന്ന് ആ വീട്ടില്‍
അടുപ്പ് പുകഞ്ഞില്ല മൂത്തമകന്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും കൊണ്ട് വീട്ടില്‍ വരും അതില്‍ നിന്നും തന്‍റെ കുഞ്ഞുപെങ്ങള്‍ക്ക് പകുത്തു കൊടുക്കും ആ വരവും കാത്തുള്ള ഇരുപ്പാണ് ഉമ്മ്രപടിയില്‍ താടിക്ക് കയ്യും കൊടുത്ത്‌ ..

കുട്ടികാലത്ത് ഞാന്‍ കണ്ട മണ്‍കുടില്‍ ആയിരുന്നു അന്ന് എനിക്ക് വിവേഗം ഇല്ലാതെ പോയി അവര്‍ക്ക് ഇങ്ങിനെയെങ്കിലും മോചനം കൊടുക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു

സൈഫ് സൈഫുദീന്‍ ........

2012 നവംബർ 14, ബുധനാഴ്‌ച

പ്രവാസിമന്ത്രിക്ക് ഒരു ഡോക്ക്...


ബഹുമാനപെട്ട പ്രവാസികളുടെ മന്ത്രിഅവറുകള്‍ അറിവാന്‍ ഒരു പ്രവാസി കുറിമാനം
താങ്കള്‍ ഇവിടം സന്തര്ശിറച്ചു എന്ന് അറിഞ്ഞതില്‍ വളരെ ചന്തോയം നല്ല കാര്യം പിന്നെ
നിങ്ങക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയും എന്ന് പറഞ്ഞു എല്ലാം അറിയാന്‍
നുമ്മ ആരാ നിങള്‍ ഇതുവരെ വല്ല ലേബര്ക്യാ ബും കണ്ടോ ..
നിങ്ങ വന്നു പണമുള്ളവന്റെ അതും താങ്ങി പോയി അല്ലാതെ എന്ത് കാണിച്ചു എന്ന്
ഈ പ്രവാസിക്ക് പുടിക്കിട്ടിയില്ല പിന്നെ സ്മശാനം ഉണ്ടാക്കാന്‍ പിരിവ്‌ നടത്തി
ഒരു കാര്യം പച്ചക്ക് ചോദിക്കട്ടെ ഞങ്ങളെ ഇവിടെ തന്നെ കുഴിച്ചുമൂടി കളയാന്‍
ആണോ പോന്നു തന്ബുരാന്‍ എങ്ങോട്ട് കെട്ടി എഴുനള്ളിയത്....
ചത്താലും നീ ഒന്നും അങ്ങോട്ട്‌ വരണ്ടാ എന്നല്ലേ ഇവിടെ തന്നെ കുഴിച്ചുമൂടി
യിടാന്‍ അങ്ങ് മുന്കൈ‌യെടുത്തത് സ്മശാനം പണിയാന്‍ പിരിവു നടത്തിയത്
(അതില്‍ നിന്നും എത്ര കിട്ടി എന്ന് ഞാന്‍ ചോദിക്കില്ല) എങ്കിലും.
മലയാളിപ്രവാസികളുടെ കുട്ടായിമ വിജയിച്ചു ....
അതുകൊണ്ടാണ് അങ്ങ് പകുതി വഴിയില്‍ തൂറാന്‍ മുട്ടി എന്നും പറഞ്ഞ്‌
തിരികെ പറന്നുപോയത് ദോഷം പറയരുത് എങ്ങിനെ ഒരു പണി കിട്ടും എന്ന്
വിചാരിച്ചില്ല അല്ലേ പഴയത് പോലെ ഇങ്ങു വന്നു പൊന്നും പണവും വാരി
പോകാം എന്ന് കരുതിയ നിങ്ങള്ക്ക് തെറ്റി ഇപ്പോള്‍ പഴയ പ്രവാസി അല്ല ഇവിടെ
അവന്‍ ഫേസ്ബുക്ക് എന്താണെന്ന്‌ അറിഞ്ഞു ജാതിമത രാഷ്ട്രീയഭേദഗതി ഇന്ന്
പ്രവാസിക്ക് ഇല്ല അവര്‍ ഒറ്റകെട്ടായിനിക്കും കാരണം നിങ്ങള്‍ പിഴിഞ്ഞ്‌ പിഴിഞ്ഞ്‌
ഒരു പരുവം ആയി പിന്നെ ഗെള്‍ഫു പ്രവസിയോടെ നിങ്ങള്ക്ക് എന്താ ഇത്ര പുച്ഛം
അവര്‍ എന്താ മനുഷ്യരല്ലേ ഭാക്കി എല്ലാ സ്ഥലത്തും എയര്ഇന്ത്യ സ്മൂത്തായി
പോകുന്നു ഗള്ഫിപലേക്ക് മാത്രം എന്താ നിങ്ങള്ക്ക് മൂലക്കുരു ഭാധിക്കുമോ...
പിന്നെ അങ്ങ് പത്രമാധിമങ്ങളെ മാര്ക്കിസ്റ്റ്റ്‌ കരാക്കി ....ആക്കണം കാരണം
കൂടെകിടനവനെ രാപ്പനി അറിയൂ എന്ന് ഒരു ബനാനടോക്ക് ഞാന്‍ കേട്ടിരിക്കുന്നു ..
അതൊക്കെ പോട്ടെ നിങ്ങള്ക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയാം
എന്ന് പറഞ്ഞു .ഒന്ന് ചോദിക്കട്ടെ നിങ്ങള്‍ ഒട്ടകത്തെ മേക്കാന്‍ പോയിട്ടുണ്ടോ
അറബിയുടെ അടിയും തൊഴിയും കൊണ്ട് വീട്ടുപണി ചെയ്തിട്ടുണ്ടോ.
എല്ലാം പോട്ടെ കുബ്ബൂസ് വിത്ത്‌ പരിപ്പ് കറി കണ്ടിട്ടുണ്ടോ രാവിലെ
ട്ടിഫന്‍ ബോക്സില്‍ ഉച്ചക്കുള്ള പച്ചരിചോറും ഉള്ളികറിയും കയ്യില്‍
പിടിച്ചു പോകുന്ന പ്രവാസിയെ കണ്ടിട്ടുണ്ടോ മാസാവസാനം കയ്യില്‍
കിട്ടുന്ന തുക ഒന്നിനും തികയാതെ കണ്ണീര്‍ വാര്ക്കു ന്ന എതങ്ങിലും പ്രവാസിയെ
നിങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ഇതുവരെ എനാലും അവര്‍ മരിച്ചാല്‍ അടക്കാന്‍
ഇവിടെ തന്നെ സ്ഥലം വാങ്ങിയ അങ്ങേ ഞാന്‍ നമിക്കുന്നു ...
അതിനുപകരം നാട്ടില്‍ കൊണ്ട് പോകാന്‍ ഒരു ഇളവ്‌ കൊടുക്കും എന്ന്
വെറുതെ ഒന്ന് പ്രസ്താവന ഇറക്കിയാലും മതിയായിരുന്നു ഈ മണല്‍ കാടില്‍
പാവപ്പെട്ട പ്രവാസിക്ക് ഒരു അശോസം കിട്ടിയേനെ (മരിച്ചാലും ഇളവ്‌ തരില്ല എന്ന് അറിയാം)

എന്ന് കരുതി ഞങ്ങള്‍ ഉറങ്ങി കിടക്കുവാ എന്ന് വിചാരിക്കണ്ടാ താങ്കളുടെ വരവ്
പ്രമാണിച്ച്‌ ചീമുട്ടയേറ് അടങ്ങിയ പോസ്റ്റിനു 45 മിനിറ്റില്ത്ത്ന്നെ 450 ലൈക്കും
4500 ക്ഷേയരിനിഗും കിട്ടിയത് ഞങ്ങളുടെ അടക്കിപിടിച്ച പ്രതികരണം ആണ്

ഇന്ന് പ്രവാസിക്ക് പ്രതികരിക്കാന്‍ ഫേസ്‌ബുക്ക് പോലെ ഒരു മാധ്യമം ഉണ്ട്
എന്ന് ഒരു മന്ത്രിയും മറക്കരുത് അതില്‍ വൈറസിനെകാല്‍ സ്പീഡില്‍ കാര്യങ്ങള്‍
നടക്കും എന്നും മറക്കാതിരുനാല്‍ നന്ന് ......സന്തോഷ്‌ പണ്ഡിറ്റ്‌ വരെ സിനിമ എടുത്തു
വിജയിപ്പിച്ചത് ഈ ഫേസ്‌ബുക്ക് മുഖേനെ എന്ന് കൂട്ടി വയിക്കുകാ ബഹു:മന്ത്രി ..
ഇന്ന് പ്രവാസിക്ക് ഒരു ഐക്ക്യം ഉണ്ട് അത് ഒരുമിച്ചു പുറത്തു വന്നപ്പോള്‍
ഉള്ള അനുഭവം അങ്ങ് അനിഭാവിച്ചല്ലോ ..ഇനിയെങ്കിലും ഉപകാരം ചെയ്തില്ല
എങ്കിലും ഉപത്രവിക്കല്ലേ ഞങ്ങള്‍ തിരിഞ്ഞു കൊത്തും .....
പിന്നെ ഇന്ന് വേറൊരു മന്ത്രി പുങ്കവന്‍ ഒരു പ്രസംഗം നടത്തി ശ്രീമാന്‍ അന്തോണി
അതിതില്‍ എനിക്ക് മനസിലാവുന്നത് തല്ക്കാലം പ്രവാസികളെ ഒതുക്കാന്‍ സൊന്തം
പാര്ട്ടി യെ കുറ്റം പറഞ്ഞു വികസനം നടത്താന്‍ പറ്റുന്നില്ല എന്ന് ....
ഇതില്‍ എന്തോ ഒരു കുടില തന്ത്രം ഉരുത്തിരിഞ്ഞുവന്നത് പോലെ
അണികളെ ഒതുക്കാന്‍ ഉള്ള ഒരു തന്ത്രം അല്ലെ ഇത്
എങ്കില്‍ ഇതില്‍ വിഴരുതെ ആരും
എല്ലാം ചേര്ത്ത്് വായിക്കുമ്പോള്‍ എനിക്ക് എന്തോ ഒരു ശംശയം
ഭാക്കി നില്ക്കു്ന്നു പ്രവാസി മാര്ക്കി സ്റ്റ്റ്‌കാരെ ഒതുക്കാന്‍
ഉള്ള ഒരു മുന്കൂകര്ജാസമ്യം എടുത്ത പോലെ അല്ലെങ്ങില്‍
ശ്രീമാന്‍ അന്തോണി ഇങ്ങിനെ പറയും എന്ന് എനിക്ക് തോനുന്നില്ല ..
വരുന്നത് വരട്ടെ കാത്തിരുന്ന് കാണാം നമ്മള്‍ പ്രവാസികള്‍ ഇപ്പോള്‍
കാണിച്ച യോജിപ്പ് ഇനിയും ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു...

2012 നവംബർ 4, ഞായറാഴ്‌ച

വീണ്ടും നീല ചടയന്‍.....

ഏതോ താഴ്വരയില്‍ നഷ്ട്ടമായ എന്‍ മനസ്സ്
ആരോക്കയോ കൊത്തിവലിക്കുന്നു
ഉണര്‍വുകളില്‍ എന്‍ ഹ്രദയം പിടക്കുന്നു
ഉണര്‍വുകള്‍ ഇല്ലാത്ത ലോകം തേടിയുള്ള
എന്‍ യാത്രകള്‍ ഇവിടെ തുടങ്ങുന്നു
***********************
ഞാന്നും എന്‍റെ കിനാവുകളും
ഏതോ മഴയില്‍ കുതിര്‍ന്നുപോയി
അടുത്ത വസന്തം തേടി എന്‍
അത്മ്മാവ് അലയുന്നു പാരില്‍...
****************************
നിണം വീഴുന്ന ഓര്‍മകളില്‍ നിന്നും
ഓടിയൊളിക്കാന്‍ സോമരസത്തില്‍
ഞാന്‍ നീരാടി അതിലും ഇല്ല മോക്ഷം
ജിവിത യുദ്ധം നടന്നപോള്‍ പിന്തിരിഞ്ഞു
ഓടിയ ഭീരുവായ പോരാളി ഞാന്‍
**************************

എന്നും ഞാന്‍ പിന്നില്‍ ആയിരുന്നു
മുന്നില്‍ സോമരസവും പിന്നെ പിന്നെ
ഞാന്‍ ആരോ ആയി മാറുകയും
ഞാന്‍ അലയുന്നു എന്നെ തന്നെ തേടിയുള്ള
യാത്രയില്‍ ഞാന്‍ തനിച്ചാണ്

*************************
എന്നെയും തേടി ആ നിലാവ് വീണ്ടും വരുമോ
അതോ ഇരുളില്‍ ഒടുങ്ങുന്ന ജന്മം ആവുമോ
കാണാ വഴികളില്‍ അവള്‍ ഒളിച്ചിരിക്കുമോ
കണ്ണീരിലെ ഉപ്പ് രസം നിലക്കുമോ
ഓര്‍മ്മകള്‍ക്ക് വീണ്ടും തീ പിടിക്കുമോ

..സൈഫ്‌ സൈഫുദീന്‍ ...

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍


റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍

കാലം 1975 കളില്‍ പാലക്കാടന്‍കാറ്റ് ഏറ്റുവാങ്ങുന്ന ഒരു ഗ്രാമം
ഇത്തിരി കുന്നായ്മയും അതിലേറെ അന്ധവിശ്വാസങ്ങളും ഇത്തിരി ജമ്മിത്തവും തോട്ടുകുടായിമയും നിറഞ്ഞ ഒരു ഉള്‍നാടന്‍ കര്‍ഷക ഗ്രാമം....
കണ്ണെത്താദുരം വിളഞ്ഞുനില്ക്കുന്ന വയലുകള്‍ ചിലകാലങ്ങളില്‍ പച്ചനിറവും പിന്നെ മഞ്ഞപുതച്ചും കണ്ണിനു കുളിര്പകരുന്നു തെളിഞ്ഞ് ഒഴുകുന്ന തോടുകളും .........
ഇടവഴികളിലും പാടവരമ്പിലൂടെയും പല പ്രണയവും പൊട്ടിവിടര്ന്നു. പൂക്കുംമുന്പേ കൊഴിഞ്ഞുപോയി പല നിരശാകാമുകന്‍ മാരും തന്റെ പ്രണയിനിയുടെ വിവാഹത്തിന്‌ രണ്ടു തുള്ളി കണ്ണുനീരും ചേര്‍ത്ത് അതിഥികള്ക്ക് പായസം വിളമ്പിയത് ഞാന്‍ നേരില്‍ കണ്ടു ....
ആ ഗ്രമത്തിലെ പേരുകേട്ട തറവാട്ടില്‍ ആയിരുന്നു എന്‍റെ ജനനം അച്ഛനും അമ്മക്കും വളരെ വൈകി ഉണ്ടായ മകന്‍ നിരീശ്വരവാദിയായ അച്ഛനും കൃഷ്ണഭക്തിയായ അമ്മയും എന്നെ കണ്ണന്‍ എന്ന് വിളിച്ചു നാലാം വയസില്‍ മുറ്റത്തെ കിണറ്റിലെ പരല്‍മീന്‍ പിടിക്കാന്‍ ഇറങ്ങിയ എന്നെ രക്ഷിക്കാന്‍ അമ്മയും പിറകെ അച്ഛന്നും ചാടി കിണറ്റിലെ നിലവിളികള്‍ കൊടുവില്‍ എപോഴോ എന്റെ ഓര്‍മ്മമറഞ്ഞു പിന്നീട് കണ്ണ് തുറന്ന ഞാന്‍ കാണുന്നത് തെക്കേതൊടിയില്‍ കത്തിയമര്ന്നുപുക ചുരുളുകള്‍ മുകളിലേക്ക്‌ ഉയരുനതാണ് മുറ്റം നിറയെ ആളുകള്‍ അതില്‍ ഞാന്‍ എന്‍റെ അമ്മയെ തിരഞ്ഞു “അമ്മെ” എന്ന് നീട്ടിവിളിച്ചു “മോനെകണ്ണാ” എന്നവിളികായ്‌ ഞാന്‍ കാത്തെര്‍ത്തു .....
ഒരു നിലവിളിയോടെ മുത്തശി എന്നെ വാരിയെടുത്തു നെഞ്ചോടുചേര്ത്തു വിങ്ങിപ്പൊട്ടികരഞ്ഞു എന്തിനോ വേണ്ടി എന്‍റെ കുഞ്ഞുമനസും തേങ്ങിക്കരഞ്ഞു പിനീടുള്ള കാലം മുത്തശിയുടെ തണലില്‍ ഞാന്‍ വളര്ന്നു ചിറ്റപ്പന്മാഞരുടെയും ഇളയമ്മമാരുടെയും അവരുടെ മക്കളുടെയും കുത്തുവാക്കുകള്‍ കേട്ട് ഞാന്‍ വളര്ന്നു അച്ഛനെയും അമ്മയെയും കൊലക്ക് കൊടുത്തവന്‍ എന്ന കളിയാക്കല്‍ കേട്ട് പല രാത്രിയും മുത്തശിയെ കെട്ടിപിടിച്ച് ഞാന്‍ കരഞ്ഞു അഞ്ചാം ക്ലാസില്‍ എത്തിയപോള്‍ മുത്തശി എന്നെയും കൊണ്ട് ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു അവിടെ എനിക്ക് ഒരു കുട്ടുകാരിയെ കിട്ടി ഞങ്ങളുടെ വയലിലും തൊടിയിലെയും കൃഷിയും മറ്റും ഒരു കാരിയസ്ഥനെപോലെ നോക്കിനടത്തുന്ന കുഞ്ഞുണിയുടെ മകള്‍ സീത അമ്മ കാര്‍ത്തിയാനിചേച്ചിയും മകള്‍ സീതയും അടുക്കളയില്‍ മുത്തശിയുടെ സഹായികള്‍ ആയിരുന്നു സീത ഏഴാംതരത്തിലെ പഠിപ്പ് നിര്ത്തി വീട്ടില്‍ എന്‍റെ എല്ലാ കാര്യങ്ങളും കുറച്ച്‌ അധികാരതോടെ ചെയ്തുപോന്നു ......
അഞ്ചാംക്ലാസ്‌ പരീഷകഴിഞ്ഞ് അവധിക്കാലത്ത് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത് പട്ടാളത്തില്‍ ആയിരുന്ന പ്രഭാകരവര്‍മയും കുടുബവും അമ്മയുടെ കുട്ടുകാരിയായിരുന്നു ദേവകിവര്‍മ മുത്തമകള്‍ വിവാഹം കഴിഞ്ഞ് ഡല്‍ഹിയില്‍ ഇളയമകള്‍ തുളസിവര്‍മ..വന്നയുടനെ അവര്‍ വീട്ടില്‍ വന്നു ദേവകിയമ്മ എന്നെ കെട്ടിപിടിച്ച് കുറേനേരം കണ്ണീര്‍
വാര്‍ത്തു അകത്തളത്തില്‍ ചില്ലിട്ട് വെച്ച ഫോട്ടോ നോക്കി കൈകുപ്പി കുറേനേരം നിന്നു തുളസി എനെ ചേര്‍ത്ത് പിടിച്ച്‌ മുടിയില്‍ തലോടിക്കൊണ്ട് ചോദിച്ചു മോന് എന്നെ ഓര്മ്മിയുണ്ടോ ഞാന്‍ മെല്ലെ തലയാട്ടി ...
അന്ന് രാത്രി ഞാന്‍ ഉന്നര്‍ന്നു ആകിണറില്‍പടവില്‍ ഇരുന്ന്‌ കുറെ കരഞ്ഞു എന്‍റെ അമ്മയെയും അച്ഛനെയും എന്നില്‍ നിന്നും വേര്‍പിരിച്ച കിണറിനെ കുറെ ശപിച്ചു കല്ലുകള്‍ പെറുക്കി എറിഞ്ഞു കല്‍പടവില്‍ മുഖം പൊത്തി എങ്ങിഎങ്ങികരഞ്ഞു ,,,, ചുമലില്‍ ഒരു കരസ്പര്ശം അറിഞ്ഞത് മെല്ലെ മുഖം ഉയര്ത്തി നോക്കി കുത്തുവിളക്കും പിടിച്ച്‌ തുളസി വിളക്ക് തഴെ വെച്ച് മെല്ലെ എന്നെ പിടിച്ചുയര്ത്തി ചേച്ചിയെ വട്ടംപിടിച്ച് ഞാന്‍ കിണറിലേക്ക് വിരല്ചുണ്ടി വിങ്ങിപ്പൊട്ടി ............
ദിവസങ്ങള്‍ വീണ്ടും നിങ്ങിതുടങ്ങി ഞാന്‍ സ്കുളിലെക്കും തുളസിചേച്ചി കോളെജിലെക്കും പോയി തുടങ്ങി ഒരുമിച്ച്‌ പാടവരമ്പും ഇടവഴിയും താണ്ടി ബസ്‌സ്റ്റോപ്പ്‌ വരെ ഞാനും കുട്ട് പോയി തിരികെ ചേച്ചി വരുന്ന ബസും കത്ത് സ്കുള്വിതട്ട് ഞാന്‍ കാത്തിരിക്കും വീട്ടില്‍ കാപ്പിയും എന്തെങ്ങിലും പലഹാരവും ഉണ്ടാക്കി സീതയും
വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ഞാന്‍ ഒമ്പതാംക്ലാസ്‌ലും തുളസിചേച്ചി ഡിഗ്രിക്ക് ഫൈനലും ആയി എന്നില്‍ പല മാറ്റവും വന്നു പ്രായത്തേക്കാള്‍ വളര്ന്നു കൃഷിയും മറ്റും ഞാന്കുംടി നോക്കാന്‍ തുടങ്ങി ഇതിനിടയില്‍ ഞങ്ങള്‍ മുന്നുപേരുടെയും ഇടയില്‍ ഒരു ആത്മബന്ധം വളര്ന്നുി വന്നു ഒരു സഹോദരന്റെ് സ്ഥാനം ഞാന്‍ ഏറ്റെടുത്തു മുത്തശിയും ദേവകിയമ്മയുടെയും ഇടക്ക്‌ അത് ഓര്മി്പ്പിക്കുകയും ചയ്തു വഴിയില്‍ വെച്ച് സീതയെ ശല്യം ചെയ്ത മുനാല് പേരെ ഫുഡ്ബോള്‍ മൈതാനത്ത് വെച്ച് ഞാന്‍ കൈകാര്യം ചെയ്തു അന്ന് എനിക്ക് ഒരു പേരും വീണു “തുളസിയുടെയും സീതയുടെയും കണ്ണന്‍” .......
ദിവസങ്ങള്‍ വീണ്ടും ഉരുണ്ടുനിങ്ങി ഒരു ദിവസം തുളസിചേച്ചിയേയും കാത്തുനിന്ന എന്നെ ഒരാള്‍ കൈകാട്ടി വിളിച്ചു സോതവേ അഹംഭാവം ഉള്ള ഞാന്‍ തിരിച്ച്‌ കൈകാട്ടി ഇങ്ങോട്ട് വിളിച്ചു ഒരു ചെറുപുഞ്ചിരിയോടെ അദേഹം എന്റെ അടുത്തേക്ക് വന്നു “എന്തിനാ എന്നെ വിളിച്ചേ”
“കണ്ണനെ ഒന്ന് പരിചയപെടാന്‍ വിളിച്ചതാ”
“എന്നെ എങ്ങിനെ അറിയും”
“തുളസി പറഞ്ഞ് അറിയാം”
അത് കേട്ട് എനിക്ക് എന്തോ ഒരു വല്ലായ്മ തോനി
എന്തെങ്കിലും ഞാന്‍ പറയും മുന്പേച തുളസിചെച്ചിയുടെ ബസ്‌വന്നു ഒരു പുഞ്ചിരിയോടെ തുളസിചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു
“എന്താ രണ്ടു പെരുംകുടി ഒരു കുശലം”
“ചേച്ചിക്ക് ഇയാളെ അറിയുമോ”
“എന്റെി സീനിയറായി പഠിച്ചതാ”
“വാ നമുക്ക് പോകാം”
അയാള്ക്ക് ഒരു പുഞ്ചിരി നല്കിത ചേച്ചി എന്റെത കൂടെ കയ്യും പിടിച്ച്‌ നടന്നു ഇടവഴിയും താണ്ടി വയല്വിരബില്വെേച്ച് ഞാന്‍ ചോദിച്ചു
“ആരാ ചേച്ചി അത്”
ഒന്നുംമിണ്ടാതെ ചേച്ചി എന്റെബ കയ്യും പിടിച്ച്‌ വേഗം നടന്നു തോട്ടിന് കരയില്‍ ഇരുന്ന്‌ ചേച്ചി എന്നെ അടുത്ത് ഇരിക്കാന്‍ പറഞ്ഞു
“ഒരു കാര്യം പറഞ്ഞാല്‍ നീ എന്നെ വെറുക്കുമോ”
ചേച്ചിയുടെ കണ്ണില്‍ നോക്കിയ ഞാന്‍ കണ്ടത് ഇറ്റ് വിഴാന്‍ നില്ക്കു ന്ന രണ്ടു കണ്ണീര്‍ ത്തുള്ളികള്‍ ആയിരുന്നു ആ കലങ്ങിയ കണ്ണുകള്ക്ണ്ട്‌ എന്റെ ഹ്രദയം വിങ്ങി
ചേച്ചിയെ വെറുക്കാന്‍ എനിക്ക് ആവുമോ”
“എന്നാല്‍ ഞാന്‍ ഒരു കാര്യം പറയാം ഇന്ന് നീ കണ്ട ആളാണ് എന്റെം വരന്‍ നിനക്ക് ഇഷ്ട്ടമായോ നിന്റെര സമ്മതം അറിഞ്ഞുവേണം വീട്ടില്‍ പറയാന്‍”
“എനിക്ക് സമ്മതകുറവ് ഒന്നും ഇല്ല ചേച്ചിയുടെ കണ്ണ് കലങ്ങിയത് കണ്ടപഴെ എനിക്ക് തോനി ചേച്ചിക്ക് അയാളെ അത്ര ഇഷ്ട്ടം ആണെന്ന്”
അതുകെട്ടതും ചേച്ചി എന്നെ കെട്ടിപിടിച്ച് മുര്ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു
“നിന്നെ പോലെ ഒരു കൂടപിറപ്പിനെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യം ചെയ്തു”
വീട്അടുക്കും മുന്പേി സീതചെച്ചി മുന്നില്‍ പ്രത്യഷപെട്ടു
“എന്താ രണ്ടാളും വൈകിയേ”
“സീതേ ഈ കണ്ണന് സമ്മതമാ”
അതുകേട്ട് ഞാന്‍ പറഞ്ഞു
“രണ്ടുപേരുംകൂടി എന്നെ പറ്റികുകയായിരുന്നുഅല്ലെ”
എന്നെയും ചേര്ത്ത് പിടിച്ച്‌ രണ്ടുപേരും കുളകടവിലെക്ക് നടന്നു സീത എന്നെ കല്പേടവില്‍ ഇരുത്തി ഇപോം വരാം എന്നും പറഞ്ഞു ഇല്ലത്തേക്ക് പോയി കാപ്പിയും എനിക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും കൊണ്ട് വന്നു തുളസിചെച്ചി ഒരു ഉണ്ണിയപ്പം എടുത്തു എന്റെി നേരെ നീട്ടി ഒരു കൈ കൊണ്ട് എന്റെഒ മുടിയില്‍ തലോടി സീത കാപ്പി ഒരു ക്ലാസില്‍ പകര്ന്ന് ‌ എനിക്ക് നല്കിര എന്നിട്ട് പറഞ്ഞു
“മോന് പിണക്കം ഉണ്ടോ തുളസിയോട്”
ഞാന്‍ ഇല്ല എന്നാ അര്ത്ഥപത്തില്‍ തലയാട്ടി ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു തുളസിയെ കാണാന്‍ പല ദിവസവും അയാള്‍ വന്നു (നന്ദന്‍) പതിയെപ്പതിയെ എനിക്ക് നന്ദനെ ഇഷ്ടമകാന്‍ തുടങ്ങി എന്നെ കൂടെനിര്ത്തി യേ അവര്‍ സംസാരിക്കു പല സമയത്തും ഞാന്‍ മാറിനില്ക്കും എങ്ങിലും രണ്ടു പേരും എന്നെ വിളിച്ച്‌ ചേര്ത്ത് നിര്ത്തും അങ്ങിനെ തുളസിചെച്ചിയുടെ എക്സാം കഴിഞ്ഞു ഞാന്‍ പത്തില്‍ എത്തി അവരുടെ കണ്ടു മുട്ടല്‍ കുറഞ്ഞു എന്നിളലുടെ ഉള്ള എഴുത്ത് മാത്രം ആയി ചുരുങ്ങി സ്ക്കുള്‍ മുത്തശി തുളസി സീത പിന്നെ കൃഷിയും ആയി ഒതുങ്ങി എന്റെു ലോകം ഒരു ദിവസം സ്ക്കൂള്‍ കഴിഞ്ഞ്‌ വന്ന ഞാന്‍ തുളസിചെച്ചിയുടെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളി ആയിരുന്നു അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയ എന്നെ സീത പിടിച്ചു നിര്ത്തി എന്നിട്ട് പറഞ്ഞു “അങ്ങോട്ട്‌ ഇപ്പോള്‍ പോകണ്ടാ” എന്നെ നടുമുറ്റത്ത് പിടിച്ചു ഇരുത്തി സീതെച്ചി കാര്യം പറഞ്ഞു തുളസിയുടെ ബെന്തം അച്ഛനും അമ്മയും അറിഞ്ഞു അവര്‍ക്ക് സമ്മതം അല്ല .....ദിവസങ്ങള്‍ പിന്നെയും നിങ്ങി മുത്തശിയുടെ അസുഗം കുടി വന്നു പുറത്തേക്ക് ഇറങ്ങുനത് വിരളമായി ഒരു ദിവസം സീതചെച്ചി എന്നെ വിളിച്ച്‌ കുളപ്പുരയിലോട്ട് കൊണ്ടുപോയി
അവിടെ തുളസിചെച്ചി ഇരിക്കുന്നു എന്നെ അടുത്ത് ഇരുത്തി എന്നിട്ട് പറഞ്ഞു
"ഞാന്‍ പോയാല്‍ മോന് സങ്കടം വരുമോ"
"തുളസിചെച്ചി എങ്ങിട്ടാ പോണേ"
"ഇന്ന് രാത്രി നന്ദന്‍ വരും ഞാന്‍ കൂടെ പോകും"
അത് കേട്ടതും എന്‍റെ കണ്ണ്നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി തുളുബുന്നകണ്ണുമായി ചേച്ചി എന്‍റെ നെറുകില്‍ ഉമ്മ വെച്ച്
തിരിഞ്ഞു നടന്നു എന്‍റെ അടുത്ത് ഇരുന്ന്‌ സീതചെച്ചി എന്നോട് പറഞ്ഞു
"ഇന്ന് രാത്രി നീ തുളസിയുടെ കൂടെ പോകണം അവരെ വണ്ടി കയട്ടിയിട്ടെ വരാവു നിന്നെ കാത്തു ഞാന്‍ വയല്‍
വരമ്പില്‍ ഉണ്ടാവും"
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ തലകുലുക്കി

രാത്രി തുളസിയുടെ കയ്യും പിടിച്ച് ഞാന്‍ നടന്നു വയലുവരെ സീതയും വന്നു "മോനു തിരിച്ചു വരും വരെ ഞാന്‍ ഇവിടെ കാത്തുനിക്കും എന്നുംപറഞ്ഞു"
വഴികള്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നടന്നു എന്നെ ചേര്‍ത്ത് പിടിച്ച് തുളസിയും
റോഡില്‍ നന്ദനും കുട്ടുകരും കാത്തു നിക്കുനുണ്ടായിരുന്നു കാറില്‍ കയറും മുന്‍പ്‌ എന്നെ കെട്ടിപിടിച്ച് ചേച്ചി കരഞ്ഞു
പിന്നെ കാറില്‍ കയറി ഒരു വിതുമ്പലോടെ ഞാന്‍ കൈവീശി കാര്‍ അകലുന്നതും നോക്കി നിന്നു.....

മനസ് നിറയെ വിങ്ങലുമായി ഞാന്‍ തിരിച്ച് നടന്നു വഴിയരികില്‍ കണ്ട ഒരു കല്ലില്‍ ഇരുന്നു കുറെ നേരം കരഞ്ഞു
സീത കാത്തിരിക്കുകയാണ് എന്ന് ഓര്‍മിച്ച ഞാന്‍ എഴുനേറ്റ്‌ വേഗം നടന്നു പെട്ടന്നു മിന്നലും പിന്നാലെ ഇടിമുഴക്കവും
കേട്ടു ഞാന്‍ സീതചെച്ചി നില്‍ക്കുന്ന സ്ഥലം ലഷ്യമാക്കി ഓടി സീത നിന്നിരുന്ന സ്ഥലത്ത് അവളെ കണ്ടില്ല ഞാന്‍ നാലു
പാടും നോക്കി ഒരു ഞെരക്കം കേട്ട് ആഭാകെത്തെക്ക് നോക്കി ഇടിമിന്നലില്‍ മുനാല് പേരെ കണ്ടു അവിടേക്ക് ഞാന്‍
ചെന്നു എന്നെ കണ്ടതും അവര്‍ ഓടി പോയി അവിടെ പുല്ലില്‍ സീത കിടക്കുന്നു കീറിപറഞ്ഞ വസ്ത്രവുമായി
പിടിച്ച് എഴുനെല്പ്പിച്ച എന്നെ കെട്ടി പിടിച്ച് ഒരു തേങ്ങലോടെ പറഞ്ഞു
"മോനു ഇവിടെ കണ്ട കാര്യം ആരോടും പറയരുത്"....
ഏന്തിവലിഞ്ഞു സീത എന്നെയും കൊണ്ട് ഇല്ലത്തേക്ക് നടന്നു

മാസങ്ങള്‍ കഴിഞ്ഞു തുളസി ചേച്ചി പോയതിന്‍റെ കോലാഹലങ്ങള്‍ ഒരു വിതം അവസാനിച്ചു തുളസിയും നന്ദനും
വീട്ടില്‍ വരാന്‍ തുടങ്ങി എന്‍റെ പ്രസരിപ്പും തിരിച്ച് വന്നു പഷേ സീതയുടെ മുഖം ഒരു വിഷാതം പിടിപ്പെട്ടു
ഒരു ദിവസം അവള്‍ അവളുടെ വീട്ടില്‍ പോയി പിന്നെ ഒരാഴ്ചത്തെക്ക് ഇല്ലത്ത് വന്നില്ല തിരക്കി പോയ എനോട്
അവള്‍ക്കു സുകമില്ലാ എന്നും പറഞ്ഞ് മടക്കി വിട്ടു പിറ്റേ ദിവസം അവളുടെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന്
എന്നോട് തുളസിചെച്ചി വന്നു പറഞ്ഞു എന്നോട് പോയി തിരക്കാനും അവിടെ എത്തിയ ഞാന്‍ കണ്ടത് വഴിയില്‍
കരഞ്ഞുകൊണ്ട് ഇരിക്കുന്ന സീതചെചിയെ ആയിരുന്നു ആരോ സമ്മാനിച്ച കുഞ്ഞിനെ വയറ്റില്‍പേറികൊണ്ട്
അയല്‍വക്കത്തെ ആളുകള്‍ കാഴ്ചകണ്ടു ചുറ്റും നില്‍ക്കുന്നു ആരും ഒന്നും മിണ്ടുന്നില്ല കാര്യം തിരക്കിയ എന്നോട്
അവളെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന് ആരോ പറഞ്ഞു അതുകേട്ട് ഞാന്‍ സീത ചേച്ചിയെ പിടിച്ച് എഴുനേല്‍
പിച്ച് ഇല്ലം ലഷ്യമാക്കി സീതയുടെ കയ്യും പിടിച്ച് നടന്നു കണ്ടു നിന്നവര്‍ അടക്കം പറഞ്ഞു അന്ന് രാത്രി
ഇളയമ്മമാരും കൂടെ പല കുടുംബക്കാരും വന്നു കുറെ ബഹളംവെച്ചു എല്ലാവരെയും പുറത്താക്കി ഞാന്‍
പടിവാതില്‍ കൊട്ടിയടച്ചു അതോട് കുടി ഞാന്‍ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു സ്കുളില്‍ നിന്നും പുറത്തായി
മാസങ്ങള്‍ വീണ്ടും ഓടി മുത്തശി തീര്‍ത്തും കിടപ്പിയായി ഒരു ദിവസം സീത നെല്ലിന് അടിക്കുന്ന കീടനാശിനി
എടുത്ത് കുടിച്ചു തക്ക സമയത്ത് തുളസി വന്നത് കൊണ്ട് രഷപ്പെട്ടു പഷേ അതോടെ അവളുടെ വയറ്റില്‍
വളര്‍ന്നുവന്ന ജീവന്‍ ഇല്ലാതായി ഹോസ്പിറ്റല്‍ വിട്ട സീത മെല്ലെ മെല്ലെ പഴയ അവസ്ഥയില്‍ വരാന്‍ തുടങ്ങി
അവളുടെ മുറചെറുക്കന്‍ അവളെ കാണാന്‍ വന്നു അവളെ ആര് എതിര്‍ത്താലും ഞാന്‍ കയ്യെള്‍ക്കും എന്ന്
വക്കും കൊടുത്തു മടങ്ങി വീണ്ടും ഇല്ലത്ത് സന്തോഷം തിരിച്ച് വന്നു അവളുടെ അച്ഛനും അമ്മയും അവളെ
കാണാന്‍ വന്നു പഷേ അവരെ സീത മടക്കി അയച്ചു എന്നെ ആരെയെങ്കിലും എല്പ്പികാതെ വരില്ല എന്ന് പറഞ്ഞു

അങ്ങിനെ ഇരിക്കെ ഒരു ദിവസം മുത്തശിയും എന്നെ വിട്ട് പിരിഞ്ഞു ലോകത്ത് ഞാന്‍ തീര്‍ത്തും അനാഥനായി
ചിത കത്തിതീരും മുന്‍പേ ബെന്തുക്കള്‍ സ്ഥലം വിട്ടു രാത്രി ഏറെ വൈകുവേളം ചിതകരികില്‍ ഇരുന്നു കരഞ്ഞു
എന്നെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ സീതയും തുളസിയും നിറകണ്ണുകളോടെ എന്‍റെ
ഇരു വശവും ഇരുന്നു ...

പിറ്റേന്ന് രാവിലെ എഴുനേറ്റ ഞാന്‍ സീതയുടെ മുറപയ്യനെ വിളിച്ചുകൊണ്ട് വന്നു തുളസിയെയും അമ്മയെയും വിളിച്ച്
എന്‍റെ അമ്മയുടെ ആഭരണപെട്ടി തുറന്ന്‌ താലിമാല എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു നിലവിളക്കിന്‍ മുന്നില്‍
വെച്ച് ആ താലി സീതയെ അണിയിക്കാന്‍ പറഞ്ഞു എല്ലാവരും കണ്ണുനേരോടെ എന്നെ നോക്കി മടിച്ചുനിന്ന അവനെ
നോക്കി ഞാന്‍ കണ്ണ് കൊണ്ട് താലി കെട്ടാന്‍ ആജ്ഞാപിച്ചു ആ ചടങ്ങ്‌ കഴിഞ്ഞ് ഇല്ലത്തിന്റെ ആധാരവും തക്കോല്‍
കുട്ടവും സീതയെ ഏല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു ഇത് ഇന്നുമുതല്‍ നിന്‍റെ വീടാണ് വിറയാര്‍ന കൈകളോടെ അവള്‍
അത് വാങ്ങി ആഭരണപെട്ടി എടുത്തു തുളസിയെ ഏല്‍പ്പിച്ചു "എന്ത് പറ്റി മോനെ എന്നും പറഞ്ഞ് എന്നെ കെട്ടിപിടിച്ച്
നിലവിളിച്ചു അവരെ പിടിച്ച് മാറ്റി ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു അമ്മയും അച്ഛനും മുത്തശിയും ഇല്ലാത്ത ഈ നാട് എനിക്ക് വേണ്ട എന്നും പറഞ്ഞ് പിന്നിലെ നിലവിളികള്‍ അവഗണിച്ചുകൊണ്ട് ഞാന്‍ നടന്നു പടിപ്പുര കടന്ന് വിശാലമായ ഭുമിയുടെ
മടിത്തട്ടിലേക്ക് നടന്നു കയറി .........................................


by ...saif saifudeen......

2012 ഓഗസ്റ്റ് 8, ബുധനാഴ്‌ച

വൈശാലി രണ്ടാംഘട്ടം ആധുനികം


അംഗരാജിയത്ത് മഴപെയ്തു ഋഷിശിഗന്‍ പൂജ നടത്തിയപ്പോള്‍
ആ മഴനിര്‍ത്താതെ പെയ്തു മസംങ്ങളോളം വെള്ളംകയറി വീടുകള്‍
തകര്‍ന്നു മനുഷ്യരുടെയും നാല്‍കാലികളുടെയും കബന്ധങ്ങള്‍ ഒഴുകി
നടന്നു ജോസ്പ്രകാശിന്റെ മുതലകുഞ്ഞുങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം
വയറ് നിറയെ ഭഷണം കഴിച്ചു..ഭാക്കി വന്ന പുലികുട്ടികളുമായി
മുപ്പിലാന്‍ കേരളത്തിലെക്ക് രഷപെട്ടു സിനിമയില്‍ ജയനെയും നസീറിനെയും
ഉപദ്രവിച്ചു..കള്ളകടത്തില്‍ വിശോസവഞ്ചനകാട്ടിയവരെ തിന്ന് പുലികള്‍
തടിച്ച് കൊഴുത്തു.....

ശോ കഥ വഴിതെറ്റി വീണ്ടും സീന്‍ അംഗരാജിയത്ത്....
പ്രജകള്‍ കൊട്ടാരത്തിലെക്ക് നിന്തിചെന്നു സിമിംഗ് അറിയാത്തവര്‍ മുങ്ങി
പിന്നെ മുനുവട്ടം പൊങ്ങി പരലോകത്ത് പുതിയ i d ഉണ്ടാക്കാന്‍ പോയി

പ്രജകള്‍ പനിപിടിച്ച്‌ മുടിപുത്തച്ചു കിടക്കുന രാജാവിനെ സംഗടം പറഞ്ഞ്
ഉണര്‍ത്തി.പ്രജകളുടെ തെറികേട്ട് രാജന്‍ കുന്തിച്ചിരുന്നു ആലോചനയില്‍ മുഴുകി
..എന്താണ് ഒരു പോംവഴി ഈ പേമാരി നിര്‍ത്താന്‍..
അവസാനം കൊട്ടാരത്തിലെ കഞ്ഞിക്ക് ഉപ്പില എന്നും പറഞ്ഞ് പിണങ്ങി പോയ
രാജകുരുവിനെ സോറി രാജഗുരുവിനെ ഒരു വഞ്ചി ഉപ്പും കൊടുത്ത് മടക്കി
വിളിക്കാന്‍ രാജാകിംഗ്ഗോങ്ങ്കല്‍ക്ക് കല്‍പ്പന കൊടുത്തു ഉര്‍വശി പിണങ്ങി..

ഗുരു രാജസ്ഥാന്‍ വഴി രാജസദസില്‍ ഹാജരായി..
ആവണിപലകയിലെ മാറാല തുടച്ച് കവടി നിരത്തി ഒഴിച്ച് വെച്ച സോമരസം
ഒരു കവിള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി കവടി ഒരു പിടി വാരിയെടുത്ത്‌
വായില്‍ ഇട്ടു (ഒരു ട്ടെച്ചിംഗ്) ഭാക്കി പലകയുടെ മുലയില്‍ വാരി വിതറി
ആവണിപലകയിലെ LED മോണിറ്ററില്‍ കണക്കുകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു
അവസാനം പ്രശ്‌നം ഒരു ഫ്ലാഷ്ബാക്ക് പോലെ തെളിഞ്ഞു വന്നു....

ഋഷിശിഗന്‍ വൈശാലിയെ ഓര്‍ത്ത് ദുഖിതനായി ഇരിപ്പാണ് ഫേസ്ബുക്ക്,ഓര്‍ക്കുട്ട്,
സ്കൈപ്പ് എന്നിവയില്‍ വൈശാലിയുടെ പ്രൊഫൈല്‍ തപ്പി ഇരിപ്പാണ് മെസേജ്കള്‍ക്ക്
മറുപടി നേഹി നേഹി.കുമരന്‍റ് കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി
ഹ്രദയം ദും ദും ധുന്ദ്‌ബി നാദം മുഴക്കി ..ഇതിന്‍ പൊരുള്‍ഒന്നും അറിയാതെ
രാജകുമാരി അന്തംവിട്ട് കുന്തംകൊണ്ടു കുത്തി.......

രാജഗുരു പരിഹാരം നിര്‍ദേശിച്ചു ഹോമം നടത്തണം ഹോമം നടത്താന്‍ മഹാരാജാവ്
കിരീടം പണയംവച്ച് സൊസൈറ്റിബാങ്കില്‍നിന്ന് ലോണിനു അപേക്ഷിച്ച് കാത്തിരുന്നു
വീണ്ടും പ്രശ്നം രാജഗുരുവിനു ചിക്കന്‍പോക്സ് (ചിക്കന്‍ ശവുര്‍മ കഴിച്ച്).
അതുകൊണ്ട് ഗുരുവിനു ഹോമം നടത്താന്‍ പറ്റില്ല ..രാജാവ്‌ വേണ്ടും മുക്ക്
പിഴിഞ്ഞ്‌ ചിന്തിച്ചു പണയം കിരീടം ഓര്‍ത്ത്‌ തലയില്‍ തടവി...
ഒടുവില്‍ രാജന്‍ വിളംബരം വിളമ്പി. .....

ഡുംഡും മാളോരേ അംഗരാജിത്തെ മഹാരാജന്‍ അറിയിക്കുന്നത് ഡുംഡുംഡും
ഈ പേമാരി നിര്‍ത്തുന്നവര്‍ക്ക് ഫേസ്ബുക്കിന്‍റ് പാതി എഴുതി കൊടുക്കും
ഡുംഡുംഡും....................
അറിയിപ്പുകള്‍ പലഗ്രൂപ്പ്കളിലും പോസ്റ്റി...

മെസ്സേജ് കണ്ട്‌ പലരും ആക്രാന്തത്തോടെ നീന്തിക്കയറി തോക്ക് സാമി മുതല്‍
പീഡനസാമി വരെ എല്ലാം മഴയത്ത് ജലദോഷം പിടിച്ച്‌ ആഞ്ഞുതുമ്മിഎന്ന്മാത്രം

അങ്ങ് കാനനാശ്രമത്തില്‍ നിന്നും നേഴ്സിംഗ്പീഡനാന്താഉരുട്ടിക്കൊലമയി അമ്മച്ചി
തന്‍റെ മുക്കുത്തിയിലും വെള്ളവസ്ത്രത്തിലും തടവി കാലുകൊണ്ട് ഓലയില്‍ എഴുതി
ഇമെയില്‍ അയച്ചു .....

"മഹാരാജന്‍ മണ്ടശിരോമണി പുളികുറ്റിക്കല്‍ ഇട്ടുപ്പ്‌" അറിവാന്‍ ഈ പേമാരി
നിര്‍ത്താന്‍ ഒരാള്‍ക്കേ കഴിയു കളങ്കം അറിയാത്ത പുരുഷനെ കാണാത്ത ഒരു കന്യക
പൂജ നടത്തണം......................

അങ്ങിനെ ഉള്ള ഒരു കന്യകയെ കണ്ട്‌പിടിക്കാന്‍ രാജാവ്‌ ഉത്തരവ് പസാകി രാജഭടന്‍
മാര്‍ രാജധുധുമായി ധുദു പോലും കുടിക്കാതെ തെക്കും വടക്കും ഓടി കിഴക്ക് സഹ്യപര്‍വ്വത
നിരകളും പടിഞ്ഞാറ് അറബികടലും ആണല്ലോ അതുകൊണ്ട് തെക്കുംവടക്കും ഓടിയത്
ചിലര്‍ ലണ്ടനില്‍ക്കും ഓടി വല്ല മെഡലും കിട്ടിയാലോ ദിവസങ്ങള്‍ ആഴ്ച്ചക്ക് ജന്മ്മം
നല്‍കി ആഴ്ചകള്‍ മാസങ്ങള്‍ പ്രസവിച്ചു.ധുദുപോയ ഭടന്‍മാര്‍ തെക്കും വടക്കും പെണ്ണും
കെട്ടി താമസമാക്കി...

പലരും പലകന്യകകളെയും ഹാജരാക്കി ഫലം കണ്ടില്ല അങ്ങിനെ ഇരിക്കെ ഒരു ദിവസം
പ്രഭാതം തരിപോലും പൊട്ടാതെ വിടര്‍ന്നു..ഒരാള്‍ രാജാവിനെ മുഖം കാണിക്കാന്‍ എത്തി
അത് വേറെ ആരും അല്ല കുണ്ടോട്ടിയില്‍ ഐസ്ക്രിം വില്‍ക്കുന കുഞ്ഞാപ്പു പര്‍ദ്ദയില്‍
പൊതിഞ്ഞ്‌ ഒരു "കന്യക" കയെ പുജാപീഡത്തില്‍ ഇരുത്തി അത്ഭുതം മഹാത്ഭുതം
തുള്ളിക്ക് രണ്ടു കുടംകണക്കിന് പെയ്യുന മഴ സഡന്‍ബ്രൈക്ക് ഇട്ടപോലെ നിന്നു സുര്യന്‍
കാര്‍മേഘം കിറിമുറിച്ച് ഭുമിയെ നാണത്തോടെ നോക്കി പുഞ്ചിരിച്ചു നാട്ടുകാര്‍
ആ "കന്യക" കയെകാണാന്‍ തടിച്ചുകൂടി അവളുടെ പര്‍ദ്ദമാറ്റിയ രാജന്‍റ് കണ്ണ് തള്ളി
"റെജീന"!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അംഗരാജിയത്തെ ജനങ്ങള്‍ ഐസ്ക്രിം നുണഞ്ഞ് ആനന്ദനടനം ആടി......

``സൈഫ്‌ സൈഫുദ്ദീന്‍.....

2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഫേസ്ബുക്ക്ല്ലേ കേസ്‌ ബുക്ക്‌..


ഫേസ്ബുക്ക് ടോക്ക്‌......

ഒരു ഫേസ്ബുക്ക് ഗ്രുപ്പ് നിറയെ മറുനാടന്‍ മലയാളികളും
പാവക്കാ പോലുള്ള കേരളത്തിലെ തേരാപാരാ മല്ലുമാരും
നിറഞ്ഞ് വിരാജിക്കുന്ന കുത്തക മുതലാളിമാര്‍
വാഴുന്ന ഒരു ഗ്രുപ്പ് അതിന്‍റ് പേരാണ് തറ പറ ഗ്രുപ്പ്

ചുരുക്കി പറഞ്ഞാല്‍ കുലംകുത്തികളും കറിവേപ്പിലയും
വാഴുന്ന ഒരു ഘടിത വിഘടന തല്ലോല്മംയ ഗ്രുപ്പ് (ഈ ഗ്രുപ്പ്
അല്ലകേട്ടോ വേറെ ഏതോരു ഗ്രുപ്പ്)...ഇഹു ഇഹു ഇഹു

കാലം AB യുടെയും YZ യുടെയും ഇടക്ക് FK എന്ന യുഗം
നേരം പരാപരാ എന്ന് വെളുത്ത് മണിക്കൂര്‍ 15 കഴിഞ്ഞു
തറ പറ ഗ്രുപില്‍ കിന്നാരം കാതര ഒരു പോസ്റ്റ്‌ ഇട്ടു
അതിന് മറുപടിയായി പല കമ്മന്റ്റ്കളും വന്നു അത്
ഇങ്ങിനെ …..
കിന്നാരം കാതര : സ്വേച്ഛാധിപതികളെപ്പോലെ പുച്ഛിക്കുന്ന
മ്ലെച്ചന്മ്മാ രെപ്പോലും ഇചാനുസൃതമാക്കുകയും സുച്ചന്തം
മുര്ചിപ്പിക്കുകയും ചെയ്യാം........
88 peopil laike this
(ലവല്‍ പോസ്റ്റ്‌ചെയ്തു എന്നലാതെ എനതാണെന്ന് അവള്ക്കും മനസിലായില്ല
അത് വായിച്ച് ഭാക്കി ഉള്ളവര്ക്കും ഒന്നും മനസിലായില്ല എങ്കിലും
ലൈക്കിന് ഒരു കുറവും ഉണ്ടായില്ല)....
കാതര : ഹായ് കുട്ടുകാരെ എല്ലാവര്ക്കും സുഖം അല്ലെ
18 like.
കുന്സാനര്‍: കാതര ഉള്ളപോള്‍ സുഗത്തിന് എന്താ കുറവ്‌...
5 like
കുംഷി: ഹായ് കാതര എന്താണ് വിശേഷം....
2 like
കാതര: ആയോ എനിക്ക് ഫയങ്ങര വിശേഷം ആണ് കുംഷി..
18 like
കുന്സാനര്‍: പുളിമാങ്ങ തിന്നാന്‍ ഉള്ള വിശേഷം ആണോ കാതര...
5 like
കാതര: കുന്സാിര്‍ ഒരു കാര്യം മനസിലാക്കണം ഞാന്‍ ഒരു തികഞ്ഞ
മാന്യയാണ് അത് കൊണ്ട് കുതറ വാക്കുകള്‍ ഒഴിവാക്കണം...
15 like.
ഈ സമയം ആ വഴി വന്ന കുളികടവ് സരസു.......

സരസു: ഓ കാതരയുടെ മാന്യത ഇവിടെ പറയണ്ടാ....
25 like
കാതര: എന്താ സരസു അര്‍ത്ഥം വെച്ച വര്‍ത്താനം എനിക്ക്
എല്ലാം മനസിലാവുനുണ്ട് ........
26 like.
സരസു: ഓ നിനക്ക് മാത്രംമല്ല നാട്ടുകാര്ക്കും പലതും മനസിലായി..
30 like
ഗോ ജി നായര്‍: ഹി ഹി ആര്‍ക്കാ ഇപോ പുളിമാങ്ങ വേണ്ടത്..
10 like
അ ജി നായര്‍: ഫലമുള്ള മാവിലെ കല്ലെറിയു..ഹി ഹി ഹി
9 like.
സൈഫ്‌ സൈഫുദീന്‍ :കഴിഞ്ഞമാസം അ ജി നായര്‍ ഒരു കല്ലും കൊണ്ട്
നടക്കണ് കണ്ടു....
10 like.
ഗോ ജി നായര്‍: അപോ ഈ മങ്ങയിലാ ആ കല്ല് കൊണ്ടത്‌ അല്ലെ..
11 like.
നാനവന്‍: എനിക്ക് എറിയാന്‍ ഒരു മാവ് കിട്ടുമോ..???
12 like.
ഗോ ജി നായര്‍: വടെക്കെതിലെ ജാനുന്റെ മാവ് പ്പുത്ത് നിക്കുവാ നീ അതില്‍
എറിഞ്ഞു പഠിക്ക് നാനവാ.....
15 like.
സൈഫ്‌ സൈഫുദീന്‍: തോങ്ങപോതിക്കാന്‍ മുട്ട് സൂജി പോരാ അതിനു കട്ടപാര വേണം..
10 like.
ഗോ ജി നായര്‍: എന്നാ സൈഫ്‌ സൈഫുദീന്‍ എറിഞ്ഞോളും ഇഹു ഇഹു ഇഹു ..
15 like.
കാതര: എന്റെ നല്ല പോസ്റ്റ്‌ എല്ലാരും കുളമാക്കി....
25 like.
സരസു: ഓ ഇനി എന്തോന്ന് “കുളം” ആകാന്‍...
26 like.
കാതര: ഓ നീ വല്യപുള്ളി ചമയന്നു മൊബൈലില്‍ ലോകമെങ്ങും കണ്ടു നിന്ന്‍റ് കളിയാട്ടം..
99 like..
സരസു:ഈ ആനമറുതാ യുട്യൂബില്‍ നിറഞ്ഞ് നിന്നവാളാ...
101 like.
കാതര:എടി~@#$%^&*&^*%$#@#$$%&&^%%$$#@@^&&&^^%$%^%#
@@##$%^^%%$$##@@#@##@~~##@##$$$%%%%%
സരസു: നീ പോടീ ~~@@@###$$##@#$%%%%$$#&&*&&*&&%&&*&%%%$##@$#%$%^&&***&^%%$$#@!@!~ഖ@വ##$$%%^^&&**&%$#@~!@#$%
~!@#$%^&**&^%$#@@#$%^&!@#$%^&^%$#@@!~!@#%^&**&^%$#@!~@#%^
!!@#$%^^%$%$##@@!~!!@#$%^&&&^%$##@@!!~!@$%^^&&*&^
കാര്യങ്ങള്‍ ഇത്രയും എത്തിയത് കൊണ്ട് ഗ്രുപ്പിന്‍ മുത്ത അഡ്മിന്‍ ഇടപെട്ടു..
മലയാളഭാഷയില്‍ ഇത്രയും മനോഹരമായി പ്രതിഭാഷണം നടത്തിയത്
കൊണ്ട്‌ ഈ പോസ്റ്റ്‌ നീക്കം ചെയ്യുന്നു എന്ന് അഡ്മിന്‍ സെബി...(മുത്ത മുതലാളി)..

// saif saifudeen.....

2012 ജൂൺ 26, ചൊവ്വാഴ്ച

പ്രവാസികളുടെ രോദനങ്ങള്‍.....


പ്രവാസിയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടവന്‍ എന്നും ...
പ്രവാസിക്ക് അത്ഭുതമഹ്ലാതം......ഇവന്‍ താടികാരന്‍...
മദാമ്മക്ക് പ്രിയതോഴന്‍..ലവന്‍ അടിപാവട കഴുകി..
ഉണക്കി തേച്ചുമിനുക്കി അതില്‍നിന്നും മണം പിടിച്ച്...
യുറോപ്പില്‍ കോടികള്‍ വാരി വിതറി ...ലവന്‍....
പിന്നെ പ്രവാസിയെ പിഴ്ഞ്ഞു ചോര കുടിക്കാന്‍...
തക്കം പാര്‍ത്തു നടക്കുന്ന ധുഷ്ട്ടാ നിനക്ക് കുഷ്ട്ടം വരും...
നിനക്ക് അതിനോടാണ് ഇഷട്ടം പ്രവാസിക്ക് പലതും നഷ്ട്ടം..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കുബ്ബൂസും കഴിച്ച്ഉറങ്ങുന ആ പ്രവാസി ..അതും...
ഉള്ളികറിയും വെള്ളവും മാത്രം ........
അതില്‍നിന്നും ഉള്ളി കയിട്ടു വാരാന്‍ മത്രം നിനക്ക് ..
എന്തസുഗം അതോ നിന്‍ കടിഞ്ഞാണ്‍ പിടിച്ച....
ആ വെള്ളകുതിരകോ ഗര്‍ഭം..............

കോടികള്‍ അയക്കുനവന് നീ കോടിമുണ്ട്പ്പിക്കും..
കഞ്ഞിക്ക് ചില്ലറകള്‍ അയക്കുന്ന പാവം പ്രവാസിയെ...
നീ ആസനത്തില്‍ പാര കയറ്റി രസിക്കും.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.....
വിമാനത്തെ നോകി നെടുവീര്‍പ്പിട്ടു പാവം പ്രവാസി...
കുഞ്ഞുകുട്ടി പരാധീനതകള്‍ മറന്ന് വെയിലില്‍ ഉരുളുന്നു....
കുടുംബം വിറ്റാലും കിട്ടില്ല ടിക്കറ്റ്‌ പണം.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

മുന്ജിയ മുഖവുമായി പിരിവിനിറങ്ങുന്നു .......
കാലന്‍റെ മുഖമുള്ള രാഷ്ട്രീയകൊമരന്‍ മാര്‍.....
അവര്‍ക്കും വേണ്ടാ ഈ പാവം പ്രവാസിയെ...
കഷ്ട്ടകാലത്താ ന്‍റ് ഇഷ്ട്ടാ ഇവക്ക് ഓട്ട് കുത്തിയത്..
ഇന്ന് അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കഞ്ഞിപിഴിഞ്ഞ കദറില്‍ പ്രവാസിയുടെ കണ്ണീര്‍....
അതില്‍ അത്തറും പുശി നടകുന്നു രാഷ്ട്രീയ പുലയാടി മക്കള്‍...
വീണ്ടുംവീണ്ടും ചോരകുടിക്കുന്നു പ്രവാസിയുടെ....
ആസനത്തില്‍ പാരകയറ്റി രസിക്കുന്നു പുലയാടികള്‍...
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കപ്പല്‍യാത്ര തുടങ്ങിയ കപ്പിത്താന്‍ മാരെ നിങള്‍..
കുണ്ടിയില്‍ കുന്തംകൊണ്ടു കുത്തിനിവര്‍ത്തി..
അതും നിര്‍ത്തിച്ചു ആ കുതറകള്‍ വീണ്ടുംവീണ്ടും..
പ്രവാസിയെ കുനിച്ചു നിര്‍ത്തി കുന്തംകൊണ്ടു കുത്തി..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം............

സൈഫ്‌ സൈഫുദീന്‍....(ഒരു പ്രവാസി) ......

2012 ജൂൺ 15, വെള്ളിയാഴ്‌ച

അവള്‍ സരസു....


ഒമാന്‍ അങ്ങ് ദുരെ മരുഭുമിയില്‍ ഒരു അക്ജതവാസം കഴിഞ്ഞ്‌ തിരികെയെത്തി അന്ന്‌ രാത്രിയില്‍ കുട്ടുകാരുടെവക (അല്‍ മറായി)
പാര്‍ട്ടിയും കഴിഞ്ഞു വെളുപ്പിന് ഒന്ന് നടക്കാന്‍ ഇറങ്ങി ഉടെനെ ഒരു പിന്‍ വിളി കേട്ടു
"നീ എവിടെ പോകുവാ"...
"ഹോ ചുമ്മാ ഒന്ന് നടന്നിട്ട് വരാം "
"എന്നാ വണ്ടിയും കൊണ്ട് പോക്കോ "
"പോടാ പൊട്ടാ നടക്കാന്‍ ആരെങ്കിലും വണ്ടിയും കൊണ്ടാ പോകുവാ" മണ്ടന്‍ ഷെമീര്‍
ഇയെര്‍ ഫോണും കാതില്‍ തിരുകി ഞാന്‍ നടത്തം ആരംഭിച്ചു ഉള്ളിലെ വിസ്കി എനെകൊണ്ട് ചെറുതായി ത്രിപുര താളം
അഭിനയിപിച്ചും വഴിയില്‍ കാണുന്ന ഇന്തോനേഷ്യ ഏതോപ്യ ഇന്ത്യന്‍ ശ്രീലങ്ക തുടങ്ങിയവരെ കണ്‍കുളിര്‍ക്കെ കണ്ടും ചുളം അടിച്ചും
ഇടക്കിടെ marlboro cigarette വലിച്ചും കായലിലെ കടലാസ് വഞ്ചി പോലെ ഞാന്‍ ഒഴികൊണ്ടിരുന്നു

മങ്ങിയ വെളിച്ചം മെല്ലെ മെല്ലെ കേരളത്തിലെ വോള്‍ട്ടേജ് കുടും പോലെ കുടി വന്നു കിഴക്കെ മാനം കുടുതല്‍ സുന്ദരിയായ
പോലെ തോന്നി സുര്യകിരണം ഭുമിയില്‍ പതിക്കാന്‍ വെമ്പല്‍ കൊള്ളും പോലെ ...
ഇതായിരിക്കും കവികള്‍ പറഞ്ഞ ആ സുപ്രഭാതം അതും അസോദിച്ചു ഞാന്‍ ..
"ഞാറ്റുപാടത്തെ തുമ്പി നല്ല തുമ്പി
നാട്ടു പെണ്ണിനെ കണ്ടോ ആ വരബില്‍
നടന്‍ പാട്ടുകള്‍ പാടാന്‍ പോയതാണെ
ഞാറ്റു പടം തേടി പോയതാണെ"
എന്നാ പാട്ടും പാടി നടത്തം തുടര്‍ന്നു നീണ്ടുനിന്ന വഴികള്‍ പിന്നിലേക്ക് വലിച്ച്‌ തള്ളി ഒരു വളവു തിരിഞ്ഞു
ഞാന്‍ കണ്ടു അവളെ "സരസു" ദെ തോട്ടുമുന്ബില്‍ അകെ ഷീണിച്ച കോലം മുഖം മുറിഞ്ഞിരിക്കുന്നു രാത്രിയില്‍
ആരോ അവളെ ഉബദ്രവിചിരിക്കുന്നു അകെ ആലംകോല ഭാവം എങ്കിലും ആ കണ്ണുകള്‍ തേജസ്വിനിയ ഭാവം മെല്ലെ
ഞാന്‍ അടുത്ത് ചെന്നു ഭയപ്പെട്ടു അവള്‍ പിന്നിലോട്ട് മാറി മെല്ലേ ഞാന്‍ അവളുടെ തലയില്‍ തലോടി നല്ല മിനുമിനുത്ത
തലമുടി അവള്‍ ഒന്ന് കുറുകി ഒതുങ്ങി നിന്നു ഞാന്‍ അവളെ അകെഒന്നു നോക്കി സ്വെര്‍ണ്ണം പോലെ യുള്ള കളര്‍ ഓമനത്തം
തോനിക്കുന്ന മുഖം വെള്ളാരംകല്ലുകള്‍ പോലെയുള്ള കണ്ണുകള്‍ ..ഹോ ഏതു ദുഷ്ടന്‍മാര്‍ ആകും ഇവളെ ഇങ്ങിനെ
വേദനിപ്പിച്ചത് ആ മുഖത്തു നോക്കി താലോലിച്ചു പോകും ആരും അത്രയും കുലീനഭാവം...

ഞാന്‍ മെല്ലെ ചോതിച്ചു വരുന്നോ എന്‍റെ കൂടെ അവളെ ചേര്‍ത്ത് പിടിച്ച് ഞാന്‍ പറഞ്ഞു നിനക്ക് കഴിപ്പാനും
ഉടുക്കാനും സോച്ചന്തം ജീവിക്കാനും അതിലുപരിയായി നമ്മള്‍ ഒന്നായി ജീവിക്കാനും വരുന്നോ എന്‍റെ കൂടെ
ഒന്നും മിണ്ടാതെ അവള്‍ എന്നെ തോട്ടുരുമി നടന്നു ഞങ്ങള്‍ എന്‍റെ ഫ്ലാറ്റില്‍ എത്തി വാതില്‍ തുറന്ന് ഞാന്‍
അവളെ അകത്തോട്ടു ഷെണിച്ചു ഒന്ന് മടിച്ചു അവള്‍ അകത്ത് കയറി അകെ മൊത്തം ഒന്ന് ചുറ്റും നോക്കി
അവള്‍ സോഫയില്‍ നാണതോടെ ഇരുന്നു ഫ്രിഡ്ജ്‌ തുറന്ന് ഞാന്‍ അല്‍ മറായിയുടെ ഫ്രഷ്‌ പാല്‍ ഇത്തിരി
പഞ്ചസാരയും ചേര്‍ത്ത് അവള്‍ക്ക് നല്‍കി ആര്‍ത്തിയോടെ അവള്‍ മുഴവന്‍ ഒറ്റയടിക്ക് കുടിച്ചു ..

ബാത്ത്‌റൂമില്‍ ബാത്ടപ്പില്‍ വെള്ളം നിറച്ച് ശംബൂ മിക്സ്‌ ചെയ്ത്‌ ഞാന്‍ അവളെ വിളിച്ചു ഒരു മടിയോടെ
അവള്‍ വന്നു ..................
ബാത്ത്‌റൂമിന്‍റ് വാതില്‍ അടച്ചു ഞാന്‍ ടിവി ഓണ്‍ ചെയ്തു സോഫയില്‍ അമര്‍ന്നു ..
ഒന്ന് മയങ്ങിയോ ഞാന്‍ വാതില്‍ ചെറുതായി മുട്ടുനത് കേട്ട് ഞാന്‍ ചാടി എഴുനേറ്റു നോക്കി അവിടെ സരസു
ദേഹം മൊത്തം ഇറനായി നില്‍ക്കുന്നു ഒരു നിമിഷം ഞാന്‍ കോരിത്തരിച്ചു വാവ് എന്താ അഴക്‌ ആ ബോഡി ഷേപ്പ്
അവള്‍ തല കുടഞ്ഞ് എന്‍റെ നേരെ വെള്ളം തെറിപ്പിച്ചു അപോഴാ ഞാന്‍ ഓര്‍ത്തത്‌ ശോ ഞാന്‍ ട്ടവേല്‍ കൊടുത്തില്ല
വേഗംതന്നെ തന്നെ ഞാന്‍ ട്ടവേല്‍ തപ്പിയെടുത്ത് നീട്ടി പഷേ അവള്‍ കുറുകി നിന്നു ഹോ രസികത്തി ഞാന്‍ മെല്ലെ
അവളെ എന്നോട് ചേര്‍ത്ത് ട്ടവേല്‍ കൊണ്ട് അവളെ പൊതിഞ്ഞു അവളുടെ ശരീരത്തിലെ ഓരോ ജലകണികകളും
ഞാന്‍ ഒപ്പിഎടുത്തു എന്‍റെ മനസ് സാംബാ താളം മുഴക്കി ഹ്രദയം പട പട ഇടിച്ചു ഒരു ലോലമായ തുണി അവളുടെ
ദേഹത്ത് മുടി ഞാന്‍ മെല്ലെ അവളെയും കൊണ്ട് ബെഡ്‌റൂമിലെക്ക് നടന്നു a c യുടെ തണുപ്പില്‍ ഞങ്ങള്‍ പരസ്പരം
പരമാവധി ചേര്‍ന്ന് കിടന്നു അവളുടെ മേലെ ചുറ്റിയ തുണി ഞാന്‍ അഴിച്ചു താഴേക്ക്‌ ഇട്ടു എന്‍റെ മാറില്‍ അവളെയും
പുണര്‍ന്ന് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇന്നവള്‍ വളരെയേറെ ആഹ്ലാദത്തോടെ എന്‍റെ ഫ്ലാറ്റില്‍ ഓടി ചാടി നടക്കുന്നു യെസ് അവള്‍ സരസു എന്‍റെ കുട്ടുകാരി
ദെ അവള്‍ വിളിക്കുന്നു പാതിരാ ആയില്ലേ ഇനി നമുക്ക്‌ ഉറങ്ങാം എന്ന അര്‍ത്ഥത്തില്‍ മ്യ്വ്‌ മ്യവേ എന്ന്‌
അതെ എന്‍റെ സുന്ദരിയായ പൂച്ച "സരസു"...

2012 മേയ് 8, ചൊവ്വാഴ്ച

അവളുടെ പിറകെ രണ്ടു ലവന്‍മാര്‍


കൊച്ചരുവികളും തെളിനീര്‍ചാലുകളും പുല്‍മേടുകളും പൂച്ചെടികളും നിറഞ്ഞ പുല്ലാനികര ഗ്രാമം..
അവിടെയുള്ള ഇടവഴികള്‍ക്ക് ഒരുപാട്‌ കഥകള്‍ പറയാന്‍ ഉണ്ടാകും അതില്‍ ഒന്ന് ഞാന്‍ പറയാം..

നൌഷാദും അര്‍ജുനും ഇണപിരിയാത്ത കുട്ടുകാര്‍ ഒരുമിച്ചു കളിച്ചും അടിച്ചും പഠിച്ചും വളര്‍ന്ന
സഹപാഠികള്‍ മണ്ടത്തരങ്ങള്‍ ജനമാവകാശമായി കൊണ്ട് നടക്കുന്നവര്‍ എങ്കിലും നല്ലവരാ
കളങ്ങമില്ലാത്ത മനസുകള്‍ നാട്ടിലും വീട്ടിലും മാന്യമായി പേരുദോഷം അളവില്‍ കവിഞ്ഞ്‌
സംബാതികാന്‍ മത്സരിക്കുന്ന രണ്ടു യുവാക്കള്‍ ..

അവരുടെ മനസില്‍ കുടിയേറിയത് ആ നാട്ടിലെ ചെറുപ്പക്കാരുടെ നെജിലെ കാണലായിരുന്ന
അമ്മിണിക്കുട്ടി പലരും പല വട്ടം വിഴ്താന്‍ നോക്കി അവളുടെ അച്ഛന്‍റ് വക ഓട്ടന്‍തുള്ളല്‍
പഠിച്ചിറങ്ങി ഹോസ്പിറ്റല്‍ ജിവിതം എങ്ങിനെ എന്ന് മനസിലാക്കിയവര്‍ ആയിരുന്നു..

അതൊന്നും ഇവര്‍ക്ക് മനസിലാക്കാന്‍ തക്കവണ്ണം ഉള്ളതായിരുനില്ല കണ്ടകശ്ശനി വാങ്ങിയെ
പിന്‍വാങ്ങു എന്ന് ചരിത്രം പറയുന്നുണ്ട്..
അമ്മിണിക്കുട്ടി കണ്ടാല്‍ ആരും ഒരു ഒന്നരനോട്ടം നോക്കും കണ്ണുകളില്‍ ഒരു സ്നേഹസാഗരം
ഒളിപിച്ചാ അവളുടെ നടപ്പ്‌ അവളെ പ്രേമിച്ച പലരും കുതിരവട്ടതെക്ക് വഴികള്‍ അനേഷിക്കും

നമ്മുടെ കഥാനായകന്‍ വിദ്യാഭ്യാസത്തിനു വിദ്യാലയം നിരങ്ങി അവസാനം പേന ഹെഡ്‌മാസ്റ്ററുടെ
കാല്‍ക്കല്‍ വെച്ച് തോഴിവാങ്ങി കിഴടങ്ങിയ കിടുക്കള്‍ നമ്മുടെ മനോഹരന്‍ചേട്ടന്‍റ് മനോഹരമായ
k&k വര്‍ക്ക്ഷോപ്പില്‍ തൊഴിലാളികള്‍ ചമഞ്ഞ്‌ അണ്ണനെ മുടിപ്പിക്കാന്‍ നില്‍ക്കുന്നു അമ്മിണിക്കുട്ടി
എന്നും അതിലെആണ് കോളേജില്‍ പോകുനത് ഇവളുടെ ആപോക്കും അരയന്നങ്ങളുടെ പോലെയുള്ള
കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും ഇവര്‍ക്ക് കണ്ണിനു കുളിര്‍മ നല്‍കി അവള്‍ നടന്ന്‌ മറഞ്ഞാല്‍
പിന്നേ ഇവര്‍ക്ക്‌ പിരാന്താ പജരോട്ടിക്കാന്‍ വന്ന വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ടും ഓയില്‍ മാറാന്‍
വന്ന വണ്ടിയുടെ ഗിയര്‍ബോക്സ് അഴിച്ചുപണി നടത്തിയും മുതലാളിക്ക് അടിമേടിച്ചു കൊടുക്കും

ഒരിക്കല്‍ നൌഷാദ് ഇടവഴിയില്‍ വെച്ച് അമ്മിണിക്കുട്ടിക്ക് ഒരു ഐ ലവ്‌ യു കൊടുത്തു പകരം
അമ്മിണിക്കുട്ടി അവനു മോബൈല്‍നമ്പര്‍ കൊടുത്തു റീചാര്‍ജ് ചെയ്യാന്‍ പാവം നൌഷാതിന്‍ന്‍റ് ഓട്ട
കിഷയില്‍ എന്ത്‌ഉണ്ട് ഒരു ഒട്ടമുക്കാള്‍ പോലും ഇല്ല പഷേ ആമിടുക്കന്‍ പണിയാന്‍ വന്ന ഒരുകാറിന്‍റ്
എന്‍ജിന്‍ അടിച്ചുമാറ്റി അത് സാദിച്ചു അങ്ങിനെ അമ്മിണിക്കുട്ടിയുടെ നുറാം കാമുകന്‍ എന്ന പട്ടം
ഏറ്റുവാങ്ങി ഭാക്കി പണംകൊണ്ട് അവള്‍ക്ക്‌ ചോക്ലേറ്റ് ഐസ്ക്രിം എന്ന് വേണ്ടാ കുട്ടാന്‍ വെക്കാന്‍
രണ്ടുകിലോ മത്തി വരെ വാങ്ങികൊടുത്തു ആപ്രണയം കായലോളങ്ങളില്‍ നീങ്ങുന്ന കടലാസ്‌തോണി
പോലെ മുനോട്ടു നിങ്ങി ആവസന്തകാലം അതികം നീണ്ടുനിന്നില്ല ഒരു കൊടുംകാറ്റ് നൌഷാദിനു
പാരയും ആയി എത്തി വേറെയാരും അല്ല അര്‍ജുന്‍ പ്രേമഭാണം എയ്ത്ത് അവനു ഒരു ഹോബിയാണ്
അമ്മിണിക്കുട്ടിയെ വളക്കാന്‍ പണം വേണമെന്ന് മനസിലാക്കിയ അര്‍ജുന്‍ അണ്ണന്‍റ് വര്‍ക്ക്ഷോപ്പില്‍ ഉള്ള
ബെന്‍സ്‌കാര്‍ അടിച്ചുമാറ്റിവിറ്റു അമ്മിണിക്കുട്ടിയെ വളക്കാന്‍ മയില്‍എണ്ണവാങ്ങി കരുക്കള്‍ നീക്കി....

അങ്ങിനെ അവന്‍റ് കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ മണ്ടത്തരം പ്രയോഗിക്കാന്‍ അമ്മിണിക്കുട്ടി പതിവായി
കുളിക്കുന നീര്‍പോയ്കയില്‍ പാത്തിരുന്നു ഇത് മണത്തറിഞ്ഞ് നൌഷാദ് അവളുടെ അപ്പന് ഒറ്റികൊടുത്തു
ആകുളിക്കടവില്‍ അന്ന് കീചകവധം രണ്ടാംഘട്ടം അരങ്ങ് തകര്‍ത്തു അര്‍ജുനന്‍റ് പേച്ചുവര്‍ക്ക് തീര്‍ക്കാന്‍
ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ പെടാപാട് പെട്ടു അത്യാഗ്രഹികളുടെ വാര്‍ഡില്‍ കിടന്ന അര്‍ജുന്‍ ചുറ്റും ഉള്ള
വെള്ളരിപ്രവ്കള്‍ക്ക് ഇലവന്‍കെവി ലൈന്‍ കൊടുത്തു വേദനയോടെ കിടന്നു സായുജ്യംഅടഞ്ഞു..

അന്ന് രാത്രിയില്‍ നൌഷാദ് വക പാര്‍ട്ടി വര്‍ക്ക്ഷോപ്പില്‍ അരങ്ങുതകര്‍ത്തു വിത്ത് മട്ടന്‍ ഓ സി ര്‍
എനീവാ നിര്‍ലോഭം ഒഴുകിയെത്തി നിശയുടെ അന്ത്യയാമത്തില്‍ വെള്ളകീറാന്‍ സുര്യന്‍ കോടാലിയും ആയ്യി
വരും മുന്‍പ്‌ നൌഷാദിനു വെളിപാടുകള്‍ തലച്ചോറില്‍ മിന്നിമറഞ്ഞു എസ് അമ്മിണിക്കുട്ടിയെ വിളിച്ചിറക്കി
കൊണ്ട്‌ വരികാ (ഓസിആരിന്‍റ് ഗുണം) പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ അമ്മിണിക്കുട്ടിയുടെ വീടും
ലഷ്യംവെച്ച് ആടിയാടി നടന്നു ധൈര്യം ചോരാതിരിക്കാന്‍ കളസം മുറുക്കിയുടുത്ത് അമ്മിണിക്കുട്ടിയുടെ
വീടിനു മുന്നില്‍ ചെന്ന് ഗെര്‍ജിച്ചു "അമ്മിണിക്കുട്ടി" പഷേ ഉള്ളിലുള്ള o c r വാളിന്‍ രൂപത്തില്‍
പുറത്തുവന്നു വീണ്ടും ഗര്‍ജിച്ചു ...വെളിയില്‍ ഏതോരു കുറുക്കന്‍റെ ഓരിയിടല്‍ കേട്ട അമ്മിണിക്കുട്ടിയുടെ
അച്ഛന്‍ പുറത്ത് വന്ന്‌നോക്കി മുട്ടന്‍ വാള്മായി നില്‍കുന്നപോലെ നിക്കുന്ന രൂപംകണ്ട് ഞെട്ടിപ്പോയി
"എന്താടാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത് നിനക്ക് ഇവിടെ കാര്യം"
ആഗമനഉദ്ദേശം അറിയിച്ച നൌഷാദിന്‍റ് ധീരമായരോദനം എട്ട്ദിക്കും പൊട്ടുമാറ് കേട്ട് നാട്ടുകാര്‍ ഉണര്‍ന്നു

രംഗം വീണ്ടും ഹോസ്പിറ്റല്‍ അത്യാഗ്രഹവാര്‍ഡില്‍ അപ്പുറവും ഇപ്പുറവും കിടന്ന് രണ്ടു പേരും
ദീര്‍ഘശ്വസം വിട്ടു ..........


by saif saifudeen .....

2012 മേയ് 1, ചൊവ്വാഴ്ച

ഞാന്‍ കണ്ട പൂരം.....



ഞാനും കണ്ടു തൃശൂര്‍പൂരം കൂടെ അവളെയും

ഇലഞ്ഞിത്തറ മേളം കൊട്ടിതകര്‍ത്തുനില്കുംബോള്‍ ഞാനും കണ്ടു ഒരു പൂരം നടവാതില്‍ക്കള്‍
കസവുടുത്തു ചന്ദനം തൊട്ട്‌ അവള്‍...... എനെ നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്നു....
വെടിക്കെട്ട് തുടങ്ങുംമുമ്പ് എന്‍റെ നെഞ്ചില്‍ ഉടുക്ക് കൊട്ടിതുടങ്ങി അവളെയും നോക്കി സകലതും
വിസ്മരിച്ചു ഞാന്‍ ഒരു തുണില്‍ ചാരിനിന്നു. അവള്‍ക്ക്‌ വേണ്ടി വാങ്ങിയ കരിമഷിയും വളയും
ചിക്കുസിന്‍റ് പൊട്ടും ഞാന്‍ ഉയര്‍ത്തി കാണിച്ച്‌ അവളെ നോക്കി നിന്നു.....

കുടമാറ്റം ആരംഭിച്ചു എന്നാ അറിയിപ്പ്‌ വന്നപ്പോള്‍ ഞാന്‍ കുടയുടെ വര്‍ണ്ണം കണ്ടില്ല പകരം
അവളുടെ മുത്തുകള്‍ കൊഴിയുന്നത് പോലെയുള്ള ചിരിയില്‍ ഞാന്‍ മയങ്ങിപ്പോയി വെഞ്ചാമരം
വീശിയപോള്‍ എനിക്കും കുളിരുകോരി അവളുടെ കാര്‍കുന്തല്‍ എന്നെ തഴുകുന്ന പോലെ തോന്നി
എന്‍റെ ചെവിയിലേക്ക് ഒരു കുണുക്കുവന്നത് പോലെ തോന്നിയ ഞാന്‍ തിരിഞ്ഞ്‌ നോക്കി അവളുടെ
മനോഹരമായ വിരലുകള്‍ ആയിരിക്കും എന്ന് വിജാരിച്ച ഞാന്‍ കിടുങ്ങിപ്പോയി ഞാന്‍ ചാരിനിന്ന
തുണിനു കറുപ്പ് നിറം ഒരു നിമിഷം ഞാന്‍ കണ്ണ് തുടച്ച്‌നോക്കി അതെ അത് ഒരു ആനയുടെ
കാല്‍ആയിരുന്നു ഞെട്ടിവിറച്ച് ഞാന്‍ പപ്പനെ ദയനീയമായി നോക്കി ഉടന്‍ അവന്‍റെ വക ഫ്രീയായി
ഒരു ഉപദേശം "ഡാ ചവാന്‍ ആണെങ്കില്‍ വല്ല വണ്ടിക്കും തല വെക്കാടാ" ...

ഹും ഒരു ആന ഉണ്ടെങ്കില്‍ ആര്‍ക്കും അഹംഭാവം കാണിക്കാം അവന്‍റെ അടുത്ത് നിക്കുനത്
ആനയായി പോയി ഇല്ലെങ്കില്‍ ഞാന്‍ തിരിച്ചു ഒരു ഒന്നെന്നര ഉപദേശം കൊടുത്തേനെ...
ചുമ്മാതല്ല ഈ ആനകള്‍ ഇടയ്ക്കിടെ പാപ്പന്‍ മാരെ ചവിട്ടി കുട്ടുനത് ..

2012 ഏപ്രിൽ 28, ശനിയാഴ്‌ച

തോമ വിണ്ടും എഴുതുന്നു


ഈ വിഷുവിന് തോമക്ക് പറ്റിയ പറ്റ്

തോമാ നഷ്ട്ടപ്രണയങ്ങളില്‍ കഷ്ടരാജകുമാരന്‍ ഗ്രെസ്മേരിയുടെ അവഗണനയില്‍ മനംനൊന്ത്
നാട്ടില്‍നിന്നും ഓടിപോകാന്‍ തിരുമാനിച്ചു അങ്ങിനേ ഒരു സുപ്രഭാതത്തില്‍ അവന്‍ നാടുവിട്ടു
വിവരമറിഞ്ഞ നാട്ടുകാര്‍ കര്‍ത്താവിനെ സ്മരിച്ചു പ്രായപൂര്‍ത്തിയായി പെണ്‍മക്കള്‍ ഉള്ള
മാതാപിതാക്കള്‍ തോമ ഒരിക്കലും തിരിച്ചുവരാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നു
കോളേജുകളില്‍ മിട്ടായി വിതരണംചെയ്‌തു നാട്ടുകാര്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്യും
സന്തോഷം പങ്കുവെച്ചു അവന്‍റെ വീട്ടുകാര്‍ പായസംവെച്ച്‌ ആനന്ദനടനം ആടി...

ഈ സമയം തോമ്മാ ചിന്താമുകനായി വിധുരയില്‍ കണ്ണുംനട്ട് ഇരിക്കും പോലെ അടുത്തിരുന്ന
പെണ്ണിനെ നോക്കി വെള്ളംഇറക്കി ട്രയിനില്‍ ഇരിക്കുകയാണ് പല ചിന്തകളും മനസില്‍ മാറിമറിഞ്ഞു
വീട് വിടുകയും ചെയ്തു ഇനി വല്ലതും തിന്നാന്‍ നല്ലപോലെ പണിയെടുക്കണമല്ലോ എന്നചിന്ത
അവനെ കുടുതല്‍ ദുക്കിദനാകി ....

അങ്ങിനേ തോമ്മാ Chennai Engineering College ല്‍ ക്ലാസ്സ് എടുക്കാന്‍ തുടങ്ങി
ആരും ഞെട്ടണ്ട കോളെജ്നു മുന്നില്‍ ഉള്ള ചായകടയില്‍ ക്ലാസ്‌ എടുക്കുന കാര്യമാ പറഞ്ഞത്
അന്ന്‌ രാത്രി തൊമ്മന്‍ അപ്പന് ഒരു കത്ത് എഴുതി പണ്ടും കത്തുകള്‍ തോമക്ക് ഒരു ഹരം
ആയിരുന്നുവല്ലോ. കണ്ണിരോടെ തൊമ്മ എഴുതാന്‍ തുടങ്ങി........

പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയും അറിവാന്‍ തോമ്മാ കുറിക്കുന്നത്
എല്ലാവര്‍ക്കും സുഖംതന്നെ എന്ന് കരുതുന്നു ഞാന്‍ നാടുവിട്ടത്തില്‍ വിഷമിക്കേണ്ട
(പായസം വെച്ച് വിതരണം ചെയ്തവിവരം ഈ മണ്ടന്‍ അറിയില്ലല്ലോ)
അമ്മച്ചിയോട് കരഞ്ഞു അസുഗം കുട്ടണ്ട എന്ന് പറയണം പിന്നെ ഞാന്‍ വരുമ്പോള്‍ വടക്കേക്കര
അനീഷ്‌അണ്ണന്‍റ് കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു അപ്പച്ചന്‍ അത് തിരിച്ചു കൊടുക്കണം
അമ്മച്ചിക്ക് സുഗമില്ല ഹോസ്പിറ്റല്‍ പോകണം എന്ന് പറഞ്ഞാ വാങ്ങിയത്‌ ഞാന്‍ അടുത്തത് ഒന്നും
മടങ്ങിവരില്ല വലിയൊരു പണക്കാരന്‍ ആയിട്ട് മത്രമേ വരൂ ഞാന്‍ മുലം അപ്പച്ചന് വിക്കേണ്ടി വന്ന
നമ്മുടെ വീട് ഞാന്‍ തിരിച്ചെടുക്കും അപ്പച്ചന് സഞ്ചരിക്കാന്‍ ഞാന്‍ ഒരു ബെന്‍സ്‌ കാര്‍ വാങ്ങി
തരും അനുജത്തിമാരെ സോര്‍ണ്ണം കൊണ്ട് മുടും അളിയന് രണ്ട്‌ ഹൗസ്‌ബോട്ട്‌ വാങ്ങികൊടുക്കും
കത്ത്‌ ചുരുക്കുന്നു . എന്ന് മകന്‍ തോമാ..............


പഷേ കത്ത് അപ്പച്ചന് കിട്ടും മുന്‍പ് തോമാ വീട്ടില്‍ എത്തി തിരിച്ചു വന്ന തോമ്മയെ കണ്ടു
അമ്മച്ചിയുടെ ബിപി കുടി കപ്യാര് കുട്ടമണി അടിച്ച് നാട്ടുകാര്‍ക്ക്‌ മുന്രിയിപ്‌ കൊടുത്തു വെളിച്ചപ്പാട്
ഉറഞ്ഞുതുള്ളി ദേവി കലികാലം....നാട്ടുകാര്‍ അവനെ നോക്കി നെടുവീര്‍പ്പിട്ടു പെണ്‍കുട്ടികളുടെ
സമാധാനം നഷ്ട്ടപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞ്‌ കവലയില്‍ വെച്ച് പോസ്റ്റ്മാന്‍ തോമ്മയുടെ കത്ത്
അപ്പച്ചന് കൈമാറിയത് അത് വായിച്ച്‌ അന്തംവിട്ട്ഇരുന അപ്പച്ചനു ചുറ്റും നാട്ടുകാര്‍ കുടി കാരണം
തിരക്കിയപ്പോള്‍ കത്ത് വായിക്കാന്‍ കൊടുത്തു അവിടെ കുട്ടച്ചിരി മുഴങ്ങി .
അപ്പച്ചന്‍ കത്ത് ഉയര്‍ത്തി ഇങ്ങിനെ പറഞ്ഞു ,"ആ കുരുത്തംകെട്ടവന്‍ വിട്ടില്‍ കാണും ഇത് അവനെ
കൊണ്ട്‌ തന്നെ വായിപ്പികണം അത് എനിക്ക് കേള്‍ക്കണം". എനും പറഞ്ഞ് വീട്ടിലേക്ക് നടന്നു
ഏതാനും മിനിറ്റ്കല്‍കുള്ളില്‍ നാട്ടുകാര്‍ കേട്ടത് തോമയുടെ വലിയവായിലുള്ള നിലവിളി ശബ്ദം ആയിരുന്നു


അങ്ങിനെ വിഷു വന്നെത്തി ഗ്രെസ്മേരിയെ കാണിക്കാന്‍ തോമ്മാ കമ്പിത്തിരി മത്താപ്പ് ഗുണ്ട് എനിവയും
വാങ്ങി വിഷുവിനു രാത്രി ഗ്രെസ്മേരിയുടെ വീടിനുഅടുത്തുള്ള വയലില്‍ മത്താപ്പൂ കത്തിച്ചു കമ്പിത്തിരി
കത്തിച്ച്‌ വട്ടം ചുറ്റി കാണിച്ചു പഷേ ഗ്രെസ്മേരി കൊഞ്ഞനം കുത്തികാണിച്ചു ഓലപടക്കം കത്തിച്ച്
തോമക്ക് നേരെ എറിഞ്ഞു ഒരു വാണം കത്തിച്ചു അവന് നേരെ വിട്ടു തോമാ ബ്ലിങ്ങിപോയി ആഹാ
എന്നാ ഗുണ്ട് പൊട്ടിക്കാം ഏന് മനസില്‍ പറഞ്ഞ് ഗുണ്ടിനു തീ കൊടുത്തു പഷേ പൊട്ടിയില്ല അത് കണ്ടു
ഗ്രെസ്മേരി പൊട്ടിച്ചിരിച്ചു തോമയുടെ മനസ് പിടച്ചു അവന്‍ പൊട്ടാത്ത ഗുണ്ട് കാല്‍ മുട്ട് കൊണ്ട് ഇറുക്കി
പിടിച്ച് കമ്പിത്തിരി കത്തിക്കാന്‍ നോക്കി പഷേ കൈയില്‍ പിടിച്ച കമ്പിത്തിരി ചീറ്റിപ്പോയി കാല്‍മുട്ട് കൊണ്ട്
ഇറുക്കി പിടിച്ച ഗുണ്ട് പൊട്ടുകയും ചെയ്തു "ഭും" മുകളിലെക്ക് പൊങ്ങിയ തോമ്മാ സോയം
അന്ത്യകുതാശ കൈക്കൊണ്ട ഒപിസും ചൊല്ലി തഴെക്ക് പതിച്ചു ..ശുഭം ശുന്യം ....


by saif saifudeeen.........


2012 ഏപ്രിൽ 25, ബുധനാഴ്‌ച

മഴയും ഒരു പെണ്‍പ്രാവും കുറെഓര്‍മകളും....


മഴയെ എനാണ് ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിത് മഴയുടെ താളം എന്‍റെകാതില്‍
സംഗീതമയി ഒഴുകിയെത്തിയപോഴോ അതോ ഞാന്‍ ആദ്യം മുക്കുത്തി അണിഞ്ഞ്
മുറ്റത്ത്‌ ഇറങ്ങിയപോള്‍ മുക്കുത്തിയുടെ ചുവന്ന കല്ലില്‍ ഒരു മഴത്തുള്ളി വീണു
ചിതറിയപോള്‍ ഞാന്‍ മഴയെ സ്നേഹിക്കുകയായിരുന്നു അച്ഛന്‍ എനിക്ക് വാങ്ങി
തന്ന പച്ചകളറുള്ള പട്ടുപാവാടയും സിന്തുരകളറുള്ള ഉടുപ്പും അണിഞ്ഞ്‌ ഞാന്‍
വയല്‍വരമ്പില്‍ ഓടിയപോള്‍ ഞാന്‍ മഴയെ ഓര്‍ത്തു എന്‍ മനം അറിഞ്ഞ മഴ
എനെ ധാരയായി പുല്‍കിയനേരം ഞാന്‍ മഴയെ പ്രണയിച്ചു....

രാത്രിയില്‍ കൊള്ളിയാന്‍ മിന്നുബോള്‍ ആ മഴയുടെ ഭങ്ങിഞാന്‍ കണ്ടു
കാറ്റ്വന്നു മഴയുടെ താളം തായമ്പക തീര്‍ത്തനേരം ഞാന്‍ ആ മഴയെ കുടുതല്‍
വാരിപുണര്‍ന്നു ഒരിക്കലും പിരിയാന്‍ ആവാത്ത വിതം ...!!!!

ഞാന്‍ ആദ്യമായി സ്കുളിലെക്ക് അമ്മയുടെ കയ്യും പിടിച്ച്‌ പോകുമ്പോള്‍
മഴയും എനെ അനുഗമിച്ചു..വേനല്‍ക്കാലങ്ങളില്‍ ഞാന്‍ വീടിന്റെ പുറകിലുള്ള
ചെമ്പരത്തിചെടിയുടെ കിഴെഇരുന്നു മഴയെ ഓര്‍ത്ത് കരഞ്ഞു ....
ഒഴിഞ്ഞ കാര്‍മേഘങ്ങള്‍ ഉള്ള ആകാശം നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു..
എന്ന് വരും എന്‍റെ പ്രിയകുട്ടുകാരന്‍....എന്‍റെ കുഞ്ഞുമനസ്
ചെമ്പരത്തിപുക്കളെ നോക്കി തേങ്ങിക്കരഞ്ഞു അന്ന് രാത്രിയില്‍ എനിക്ക്
പനിപിടിപെട്ടു മുത്തശി എനെ മടിയില്‍ കിടത്തി മുടിയില്‍ തലോടിക്കൊണ്ട്
ഭഗവതി എന്‍റെ കുഞ്ഞിനെ കത്തോളണെ ഏന് മനസ്സ്ഉരുകി പ്രാര്‍ത്ഥിച്ചു

എന്‍റെ മനസ്സ് അപോഴും മഴയുടെ താളത്തിനായി കൊതിച്ചുകാത്തിരുന്നു
എന്നെയും വാരിഎടുത്ത് അച്ഛനും അമ്മയും ഹോസ്പിറ്റലിലേക്ക് ഓടി
പോകും വഴിയില്‍ പാടത്തിനരുകില്‍ കുടി ഒഴുകുന്ന തോട്ടില്‍ നിന്നും
നേര്‍ത്ത നീരൊഴുക്കിന്‍റ് താളം കേട്ട് ഞാന്‍ കരഞ്ഞു അച്ഛന്‍ന്‍റ് തോളില്‍
കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്തു എന്നെ മാറോടുചേര്‍ത്ത് അച്ഛന്‍ എന്‍റെ
കണ്ണുനീര്‍തുള്ളികള്‍ തുടച്ചു അമ്മ എങ്ങലോടെ എനെ ഉമ്മവെച്ചു..

ഡോക്ടര്‍ പരിശോധിച്ച് എനിക്ക് ഇന്‍ജക്ഷന്‍ തന്നു ഞാന്‍
മയക്കത്തില്‍ വീണു അച്ഛന്‍റ് തോളില്‍ കിടന്നു ഓര്‍മകള്‍ മുറിഞ്ഞുപോയി
ഏതോ ലോകത്തിലെക്ക്‌ അപ്പുപ്പന്‍ താടി പോലെ ഉയര്‍ന്നു...

പെട്ടന്നുതന്നെ ഒരു കൊള്ളിയാന്‍ എന്‍റെ കണ്ണില്‍ മിന്നി മറഞ്ഞു ഞാന്‍
കണ്ണുകള്‍ തുറന്നു അച്ഛന്‍ എന്നെയും കൊണ്ട് വീട്ടിലേക്ക്ഉള്ള വഴിയില്‍ക്കൂടി
നടക്കുകയാണ് ഉടനെ ഒരു ഇടിമുഴക്കം കേട്ടുഞാന്‍ ഞെട്ടി മുകളിലെക്ക്‌ നോക്കി..
ആകാശം ഇരുണ്ടിരികുന്നു വീണ്ടും കൊള്ളിയാന്‍ മിന്നി ഒന്നല്ല മുന്നുവട്ടം...
കൂടെ ഇടിയുംവെട്ടി എന്‍റെ മനസ്സ് തുടിച്ചു വരുന്നു എന്‍റെ കുട്ടുകാരന്‍ !!!
എന്നെ തേടിയുള്ള വരവാ അറിഞ്ഞു കാണും ഞാന്‍ കാത്തിരിക്കുന്നു എന്ന്
കണ്ണുകള്‍ ഉയര്‍ത്തിയ ഉടന്‍ അവന്‍ വന്നു പതിച്ചു എന്‍ കണ്ണില്‍....
എന്നെ അശോസിപ്പിക്കാന്‍ എന്നപോലെ .!!!

തുള്ളിമുറിയാതെ എന്‍റെ കുട്ടുകാരന്‍ എന്നെ പൊതിഞ്ഞു അച്ഛന്‍ ഓടി വിട്ടില്‍
കയറി ഞാന്‍ നിലവിളിച്ചു പുറത്തേക്ക് കൈ ചുണ്ടി എന്തോ മനസിലായ
പോലെ മുത്തശി എന്നെയും കൊണ്ട് മുറ്റത്തിറങ്ങി ഞാന്‍ പുഞ്ചിരിച്ചു
അരണ്ടവെളിച്ചത്തില്‍ എന്‍റെ പുഞ്ചിരി കണ്ട അച്ഛനും അമ്മയും കുഞ്ഞന്ജനും
മുറ്റതിറങ്ങി എന്‍റെ ചുറ്റുംകൂടി എന്നെ കൌതുകതോടെ നോക്കി....!!!!

സൈഫ്‌ സൈഫുദീന്‍.....

വെടിക്കെട്ട് ....അവള്‍ക്ക് വേണ്ടിയാണ്.......

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ചെമ്പരത്തി....


നിറയെ മരങ്ങളും ചെമ്പരത്തിചെടികളും തണല്‍ വിരിച്ച എന്‍റെ കോളെജ്കാമ്പസ്സില്‍ ചെമ്പരത്തിചെടിയുടെ കിഴെ ഒരുപാട് പ്രേമം പുവിടുകയും
പലതും കായ്ക്കുകയും അതിലതികം ഉണങ്ങിക്കരിഞ്ഞുപോകുകയും പലതും കണ്ണീരോടെവിടവാങ്ങല്‍ പിനെ വെറുംകുട്ടുകരും ആയിതീര്‍ന്ന കഥകള്‍
നിരവധി അതില്‍ ഞാന്‍ വിട്ടുനിന്നു കണ്ടൊരു മനോഹരമായകാതല്‍ അത് പുഷ്പിചോ എന്ന് എനിക്ക് ഇന്നും അജ്ഞാതം അവര്‍ ഇന്ന് എവിടെ
എന്ന് എനിക്ക് ഇന്നും അറിയില്ല കഥയില്‍ ചോദ്യം നിരോധിച്ചിരിക്കുന്നു എന്തായാലും ഞാന്‍ അല്ല എനെ ഇതുവരെ ആരും പ്രണയിച്ചിട്ടില്ല ...
ഒരുപാട് പേരെ ഞാന്‍ സ്നേഹിച്ചു ഒനും അവര്‍ അറിയാതെപോയി ഞാന്‍ പറഞ്ഞില്ല അവരും പറഞ്ഞില്ല എല്ലാം ചിരിയില്‍ ഒതുങ്ങി പാവം
ഞാന്‍ ഒരുഗതിയും കിട്ടാതെ നടക്കുവാ (ഇത് വായിച്ച് ആര്‍ക്കെങ്കിലും എനോട് വലതും തോനിയാല്‍ പറയാന്‍ മടികണ്ട) വലതും ഒത്താല്ലോ..

പുതിയ അധ്യയനവര്‍ഷം സിനിയര്‍ ആണ്‍കുട്ടികള്‍ കഴിവതും സുന്ദരന്‍മാരായിനേരത്തെതന്നെ ഹാജരായി പെണ്‍കുട്ടികള്‍ പരമാധി മേക്കപ്പ് നടത്തി
പുതുമുഖങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിനിന്നു അരയന്നങ്ങളും മാടപ്രാവുകളും വരവായി കണ്ണുകളില്‍ നേരിയതോതില്‍ ഭിതിയും നെജില്‍ നെരിപ്പോടും
മന്ദം മന്ദം കുട്ടാമായും ഒറ്റയായും ഒഴുകിയെത്തി സിനിയറുകളുടെ വാമൊഴിയില്‍ പലരുടേയും ചെവിയില്‍ ചുളം വിളിച്ചു കടന്ന് പോയി മിമിക്രിയും
കമന്‍റ്കളും മത്സരിച്ചു എല്ലാം കണ്ടു ഞാന്‍ ഒരു കോണില്‍ വായിനോക്കിനിന്നു കക്ലാസ്സ്തുടങ്ങാന്‍ മിനിട്ടുകള്‍ ഭാക്കി നിക്കവേ അതാ വരുന്നു
നമ്മുടെ കഥാപാത്രം ചുവന്നദാവണിയും നെറ്റിയില്‍ കറുത്തപൊട്ടുംചുടി ചെമ്പരത്തിചെടിയുടെ കിഴെ ആത്മാവിനെ പുകകൊടുത്ത് നിനിരുന്ന ഞാന്‍
അവളെ അടിമുടിനോക്കി ഒരുബ്രാമണപെണ്‍കുട്ടി ഞാന്‍ മനസില്‍ ഒറപ്പിച്ചു അവള്‍ നേരെ എന്‍റെഅടുത്തേക്ക് നടന്നുവരുനത് കണ്ടപ്പോള്‍ കല്പാത്തി
രഥോല്‍സവം ഞാന്‍ കണ്ടു പഷേ എനെ നിരാശനാക്കി അവള്‍ നേരെഒരു ചെമ്പരത്തിപ്പൂവ് പറിച്ച്‌ തിരിഞ്ഞു നടന്നു ഞാന്‍ കുന്തം പോയ
ലുട്ടാപ്പിയുടെ അവസ്ഥയില്‍ നിന്നു കടുവളെ ഇനി വല്ല പൈത്യം ആയിരികുമാ എന്തയാലും ഞാന്‍ മെല്ലെമെല്ലെ അവളെ പിന്തുടരാന്‍ തിരുമാനിച്ചു
അവള്‍ ആ പൂ ഇതളുകള്‍ പറിച്ച് കൈചുരുട്ടി അതിന്‍ മുകളില്‍ ഒരു ഇതള്‍വെച്ച് ഉതി നെറ്റിയില്‍ വെച്ച് ട്ടപോ എന്ന് പൊട്ടിച്ചു ഞാന്‍ ഞെട്ടിപ്പോയി
തരിഞ്ഞുനിന്ന് ചെമ്പരത്തിപ്പൂക്കളെ നോക്കി ഓലപടക്കം അല്ല എന്ന് ഉറപ്പുവരുത്തി ഒരെണ്ണം പറിച്ച് ഞാനും പൊട്ടിക്കാന്‍ ശ്രമിച്ചു ശൂ ചീറ്റിപോയി
വിണ്ടും ഒരിതള്‍ എടുത്തു പൊട്ടിക്കാന്‍ ശ്രമിക്കവേ ഒരു അശിരീരി കേട്ടു, ഡാ നീ അത് ചെവിയില്തിരുകാട അതാ നല്ലത് ..ഞാന്‍ തിരിഞ്ഞു നോക്കി
മുറ്റത്ത്‌ ഒരു മൈനയെയും കണ്ടില്ല ചമ്മലുമറച്ചുവച്ച് അശിരീയുടെ ഉടമസ്ഥന്‍റ് കുടുംബത്തിനു മൊത്തം സ്തുതിയും കുതാശയും കൊടുത്ത് ഒരു ദിനേശ്‌
ബീഡിയും വലിച്ച്‌ ക്ലാസ്സ്റൂമില്‍ ഉറങ്ങാന്‍ പോയി.....

പിനെ ദിവസവും അവളെ നിരീഷിക്കളായി ജോലി അവള്‍ ഒഴിവുസമയത്ത് ചെമ്പരത്തിപ്പുക്കളെ നിഷ്ക്കരുണം നെറ്റിയില്‍ അടിച്ചുകൊന്നു എന്നില്‍
ഒരു കാമുകന്‍റെ ഭാവങ്ങള്‍ ഉയര്‍ന്നു എന്‍റെ ഉറക്കങ്ങളില്‍ അവള്‍ വിരുന്നുവന്നു പാലക്കാടന്‍ കരിമ്പനകളില്‍ വട്ടംചുറ്റി കണ്ണുംകണ്ണും കഥകള്‍ കൈമാറി
ഒരുദിവസം ഞാന്‍ ബീഗരമായകാഴ്ചകണ്ടുഞെട്ടി എന്‍റെ ഒരു ക്ലാസ്‌മീറ്റ് അതും പ്രേമനസിരിനേക്കാള്‍ സുന്ദരനായ അവന്‍ ഒരു പാക്കറ്റ് ബലുന്‍ കൊടുത്ത്
പറയുന്നു ഇനി ഇത് ഉതിവിര്‍പിച്ചുപൊട്ടിച്ച്‌ കളിക്കാന്‍ എന്നിലെ ടി ജി രവിയും ബാലന്‍ കെ നായരും കെ പി ഉമ്മറും ഒരുപോലെ സടകുടഞ്ഞെഴുന്നേറ്റു
വില്ലന്‍മാര്‍ ജെയിച്ചചരിത്രം ഇല്ലാത്തത് കൊണ്ട് ഞാന്‍ അടങ്ങി ..അവര്‍ എന്തോ അടക്കി പിടിച്ചു സംസരിക്കുകയായിരുന്നു ഒരുകാര്യം ഒറപ്പ് അവര്‍
തമ്മില്‍തമ്മില്‍ കഥകള്‍ കൈമാറി കഴിഞ്ഞു ..അവനെ വെറുപ്പിക്കാനും പറ്റില്ല കാരണം അവന്‍റെ പോക്കറ്റിലെ രൂപ എന്‍റെയും കുടിയാണ് തന്നില്ലെങ്കില്‍
പലപോഴും കുത്തിനു പിടിച്ച്‌ വാങ്ങിയിട്ടും അവനു എനോട് ഇതുവരെ പരിഭവം ഉണ്ടായിട്ടില്ല ഒരു ബിഡികത്തിച്ചു വളരെ നടകിയമായി അവരുടെ
മുന്നില്‍ ചെന്ന് ചോതിച്ചു ,എന്താ ഇവിടെ ഒരു പഞ്ചായത്ത് ...എന്തയാലും അന്നും ഞാന്‍ ഒപ്പിച്ചു അഞ്ഞുറിന്‍റ് ഒരു ഗാന്ധിപടം ഒള്ള നോട്ട് അതും
വാങ്ങി ഗേറ്റ്അടച്ചതിന് വാച്ചര്‍ക്ക് നല്ല പുതിയ ഡിഷ്‌നറിയില്‍ ഇല്ലാത്ത വാക്കും സമ്മാനിച്ച്‌ അര്‍ച്ചനാ ബാര്‍ ലഷ്യംവെച്ച് നടന്നു.....

മെല്ലെമെല്ലെ അവരുടെ പരിശുദ്ധമായ പ്രേമം വളര്‍ന്നു ഞാന്‍ അതിന് കാവല്‍ നിന്നു ഒരുകര്യം മറ്റുളവരെ പോലെ സിനിമക്കും ഐസ്ക്രിം കഴിക്കാന്‍
അവര്‍ പോയില്ല അവധിക്കാലങ്ങളില്‍ അവളുടെ വിടിന്ചുറ്റും കറങ്ങിത്തിരിയാരും ഇല്ല ആ ചെമ്പരത്തിചെടികള്‍ ആയിരുന്നു അവരുടെ ലോകം ഞാന്‍
കണ്ടതില്‍ ഏറ്റവും മനോഹരമായ പരിശുദ്ധമായപ്രണയവും അതായിരുന്നു കലാലയജിവിതം അവസാനിക്കും മുന്‍പ്‌ ഞാന്‍ അവിടെ നിന്നും വിടവാങ്ങി
യത്കൊണ്ട് അവസാനം എന്തായി എന്ന് എനിക്ക് അറിയില്ല ഇത് വായിച്ച്‌ ചിലപ്പോള്‍ അവള്‍ എനിക്ക് എഴുതി എന്നും വരാം അല്ലെങ്കില്‍ അവന്‍
ഇവരുടെ പേര് ഞാന്‍ ഇവിടെ പറയുനില്ല കാരണം അത് പലര്‍ക്കും മനസിലാകും ..അവനും അവളും അതും മതി എനിക്ക് ഒരു വിശ്വാസം
ഉണ്ട് അവരില്‍ ആരെങ്കിലും ഇത് വായിക്കും എനിക്ക് മറുപടിയും കിട്ടും അപ്പോള്‍ ബാക്കി എഴുതാം സംഭവങ്ങളും എന്‍റെ ഭാവനയും ചേര്‍ത്ത്.

വെടികെട്ട് ....അവള്‍ക്കും അവനും,,,,,, സൈഫ്‌ സൈഫുദീന്‍.....


2012 ഏപ്രിൽ 18, ബുധനാഴ്‌ച



പുല്ലണെ പുല്ലണെ പാടത്തും പറന്ബിലും പുല്ലണെ എനും അയവിറക്കി
കളിയാണി കളവാണിഎന താളത്തില്‍ പോകുകയാണ് കാര്‍ത്തിയനീ
ചേച്ചിടെ ആടും കൂടെ ചായകടക്കാരന്‍ ഗോപാല്‍ജിയുടെ
പശുവും ഇവര്‍ തമിലുള്ള അടുപ്പതിന് ഏറെ പഴക്കം ഉണ്ടെന്ന് നാട്ടുകാരുടെ (പരാതി)
പഷേ അതൊന്നും ഈ പശുനും മുട്ടനാടിനും പ്രശനമേഅല്ല......അവരുടെ പരിശുദ്ധമായ
പ്രണയകാവ്യം ആറ്റിന്‍കരയിലും പുല്മേിട്ടിലും സന്തോഷ്‌പണ്ഡിറ്റ്ജിയെ പോലെ മൂണ്‍വാക്ക്
ആടിയും രാത്രിശുഭരാത്രി പാടിയുംഅര്മാധിച്ചൂകൊണ്ടേയിരിക്കുന്നു.....

പശുഎങ്ങോട്ടു പോകുന്നു ഏന് നോക്കുന്ന വ്യജേനെ ഗോപാലന്‍ തോട്ടുവരമ്പത്ത് പുല്ലു ചെത്തുന കാര്‍ത്തിയാനിനെ നോകി നെടുവിര്പികട്ടു
.........................
ഒരു കറുപ്പ്&വെളുപ്പ് ഫ്ലാഷ്ബാക്ക്.......
വര്ഷകങ്ങളുടെ റീല്‍ പിനിലെക് കാര്‍ത്തി ആ ഗ്രാമത്തിലെ വയിനോകി ചുള്ളന്മാരുടെ
നെജിലെ സ്വപ്നമായിരുന്ന (വെറും നഷ്ട്ടസ്വപ്നം) കണ്ണിലെ കുളിരയിരുനു മുഖത്ത്‌ അവളുടെ
അച്ഛന്റ്റെ കായികപ്രകടനം ആയിരുന്നു.....
പഷേ അവള്ക്ക് ഇഷ്ട്ടം നമ്മുടെ ഗോപാലനെ ആയിരുന്നു
ഗോപാലനു പെണ്ന്നവര്‍ഗത്തെ കണ്ണേടുത്താല്‍ കണ്ടുടാ (കുളികടവില്‍ എത്തിനോകിയത്തിന്
പെണ്ണുങ്ങള്എനടുത്തു പെരുമാറിയത്കൊണ്ട്ണെന് അസുയകാര്പറയുന്നു)
കാര്ത്തിയാനി പഠിച്ചപണി പത്തൊമ്പതും
നോകിട്ടും ഗോപാലനെ വിഴ്താന്‍ പറ്റിയില്ല അവസാനം കാര്ത്തിതയും കുട്ടുകാരിയും ചേര്ന് ഒരുകുടിലതന്ത്രം മേനഞ്ഞെടുത്തു
........................അങ്ങിനെ ആ സുദിനം വന്നുചേര്‍ന്നു..
ഗോപാലന്‍ പശുവിനെ തീറ്റിക്കാന്‍ പോകുന്ന വഴിയില്‍
കുറുകെ ഒരു കയര്‍കെട്ടി ഗോപാലനെ വിഴ്ത്തി.
അങ്ങിനെ ലോകത്ത് ആദ്യമായി കാമുകനെ
കയര്‍ കെട്ടി വിഴ്ത്തിയെന്ന ബഹുമതി കാര്‍ത്തി സ്വന്തമാക്കി
അങ്ങിനെയൊരു പുതിയ പ്രേമം പൊട്ടിവിടര്‍നൂ കൂടെ ഇവരുടെ ആടും പശുവും............
കാലം ആരോടും മിണ്ടാതെയും പറയാതെയും മുനോട്ടു പോയി ............................................
ഇന് കാര്ത്തി ഗോപാലന്റ്റ് തലയിലാ ...അതാണ് ഗോപാലന്റെ ഒരു സംഗടം......
ഇന്ന് കാര്ത്തിണയാനിചേച്ചിയെ കാണുബോള്‍ ഗോപാല്ജി് ഓര്ക്കുംം എനിക്ക് ഇതിന്റെയൊക്കെ
വല്ല അവശ്യം ഉണ്ടായിരുനോ എന്റെ ശവരിമല മുരുഗാ.....................................!!!!!!!!!!!!!!!!!!!!
by saif......

രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും


രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും.....


വര്‍ഷകാലത്ത് കലങ്ങിമറിഞ്ഞും മഞ്ഞുകാലം കണ്ണീര്‍തുള്ളിപോലെയും വേനലില്‍ വിഷാദഭാവം പുണ്ടും
മീനുകളെ പോറ്റിവളര്‍ത്തി ഒഴുകുന്ന തോടും, നെല്‍കതിരുകള്‍ തലയെടുപ്പോടെ നിക്കുന്ന വയലും, അടുതവന്റ്റ്‌
അതിര് തോണ്ടിയെടുത്ത് വേലി വളച്ചുകെട്ടിയും, ചിലവിരുതന്‍മാര്‍ അതിനു തീ കൊളുത്തിയും, അതിര്‍ത്തി
തര്‍ക്കം ഉഗ്രന്‍ അടിയില്‍ കലാശിച്ചും, പതിവ് രാഷ്ട്രീയവാക്കേറ്റം അരങ്ങേരിയും ഭുലോക പപ്രശ്നങ്ങള്‍ പുല്ല്
പോലെകൈകാര്യം ചെയുന്ന കിഴങ്ങന്‍മാരും ഏഷണി മാത്രം കൈമുതല്‍ആയവരുംപിനെകുറെ നിഷ്കളങ്കന്‍ മാരും,
ഉള്ള എന്‍റെ കൊച്ചു ഗ്രാമം......

മാങ്ങയും ചക്കയും പുളിയും നിറഞ്ഞു നില്‍കുന്ന തൊടിയില്‍ അവദികാലം ആര്‍ത്തുല്ലസിച്ചു നടക്കുന്ന ഒരു
കുട്ടികാലം ..കണ്ണനും ഞാനും ആയിരുന്നു കുട്ട് ഒരിക്കല്‍ മാവേല്‍ കല്ല്എറിഞ്ഞു മടുത്തപ്പോള്‍ അവന്‍ മാവേല്‍
വലിഞ്ഞുകയറി കോബ്ഓടിച്ച്‌ താഴ്ത്തി എനിക്ക് എറിയാന്‍ പാകത്തിന് പിടിച്ചു തന്ന അല്മാര്‍ത്ത കുട്ടുകാരന്‍.

ഒരിക്കല്‍ ഞങ്ങള്‍ ചുണ്ടയിടന്‍ പോയി ഇര തീരുന്നു എനലാതെ ഒരു പരലുപോലും കിട്ടുനില്ല അവസാനം കണ്ണന്റെ
ഒടുക്കത്തെഫുദ്ധ്യിയില്‍ ഒരു കുടിലതന്ത്രം മുളച്ചുപൊന്തി അത്യം ഉണങ്ങിയ പാടത്ത് മുനടി താഴ്ചയും രണ്ടടിയോളം
വിതിയിലും ഒരു കുഴി എടുത്തു, തോട്ടില്‍ നല്ല മുഴുത്ത മിനുള്ള ഒരു കയത്തില്‍ അണകെട്ടി വെള്ളതിന്‍റ് ഒഴുക്ക്
തടഞ്ഞു രണ്ടു തകരപാട്ട സംഗടിപിച്ചു വെള്ളം കോരി വറ്റിച്ചു പാടത്തെ കുഴിയില്‍ വെള്ളം നിറച്ച് മീനുകളെ പിടിച്ച്
അതില്‍ കൊണ്ടിട്ടു മണിക്കൂറുകള്‍ കാത്തിരുന്നു മീനുകള്‍ക്ക് വിശക്കാന്‍(എനാലല്ലേ ചുണ്ടയില്‍ കൊത്തു) വെള്ളം വറ്റിതുടങ്ങിപോള്‍ വിണ്ടും കോരി നിറച്ചു എനിട്ട് ചുണ്ടയില്‍ ഇരകൊരുത്ത് വിണ്ടും ചുണ്ടയിടന്‍ തുടങ്ങി പൂര്‍വാധികം വാശിയോടെ, ഹും ഇത്രം
ഭുത്തിയുള്ള ഞങ്ങളോട മീനിന്‍റ് കളി....

അങ്ങിനെ അവധിക്കാലം കഴിഞ്ഞു വിദ്യാലയത്തില്‍ മടിയെടെ പോയിത്തുടങ്ങി ...ഒരുദിവസം കണ്ണന്‍ പറഞ്ഞു
നമ്മുടെ കൂടെ പഠിക്കുന്ന രാധാമണിയും ഞാനും പ്രേമമാണ് (എന്‍റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി കാതില്‍ ഇടിവെട്ടി ഞാന്‍
നോക്കിവെച്ചിരുനതാ ഈ ദുഷ്ടന്‍ അതും വളച്ചുകെട്ടി ആ പോട്ട് പുല്ല്,)..എനിക്ക് നീ ഒരു സഹായം ചെയ്തു തരണം
എനിക്ക്‌ ഒരു മനോഹരമായ പ്രണയകാവ്യം എഴുതി തരണം ,കുട്ടുകാരനായിപോയില്ലേ എഴുതി കൊടുക്കാം എന് ഞാനും
സമതിച്ചു ആങ്ങിനെ ആ മഹത്തായ കാവ്യം രചിക്കപെട്ടു .....

കരിനീല കണ്ണുള്ള രാധേ ....
ഞാന്‍ നിന്റ്റെ കണ്ണനായി വരട്ടെ...
നിനക്ക് ഒരായിരം മയില്‍പ്പീലി തരാം..
മുല്ലപ്പൂ കൊണ്ട്‌ നീ എനിക്ക് മാല കൊര്‍ക്കുമോ..
ആഴികടഞ്ഞ്‌ നിനക്ക് ഞാന്‍ മുത്തും പവിഴവും തരാം..
പാല്‍കടലില്‍ വള്ളികുടില്‍ തീര്‍ക്കാം നമുക്കായ്‌....
ഗോപികമാര്‍ താരാട്ട്‌ പാടി ഉറക്കും....

ആ കുറിമാനം രാധാമണിക്ക് കൈ മാറി, പിറ്റേന്ന് അവളുടെ അച്ചന്‍ വഴി അത് ഹെഡ്‌മാസ്റ്ററുടെ കയ്യിലും ചോത്യം
ചെയ്യലില്‍ രാധാമണി പിടിച്ച്‌ നിന്നു അവളുടെ കണ്ണനെ ഒറ്റി കൊടുത്തില്ല പഷേ ഞാന്‍ പിടിക്കപെട്ടു കാരണം
കൈയ്യഷരം..ഞാന്‍ എഴുതുനത് അത്ര ഭങ്ങിയായിട്ടാ (എന്‍റെ കയ്യഷരം കണ്ടാല്‍ അഷരം വെറുത്തു പോകും എന്നാണ്
അവിടെ പഴമൊഴി വാക്കുകളെ അത്ര ഞാന്‍ ദ്രോഹിച്ചിരുന്നു) അതില്‍ എനിക്ക് ഒട്ടും അഹങ്കാരം ഇല്ല ....

എന്തിനതികം ഹെഡ്‌മാസ്റ്റര്‍ ക്ലാസ്‌മുറിയില്‍ എത്തി , സൈഫുദ്ദീന്‍ ഇവിടെ വാ, വിറയാര്‍ന്ന കൈകള്‍ ഞാന്‍ അടക്കി
വെച്ചു പഷേ കാലുകള്‍ എന്നെ ചതിച്ചു അവര്‍ കുട്ടിഇടിച്ചും കൊണ്ടിരുന്നു ഒരുവിതും ഞാന്‍ എണീറ്റ്‌ മാഷിന്‍റ് മുനില്‍
എത്തി കണ്ണനെ ഒളിഞ്ഞു നോക്കി പാവം അവനെ അവന്റെ കൊച്ചുണ്ണി ചതിച്ചു മുന്‍ഭാകം നനഞ്ഞിരിക്കുന്നു !!!!!!!
മെല്ലെമെല്ലെ രാധാമണിയേ നോക്കി ആ കണ്ണുകള്‍ അരുതേ എന്‍റെ കണ്ണനെ ഒറ്റരുതെ എന്ന് യാചിച്ചു..ഡുംഡും എന്ന്
സാംബാ താളം മുഴക്കുന്ന മനസിനെ ഞാന്‍ ഒരുക്കി നിര്‍ത്തി എന്‍റെ കുട്ടുകാരെനെയും കുട്ടുകരിയെയും ഞാന്‍ കാട്ടികൊടുക്കില്ല
എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്‌ എല്ലാം നേരിടാന്‍ തെയ്യാറായി .....

ഇത് നീ എഴുതി കോടുത്തതാണോ ??? അല്ല, ചുരല്‍ മുന്‌തവണ ഉയര്‍ന്ന് താന്നു ,,പിനെ ഇത് ആരെഴുതി,, ഞാന്‍
ചുരല്‍ വിണ്ടും മുന്‌ തവണകള്‍ ആവര്‍ത്തിച്ചു ......
ഹെഡ്‌മാസ്റ്റര്‍,,ഇത് നീ രാധാമണിക്ക് കൊടുത്തോ,
ഞാന്‍, ഇല്ല....
ഹെഡ്‌മാസ്റ്റര്‍,, ഇത് നീ എഴുതിയത്ആണോ.....
ഞാന്‍,, അതെ..വിണ്ടും ചുരല്‍ എണ്ണം ഇലാതെ ഉയര്‍ന് താന്നു..
ഹെഡ്‌മാസ്റ്റര്‍, നീ എഴുതിയത് എങ്ങിനെയാണ് അവളുടെ കയ്യില്‍ വന്നു ??
ഞാന്‍, അറിയില്ല..
ചുരല്‍ പലവട്ടം എന്‍റെ പുറത്ത്‌ പഞ്ചാരിമേളം കൊട്ടി...
ഹിന്ദിക്ലാസ്‌ ആയിരുന്നു അപ്പോള്‍ എന്‍റെ ഹിന്ദിട്ടിച്ചര്‍ രഷക്ക് എത്തി മതി ഇനി അവനെ തല്ലണ്ട ഞാന്‍ പിനീട് ചോതിച്ചു
മനസിലാക്കാം ചുരല്‍ തോറ്റു ഞാന്‍ ജെയിച്ചു ഹെഡ്‌ പിന്‍വാങ്ങി ഇവനോനും ഒരിക്കലും നനാവില്ല എന്ന് പറഞ്ഞ്....

അന്ന് വൈകിട്ട്‌ രാധാമണിയും കണ്ണനും എന്നെയും കാത്തു ഇടവഴിയില്‍ നില്‍ക്കുണ്ടായിരുന്നു കണ്ണനും രാധയും എനെ കെട്ടി
പിടിച്ച് കരഞ്ഞു.രാധാമണി അവളുടെ തൊടിയില്‍ വിളഞ്ഞ ചാബക്കാ പലതവണ എനിക്ക് കൊണ്ട് തന്നു.....
ഒരു മാസത്തിനു ശേഷം എന്‍റെ ഹിന്ദിടിച്ചര്‍ എനെ രഹസ്യമായി കണ്ടു ഇതിനെ പറ്റി ചോതിച്ചു സതാ പുഞ്ചിരി പൊഴിയുന്ന
ആ മുഖത്തുനോക്കി എനിക്ക് ഒനും മറച്ച്‌ വെക്കാന്‍ തോനിയില്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ മുഖം പതിനാലാം രാവ്
ഉതിച്ചു നിക്കുനപോലെയുള്ള എന്‍റെ ടിച്ചറിന്‍ മുഖം.എന്നെ ഒരുപാടിഷ്ട്ടമായിരുന്നു.................

കണ്ണനും രാധയും ഇന്ന് രണ്ടു മക്കളുമായി സസുഗം ജീവിക്കുന്നു ...........(സൈഫ്‌ സൈഫുദീന്‍..ഒറ്റയാന്‍ ഇന്നും)???

2012 മാർച്ച് 30, വെള്ളിയാഴ്‌ച

അവള്‍ ......

കാലം മാര്‍ച്ച്‌ 31 2012...

അവളെന്തെ വരാഞ്ഞു എന്തെ എനെ വിട്ടു പോയത്‌

ഞാന്‍ അത്രക്കും കൊള്ളാതവെന്‍ ആണോ ...ഒരു വലിയ ആപത്തില്‍ നിനും രഷിച്ചു എന്ന വിചാരം വേണ്ടാ എന്ന് ഞാന്‍ ആദ്യമേതന്നെ പറഞ്ഞിലെ പിനെ എന്തിനാ എനെ വിട്ടു പോയെ
എനിക്ക് ഒരുപാട്‌ ഇഷ്ട്ടം ആയിരുന്നു നിനെ അത് പലവട്ടം ഞാന്‍ പറഞ്ഞിരുന്നു എനിട്ടും എനെ തനിച്ചാക്കി നീ പോയി ഏതു ജന്മത്തില്‍ ച്യ്ത പാവം ആണോ ഞാന്‍ വിണ്ടും ഒറ്റക്കായിലെ...ഇനിയും എനിക്ക് നീ എന്തിനാണ് ഈ വേതന നല്‍കുനത് വന്നു കൂടെ എന്‍ ചാരെ ..എന്‍ നെജോടടുക്കി നിനെ നോക്കാം..മോഹിപ്പിച്ചു കടന്നുപോയ നിനെ മറക്കാന്‍ എനിക്ക് കഴിയുനില്ല ..ഉള്ളില്‍ എവിടെയോ ഒരു ആന്തല്‍ ഇപോഴും ....

അന്നും ഞാന്‍ പറഞ്ഞു എന്‍റെ കൂടെ ജിവിത കാലം മുഴുവന്‍ ഉണ്ടാകുമോ എന്ന് ....
എന്‍ നെഞ്ചില്‍ ഒരു നുല്‍ മറവും ഇല്ലാതെ കിടന്നു നീ പറഞ്ഞു മരണം വന്നു വിളിച്ചാലും ഈ മാറത്തുന് ഞാന്‍ അടര്‍ന് പോകില്ല എന്ന് ....എനിട്ടും നീ പോയി എനെ തനിച്ചാക്കി...

ഇനിയും നിനെ വെറുക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..ഒരിക്കല്‍ നീ വരും എനെയും തേടി.....
അന്ന് നിനക്ക് എന്‍റെ കയ്യില്‍ ഒരുപാട്‌ സ്നേഹം ഞാന്‍ ഈ നെജില്‍ ഒളിച്ചു വെച്ചിട്ടുണ്ട്....

കാലം 2011 ഡിസംബര്‍ ഒരു തണുത്ത പ്രഭാതം..
ഉറങ്ങി കിടക്കുന്ന എനിക്ക് ഒരു മെസ്സേജ് .ഫ്രം ,ഒമാന്‍ ക്രിമിനല്‍ ഇന്‍വിറ്റികേശന്‍ ഡിപ്പാര്‍മെന്‍റ്
( c i d) , ഇന്‍ത്ത വെയിന്‍ ആത്തി രിസാല .(നിങ്ങള്‍ എവിടയാണോ ഉടന്‍ റിപ്പോര്‍ട്ട് ചെയുക) സ്ഥലം പറഞ്ഞു ഞാന്‍ കുളിച്ചു ഡ്രസ് മാറി തെയ്യരായി ഓഫീസില്‍ ഹാജര്‍ വെച്ചു ..അന്ന് എനിക്ക് കിട്ടിയ ദൌത്യം ഒമാന്‍ വഴി ദുബായ്ക്ക് കടത്തുന്ന ഒരു സംഗത്തെ നിരിഷിക്കാന്‍ ആയിരുന്നു ..................അതില്‍ ഞാന്‍ വിജയിച്ചു കൈയോടെ പിടിയിലായി പലരും .....അതില്‍ ഒരാള്‍ എന്‍റെ മനസ് പിടിച്ചടക്കിയ ഒരു പെണ്‍പുവ് ...കണ്ണീരോടെ ഞാന്‍ ജെയിലില്‍ കണ്ട നിമിഷം മനസില്‍ ഉടക്കി
കാര്യം അനേഷിച്ചു ചതിയില്‍ കുടുങ്ങിയത് ആണെന്ന് മനസിലായി.....എന്തോ വിട്ടിട്ട് പോരാന്‍ മനസ്‌
അനുവതിച്ചില്ല . സതാരണ ഒരു കേസ് കഴിഞ്ഞാല്‍ ഉടനെ രണ്ടെണ്ണം അടിക്കാന്‍ വഴി നോക്കുന്ന ഞാന്‍ മുകാനായി ഇരികുനത് കണ്ട എന്‍റെ ബോസ് ചോതിച്ചു ..ശു മുഷ്ക്കില.(എന്താ പ്രശ്നം) ഞാന്‍ പറഞ്ഞു ഇന്ന് പിടിച്ചതില്‍ ഒരു നിരപരാതി ഉണ്ട് അതാ പ്രശ്നം ..മിന്‍ (ആരാ) ഞാന്‍ അവളെ കാണിച്ചു കൊടുത്തു ..ഇന്‍ത്ത ഹുബിക്ക്‌ ഹിയാ (നിനക്ക്‌ അവളെ ഇഷ്ട്ടമയോ) ഞാന്‍ അതെ എന്ന് ആഗ്യം കാണിച്ചു ..നിയമകുരിക്കില്‍ നിനും അവളെയും കൊണ്ട് ഞാന്‍ പോന്നു (എന്‍റെ
ഈ ഒറ്റയാന്‍ ജിവിതം അറിഞ്ഞതുകൊണ്ടോ എന്തോ ആരും എതിര് പറഞ്ഞില്ല)

ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ട്ടമാണോ എന്ന് ചോതിച്ചപോള്‍ ഒരു കരച്ചില്‍ ആയിരുന്നു മറുപടി ആ കണ്ണീര്‍ തുടച്ചു ഞാന്‍ ചേര്‍ത്ത് പിടിച്ചു ഇനി ഈ കണ്ണ് നിറയില്ല എന്ന് ഉറപ്പും മഹറായി എന്‍റെ കഴുത്തില്‍ കിടന്ന മാലയും അണിയിച്ചു ....

കുടുബങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞങ്ങള്‍ ഒരു പാട് സംസാരിച്ചു നാട്ടില്‍ പോകണം എന്നും എനിക്ക് കളഞ്ഞു കിട്ടിയ ഈ മുത്തിനെ എല്ലാര്‍ക്കും കാണിക്കണം എന്നും പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ഒരു പാട് സ്നേഹവും ഇത്തിരി സഹതാപവും കണ്ണില്‍ കുറച്ചു കണ്ണ് നിരും .......

ബഹ്രെയ്നില്‍ ഒരു കസിന്‍ ബ്രതര്‍ ഉണ്ടെന്നും അവിടേക്ക് ഫോണ്‍ ചെയ്തു വിവരം പറയണമെന്നും നാട്ടില്‍ വിളിക്കണം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ശംശയയവും കുടാതെ ഫോണ്‍ കൊടുത്തു സ്വോകര്യമയി സംസാരിക്കാന്‍ അവസരവും ഒരുക്കി ദിവസങ്ങള്‍ നിങ്ങി ..നിയമപ്രകാരമുള്ള വിസയില്‍ വരാന്‍ വേണ്ടി നാട്ടില്‍ പോയാ അവള്‍ പിനെ മടങ്ങി വന്നില്ല കാരണം എനിക്ക് ഇന്നും അറിയില്ല പഷേ ഒന്നറിഞ്ഞു അവള്‍ ബഹരെയിനില്‍ വന്നു എന്ന് എന്തിനാ ആകുട്ടി നല്ല ജിവിതം ത്ട്ടികളഞ്ഞു പോയെ .....

എന്റെ പവര്‍ വെച്ചു ഞാന്‍ അവളെ കുറിച്ച് അനേഷിച്ചു കിട്ടിയ വിവരെങ്ങള്‍ എനെ ഞെട്ടിച്ചു കളഞ്ഞു ഒരു താങ്ങിന്വേണ്ടി കാത്തിരുന്ന എനെ അവള്‍ സ്നേഹംകൊണ്ടും കണ്ണുനീര്‍ കൊണ്ടും പറ്റിക്കുകയായിരുന്നു ....
ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം ഇനലെ ഷാഹിദും& ഫാമിലിയും വനപോള്‍ അവന്‍ പറഞ്ഞു ...അവന്‍റ് ഉമ്മ പറഞ്ഞു എനിക്ക് ഇഷ്ട്ടം ആണെങ്കില്‍ നാദിറയെ(ഷാഹിദിന്‍റെ സഹോദരി) എന്നെ കൊണ്ട് വിവാഹം കഴിപ്പിക്കാം പഷേ ഒരു കാര്യം അവരും ഓര്‍ത്തില്ല നാദിറ എനിക്ക് ഫോണ്‍ ചെയ്യുബോള്‍ ഒരു കാര്യം എനെ കൊണ്ട് സത്യം ചെയിച്ചിരുനു അവള്‍ക്ക് ഒരാള് മായി മുടിഞ്ഞ പ്രേമം ഉണ്ടനും അതിനു വിട്ടുകാര്‍ എതിര്‍ത്താല്‍ കൂടെ നില്കണം എനും അവരെ ഒനിപിക്കണം എനും ......................

ചന്തു പറഞ്ഞ പോലെ എന്റെ ജിവിതം പിന്നെയും ഭാക്കി.........വരും ആരെങ്കിലും വരാതിരിക്കില്ല.....

പ്രതീക്ഷയോടെ ..saif saifudeen ....ഒപ്പ്‌ .ഇനി ഒരു തിരുമാനം ആയതിനുശേഷം...
Like · · Unfollow Post · 2 seconds ago near Masqat, Oman

2012 മാർച്ച് 25, ഞായറാഴ്‌ച

ഒറ്റയാന്‍ സൈഫ്‌ സൈഫുദ്ദീന്‍

ലോ ലവന്‍ ലവേലെ തട്ടി കൊണ്ട് പോയി തുടര്‍ക്കഥ പാര്‍ട്ട്‌ 1

തോമാ സ്പാനിഷിലെ സ്വോപ്നപ്രണയരാജകുമാരന്‍ ഹിസ്‌ വില്‍ പ്ലാന്‍ കിഡ്നാപിംഗ് ത ഗ്രേസ്മേരി..........
കുട്ടിനു മുന്നു മിഡിലീസ്റ്റ്‌ കുതരകളും ചെമ്പകശ്ശേരി മനയിലെ പൊട്ടന്‍ തിരുമേനിയും .................
അഞ്ചുപേരും അഞ്ചു കണ്ട്രിയിലെ അണ്ടര്‍വേള്‍ഡ്‌ കിംഗ്‌കൊങ്ങ്കല്‍ ഗറില യുദ്ധമുറകളില്‍ തോറ്റു തൊപ്പി തുന്നിയവര്‍
ഇന്റര്‍പോള്‍, എഫ് ബീ ഐ. ഒരുപോലെ പുച്ചിച്ചു തള്ളിയവര്‍ മണ്ടശ്രിപട്ടം ഒരുപോലെ വാങ്ങിയ മാണ്ടുകുപങ്ങള്‍...

സമയം രാത്രിയുടെ രണ്ടായാമം ആദിത്യന്‍ കത്തിനില്‍കുന്ന ഒരു സായംസന്ധ്യ ഹവായ്‌ ദീപിലെ ഒരു രഹസ്യ താവളം
അഞ്ചു മണ്ടശിരോമണികളും ഗ്രെസ്മേരിയെ എങ്ങിനെ തട്ടികൊണ്ട്വരം എനോര്‍ത്തു കുലംകുത്തി ചര്‍ച്ചിച്ചു .....
വിരലുകളില്‍ ചുരുട്ട് എറിഞ്ഞു തീര്‍ന്നു മദ്യചഷ്‌കങ്ങള്‍ നിറഞ്ഞുകവിഞ്ഞു.പിനീട്അവ അമാശയങ്ങളില്‍ വന്‍കുടല്‍
വഴി ഒഴുകിഇറങ്ങി മനയിലെ പൊട്ടന്‍ ശാമംബെയിന്‍ പൊട്ടിക്കാന്‍ നോക്കി രണ്ടു കുപ്പി തഴെവീണു പൊട്ടി
അവസാനം അതിന്‍റെ കോര്‍ക്ക് വെച്ച് കിഴടങ്ങി പ്രതിഫലമായി കുവൈത്ത് ഡോണ്‍ വക രണ്ടു കിഴുക്കും വാങ്ങി
മൂലയില്‍ കുന്തിച്ചിരുന്നു......

ഈസമയം തോമ്മാ വിധുരത്ത് കണ്ണുംനട്ട് ഇരികാതെ അപുറത്ത് സിമിംഗ്പുളില്‍ കുളിക്കുന്ന ആഫ്രിക്കന്‍ സുന്ദരി
മാരെ നോക്കി വെള്ളമിറക്കി കജ്ജാബീഡിയുടെ പുക ചവച്ചിറക്കി എന്തോ തിരുമാനിച്ചത് പോലെ നാടകിയമായി
തിരിഞ്ഞ്‌ പേനയും ലറ്റര്‍പാഡും എടുത്തു അപകടം മാനത്ത് കണ്ട ചെബകശ്ശേരി ചാടി എഴുനേറ്റു നീ ഒരു
പ്രണയലേഖനം എഴുതിയത്തിന്‍റെ കുരു ഇത് വരെ മാറിയിട്ടില്ല അപഴാ അടുത്ത കത്ത് വെറുതെ ആഫിക്കന്‍
കാടുകളിലെ സിംഹങ്ങളുടെയും പുലികളുടെയും വിശപ്പ് മാറ്റാനുള്ള വഴി ഒരുക്കണ്ട .....

അബുദാബിയിലെ ഡോണ്‍ എഴുനേറ്റ് പൊട്ടന്‍ തിരുമേനിയുടെ തോളില്‍ തട്ടി അഭിനംന്തിച്ചു മണ്ടത്തരങ്ങള്‍
മത്രം പറയുന്ന നീ ഇപ്പോള്‍ പറഞ്ഞത് ഒരു ഭികര തത്വം അന്ന്ഉണ്ണി ഭികരതത്വം ഐ ഫോര്‍ഡ്‌ഓഫ്‌ യു മൈ
ബോയ്‌ ഐ ഫോര്‍ഡ്‌ഓഫ്‌ യു (ഹോ അവന്റ്റെ ഇംഗ്ലീഷ്‌ ട്ടിച്ചരെ സമതിക്കണം)..................

ചുരുട്ടുകള്‍ എരിഞ്ഞു തീര്‍ന്നു പുകച്ചുരുളുകള്‍ വായുവില്‍ തോമാച്ചന്റെയും ഗ്രെസ്മേരിയുടെയും പുണാരങ്ങള്‍
തീര്‍ത്തു പാനം ചെയ്ത സോമരസം വാള്കളായി തറയില്‍ ചിത്രംവരച്ചു ഒടുവില്‍ ആ തിരുമാനം ഉയര്‍ന്നുവന്നു
ഗ്രേസ്മേരിയെ തട്ടികൊണ്ട് വാരാന്‍ പവനാഴിയുടെ അളിയന്‍ ശിവനാഴിയെ വരുത്തുക ......

ശിവനാഴി അതോലോകതെ മുടിച്ചുടാ മന്നന്‍ (*എന്ന് വെച്ചാല്‍ തലയില്‍ ഒരു മുടിനാരുപോലും മുളക്കാത്തത്
കൊണ്ട് ഗുള്‍ഫ്ഗേറ്റ്‌ ആശ്രയിച്ചവെന്‍) പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിലപേശുന്ന ഉച്ചാളി പോലീസിനെ
കാണുബോള്‍ മുട്ട് വിറക്കുന്നവന്‍ അവന്‍ വരുന്നു ..(വിമാനം + ബെന്‍സ്‌കാര്‍ + ഷുഇട്ടകാലുകള്‍ വിത്ത്
മ്യുസിക്) ............

രംഗം ഒരു വലിയ ബഗ്ലാവിവിന്‍റെ പുറകുവശം തോമാച്ചന്റെ കുടില്‍ ..
ലുക്ക് മിസ്റ്റര്‍ ശിവനാഴി ഐ വണ്ട് ഗ്രെസ്മേരി അറ്റ് ഇനി കോസ്റ്റ്‌ പണം എനിക്ക് ഒരു പ്രശ്നം അല്ല കാര്യം
നടക്കണം .....

ശിവനാഴി തന്‍റെ ലാപ്ടോപ്പ് തുറന്നു വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ന്നു കണക്കുകള്‍ മാറിമറിഞ്ഞു ......
ഗ്രെസ്മേരി + കിഡ്നാപ്പ് + കല്യാണം + ബിരിയാണി + xxx RUM = ട്വെന്‍റി ലക്ക്‌ ഡോളര്‍ - ഡിസ്ക്‌കൊണ്ട്
കഴിച്ചു ഭാക്കി 19'99'999 ഡോളര്‍ എനിക്ക് കിട്ടണം എന്താ സമതിച്ചോ ...........
തോമചന്റെ കളസം പെര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ഓക്കേ സമ്മതം ...
എങ്കില്‍ കാഷ് റെഡിയക്കികോ ഇനെക്ക് പതിമുനാം പക്കം അവളെ ഞാന്‍ പോക്കിയിരികും ......
(തുടരും..)
** ഉടന്‍ വരുന്നു ശിവനാഴി കിഡ്നാപ്പ് ചരിതം....

by saif saifudeen .......

2012 മാർച്ച് 22, വ്യാഴാഴ്‌ച

സൈഫ്‌ ..കജാവ് ബീഡിയുടെ ഇഷ്ട്ട തോഴന്‍ കാലം A D യുടെയും B C യുടെയും മുന്ബ് ഒരു A B C D കാലം..... ആമസോണ്‍ കാടുകളില്‍ ഞാന്‍ ഗോട്ടി കളിച്ചു അന്റാര്‍ട്ടിക്കന്‍ കടലില്‍ ഞാന്‍ പള്ളിനീരാട്ട് നടത്തി തിരമാലകളില്‍ ഉഞ്ഞാലാടി കയലോളങ്ങള്‍ പേറുക്കി മാല കോര്‍ത്തു ഫുയുജിയാന്‍ അഗ്നിപര്‍വതത്തില്‍ നിനും ലാവ കോരിയെടുത്ത് കാറ്റാടിമരങ്ങളുടെ ഓട്ടയടച്ചു മത്സ്യകന്യകല്‍ക്ക് ഞാന്‍ പ്രണയകാവ്യം എഴുതി ഹംസങ്ങള്‍ ദുതുമായിവന്നു അവകളെ പിടിച്ച്‌ ഞാന്‍ തന്തുരീ ഹംസമാക്കി അന്നാകൊണ്ട ഇട്ടു വാറ്റിയ സോമരസം കുട്ടിയടിച്ചു.... നൈജീരിയന്‍ കടുവകളുമായി ഞാന്‍ ക്രിക്കറ്റ് കളിച്ചു അവര്‍ക്ക് വിശനപോള്‍ എനെ നോക്കി കണ്ണുരുട്ടി നാക്ക്‌ നീട്ടി നോട്ടി നുണഞ്ഞു ....... അപ്പുപ്പന്‍താടിയില്‍ കയറി ഞാന്‍ ആഗമനം നിര്‍ഗമനം നടത്തി.... ഈജിപ്‌ഷ്യന്‍ സുന്ദരിമാര്‍ എനെയും കൊണ്ട് പിരമിഡ്കളില്‍ രാപ്പാര്‍ത്തു ... അവര്‍ നൃത്തമടിയപോള്‍ വീണമീട്ടാന്‍ അറിയാത്തത് കൊണ്ട് ഞാന്‍ ഓടക്കുഴല്‍ കൊണ്ട് അടുപ്പില്‍ തീ ഊതി ................... ശാന്തസമുദ്രത്തിലെ പവിഴപുറ്റില്‍ ഞാന്‍ കയ്യിട്ടു വാരിയപോള്‍ തിമിംഗലങ്ങള്‍ ഹര്‍ത്താല്‍ നടത്തി ചെറുമീനുകല്‍ ഉപവസിച്ചു അവരെല്ലാം മത്സ്യബന്ധന നവ്കള്‍ വലയില്‍ തടവിലാകി പിനീട് പലരും അവരെ വയറ്റിലും ഫിക്സ്ഡ്ഡിപോസൈറ്റ്‌ ചെയ്തു........ കാട്ടില്‍ വിറകു വെട്ടാന്‍ പോയ ചാത്തുണ്ണിയുടെ മഴുവെറിഞ്ഞ് പരശുരാമന്‍ കടലില്‍ നിനും പാവക്ക പരുവത്തില്‍ കേരളം നിര്‍മിച്ചു .. മാവേലിയെ ചവിട്ടി താഴ്ത്തി വാമനന്‍ നമുക്ക് ഓണം സമ്മാനിച്ചു പാവം മാവേലി പാതാളത്തില്‍ നെറ്റ്വര്‍ക്ക് കിട്ടാതെ തിരുവോണത്തിനു മാത്രം പരോളിലിറങ്ങി....ടിപ്പുവും ബ്രിട്ടീഷ്കുണാപ്പന്‍ മാരും കേരളം ചവിട്ടി മെതിച്ചു ..... സായിപ്പ് മാര്‍ ഭാകിവെച്ച കേരളം ഇരു മുന്നണികള്‍ക്കും മാറി മാറി കട്ട് മുടിക്കാന്‍ അവസരം കൊടുത്തു സാഗകള്‍ ബിഡി വലിച്ചും പരിപ്പ്വട ത്തിനും ജനങ്ങളെ വെട്ടി നിരത്തി ... കൈപ്പത്തിക്കാര്‍ മദാമ്മക്ക് ഓശാന പാടി കാലുനക്കി പണം കൊയ്തു... പാമോയിലും ഐസ്ക്രിമും മാറി മറിഞ്ഞു റെജീന കോടികള്‍ക്ക് ഉടമയായി .. എലിയെ പിടിക്കാന്‍ പുച്ചയെ ഇറക്കിയവെര്‍ മാളത്തില്‍ ഒളിച്ചു V I P ആരെന്ന്‌ പറയാതെ മാമ്മന്‍ കേരള ജനതയെ പറ്റിച്ചു മലപ്പുറത്ത് ഐസ്ക്രിം പാര്‍ലര്‍കല്‍ കുണ്പോലെ വളര്‍ന്നു വന്നു... ശോഭാ ജോണ്‍ വിണ്ടും പെണ്‍ വാണിഭത്തിനു പിടിയിലായി .ജാമ്യത്തില്‍ ഇറങ്ങി വാണിഭ ഗുണ്ടാ കോളെജ് ആരംഭിച്ചു........ സന്തോഷ് പണ്ഡിറ്റ്‌ വേര്‍ഡ്‌ തൊലിക്കട്ടിയുള്ള പത്താമത്തെ അവാര്‍ഡ്‌ ഏറ്റുവാങ്ങി കാവ്യമാധവന്‍ന്‍റ്യും ദുല്‍ക്കര്‍ സല്‍മാന്‍റെയും മകനായി കോളെജ് വിദ്യാര്‍ത്ഥിയായി മമ്മൂട്ടി അഭിനെയിച്ച സിനിമ റിലീസ് ആയ്യി....... k s r t c യില്‍ മിനിബാര്‍ ആരംഭിച്ചു ഇറ്റാലിയന്‍ കൊലയാളികളുടെ സുഗസൌകാര്യങ്ങള്‍ കേട്ടറിഞ്ഞ്‌ പല വിതേശകപ്പലുകളും ഇന്ത്യന്‍ മുക്കുവരെ വെടിവെച്ചു കൊന്നു സൌമിയമാര്‍ പലതും ആവര്‍ത്തിച്ചു പൊന്നുച്ചാമി മാരെ സര്‍ക്കാര്‍ പൊന്നുപോലെ നോകിവളര്‍ത്തി അജ്മല്‍ കസബിന്റെ എണ്‍പത്തിനാലാം പിറനാല്‍ തിഹാര്‍ ജെയിലില്‍ ഗംഭീരമായി അകൊഷിച്ചു പാകിസ്ഥാനില്‍ നിന്നും എണ്‍പത്തിനാലുകിലോ തുക്കം ഉള്ള കേക്ക് പാര്‍സല്‍ വന്നു .... മതനേതാക്കള്‍ പലതും വിറ്റ് കാശുണ്ടാക്കി പാവം വിശ്വാസികളെ ഞെക്കിപിഴിഞ്ഞു... കുട്ടികൊടുപ്പ് കാരും അബ്ക്കാരികളും വിണ്ടും തടിച്ചു കൊഴുത്തു പാവപെട്ട പൊതുജനം കുമ്പിളില്‍ കഞ്ഞികുടിച്ചു രാഷ്ട്രീയ കോരന്‍മാര്‍ വെള്ളിതട്ടില്‍ പിസയുടെ ബര്‍ഗറും കഴിച്ചു.. saif saifudeen ഒപ്പ് ശൂഊഊ...

2012 മാർച്ച് 18, ഞായറാഴ്‌ച

എനിക്കും കിട്ടി മുട്ടായി

എനിക്കും കിട്ടി മുട്ടായി,,,
അവള്‍ എനിക്ക് റികൊസ്റ്റീ ഞാന്‍ ഞാന്‍ കണ്ണും പുട്ടി ആഡി ആ പുയ്‌..........,,,,,
ദിവസങ്ങള്‍ അതിന്റെ വഴിക്ക് പോയികൊണ്ടിരുനു മഴയും വെയിലും അവരുടെയൊക്കെ ഇഷ്ട്ടപെട്ട സമയത്ത് വന്നു,
ബീവെറെജ്ന്‍റെ ക്യു പിനെയും നിള്ളം കുടി വന്നു തോമയുടെ പ്രേമകുറിപ്പുകള്‍ 101 കവിഞ്ഞു കത്തിന്‍റെ നിലവാരം അനുസരിച്ച്‌ ഹോസ്പിറ്റല്‍ ..പോലീസ്സ്റ്റേഷന്‍ തുടങ്ങിയ പുണ്യ സ്ഥലത്ത് കയറി ഇറങ്ങി,
ഇനി കര്യത്തിലേക് വരാം ഞാന്‍ ആടിയ പുതിയ ഫിമയില്‍ ഫ്രണ്ട് എനിക്ക് മെസ്സേജി ,(മനസില്‍ ലഡുവും ജിലേബിയും പൊട്ടിയില്ല പകരം ആയിരം കാന്താരി പുത്തിറങ്ങി) ഇനിയെങ്ങിലും ആരും മനസില്‍ ലഡ്ഡു പോട്ടികരുത് വല്ല ഓലപ്പടക്കം ഗുണ്ട് തുടങ്ങിയവ വാരിവിതറുക ഇനി ഞങ്ങള്‍ നടത്തിയ അനുരാഗവിലോഭനീയമായ ചാറ്റിംഗ് ചരിതം (അടുത്ത വര്‍ഷം sslc പരിഷക്ക് ഇതില്‍ നിന്നും ചോദ്യം ഉണ്ടാവാന്‍ ചാന്‍സ്‌ ഇല്ലാതില്ല ???

അവള്‍ ....ഹായ്‌...,,,,
ഞാന്‍ കുയ്‌ ,,,
അവള്‍..എന്തുണ്ട് വിശേഷങ്ങള്‍. ?,,,
ഞാന്‍ ..ഓ അങ്ങിനെ പോണു ..
അവള്‍ ..ഇപോ എവിട്യാ..
ഞാന്‍ ..ഫ്രോഫില്‍ നോകിയില്ല ..
അവള്‍ .ഹും ഇല്ല എന്താ പറയാന്‍ മടി ഉണ്ടോ .??
ഞാന്‍ ,ഇല്ല പാലക്കാട്‌ ഇപ്പോള്‍ ഒമാനില്‍,,,,
അവള്‍ , ഒമാനില്‍ എന്താ ജോലി ..
ഞാന്‍ ,ചുമ്മാ തേരാപാരാ നടകുന്നു,,,,
അവള്‍ .ഹ ഹ ഹാ അതിനാണോ ഒമാനില്‍ പോയത്
ഞാന്‍, ഹും ഒമാന്‍ തെരാപാരക്ക്‌ പറ്റിയ സ്ഥലമാണ്,,,,
അവള്‍, ഹ ഹ ഹ ഈ തമാശകരെനെ എനിക്ക് ഇഷ്ട്ടായി..!!!!
ഡും ഡും ഡും ഒരു ഏകെ ഫോട്ടിസേവെന്‍ കിട്ടിയിരുനെങ്ങില്‍ ഞാന്‍ നിരത്തി വെടിവെച്ചേനെ,,,,,,,,,,
തിരിച്ച് എന്‍റെ ഒലിപീര് കേള്‍ക്കാന്‍ കാത്തിരികാതെ അവള്‍ ഓഫ്‌ ലൈന്‍ ആയി ഡിം ഞാന്‍ കാത്തിരുന്നു (അതവാ അതായി പണി) ,,,,
തുടര്‍ന് മുടിഞ്ഞ പ്രേമന്‍ എനില്‍ ഉടലടുത്തു.ഞങ്ങള്‍ പരസ്പരം എന്തോകെയോ കൈമാറി കണ്ണൂര്ആണ് വീട് പഠിച്ച കോളേജു കേട്ടു ഞാന്‍ ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചത്തു തിരഞ്ഞു ഗൂഗിള്‍അമ്മച്ചി കണ്ണ്ഉരുട്ടി ഇറങ്ങിപോട കൊച്ചന്നെ ദുനിയാവില്‍ ഇല്ലാത്ത കോളേജു തപ്പി വനോളും ഓരോരോ കുതറകള്‍ പിനെ കുറെ പച്ചയായ ഫാശയും എന്താ ഒരു അലങ്കാരം ശിവ ശിവാ...
അങ്ങിനെ ഞങ്ങള്‍ വീണ്ടും മെസോത്രോക്സ് മെസ്സേജ്,,
ഞാന്‍ .വീട്നു അടുത്തുള്ള ഇഷ്ട്ടപെട്ട സ്ഥലം ??
അവള്‍ ..************** തുടര്‍ന്നു പലതും. വീടിന്റെ അടുത്തുള്ള ഹോസ്പിറ്റല്‍,
അവള്‍.. കിങ്ങ്സ്‌ ഹോസ്പിറ്റല്‍ (തിരുവനന്തപുരം)
മനസ്സില്‍ ഉയരത്തില്‍ ഇരുന്ന കണ്ണൂര്‍കാരി എപ്പോള്‍ തിരുവനതപുരത്ത്എത്തി ,
,പിനെ ഞാന്‍ ഒന്നും ചോദിച്ചില്ല ഡിഷ്‌നറിയില്‍ ഇല്ലാത്ത പച്ചയായ സംഭവം വരി വരിയായി എയ്തുവിട്ടു അമ്പേറ്റ് അവള്‍ ആണായി മാറി എന്‍റെ പഞ്ചാരവാക്കുകള്‍ ഒരു കാലമാടന്‍ ആണല്ലോ ഏറ്റുവാങ്ങിയത് എന്ന് ഓര്‍ത്ത്‌ എന്നിലെ ക്രൂരന്‍ ഉണര്‍ന്നൂ ഞാന്‍ അര്‍ജുനനായി തെറിഭാണങ്ങള്‍ തുര് തുരാ കൊലവേരി നടത്തി അങ്ങിനെ ആ ഫേക്ക് ഗുദാ ഗവ.. by saif saifudeen...ഒപ്പിടാന്‍ മഷി തീര്‍ന്നു...

2012 മാർച്ച് 14, ബുധനാഴ്‌ച

കുടുബ കലഹം

കുടുംബകലഹം (പ്രചോദനം താരയും തോമയും ഒള്ള വഴക്ക്‌) എന്‍റെ താരകുട്ടി അറിയുവാന്‍ നിന്‍റെ തോമച്ചയന്‍ കുറിക്കുന്ന കുറിമാനം ഞാന്‍ പോകുകയാണ് അങ്ങ് തൃശൂരില്‍ തെങ്ങ് കയറാന്‍ ആളെ വേണം എന്ന് വടകേതില്‍ ദിനേശന്‍ പറഞ്ഞിരുന്നു ഇനി ഞാന്‍ ഇങ്ങുട്ടു വരുല്ല ഒരുപാട്‌ കഷ്ട്ടപ്പാട് സഹിച്ചു നിന്നെ ഒന്ന് സ്വന്തം ആകാന്‍ ഇനി വയ്യ നിനക്ക് ഒരു ലവ്‌സ്റ്റോറി ത്തനത്തിന് നിന്റെ അപ്പനും അമ്മാവന്‍ മാരും കുടി എന്‍റെ മുതുകത്ത്‌ ഓശാന പാടി ത്രിപിടകത്തിന്റെ മുകളിലെ ഒപിസു പിഴ്ഞ്ഞുഎടുത്തു പതിനഞ്ചാം പക്കം ആണ് ഞാന്‍ അത്യാഗ്രവാര്‍ഡില്‍ നിനും പുറത്ത്‌ വനത് അത് എന്റ്റെ അമ്മച്ചിയുടെ പ്രാര്‍ത്ഥന ഒന്ന് കൊണ്ട് മാത്രം പിനെ നിനെ വഴിയില്‍നിന്നു ഐ ലവ് യു ഇത്തിരി തരുമോ ഏന് ചോതിച്ചതിനു നിന്റെ ആങ്ങളമാര്‍ മാര്‍ വക കായിക പ്രകടനം എനിക്ക് തിരിച്ച് തല്ലാന്‍ അറിയാഞ്ഞിട്ടല്ല നാളെ അവരെല്ലാം എന്റെ അളിയന്‍ മാര്‍ അവന്‍ പോകുനവരും പിനെ അവരുടെയൊക്കെ മസിലിനു കുടുതല്‍ വ്യിയാമം കൊടുകണ്ടാ എനും തോനിയ എന്റെ നല്ല മനസിന് നീ നന്ദി പറയണം.. നിനക്ക് ഞാന്‍ ഒരു അഞ്ചു പവന്‍ മാല വാങ്ങിക്കാന്‍ കാശും കൊണ്ട് പോകുമ്പോള്‍ അവിടെ എത്തുനതിനു മുന്‍പേതന്നെ വില കുതിച് ഉയരും .അത് കാണുബോള്‍ ഞാന്‍ ഇന്ത്യ വിട്ട റോക്കറ്റ് പോലെയാണ് ബിവറേജിനു മുന്പില്‍ ക്യു നില്‍കുനത് പിനെയും കാശു മായി ചെല്ലുബോള്‍ വിണ്ടും കുതിച്ചുചാട്ടം നടത്തും ഈ നാശം പിടിച്ച ഗോള്‍ഡ്‌ .ബിവെരെജില്‍ ആണെങ്കില്‍ ഒടുക്കത്തെ ക്യുവും നീ പറ ഞാന്‍ നിന്നെ ഇതില്‍ കുടുതല്‍ എങ്ങിനയാ സ്നേഹികുക അര്‍ഥിങ്ങള്‍ പള്ളി പെരുനളിനുപോലും കുളിക്കാത്ത ഞാന്‍ പുന്നപ്ര കായലില്‍ ചാടി ആരോ ഇട്ട വലയില്‍ നിനും അടിച്ചു മാറ്റിയ കരിമീനും കൊണ്ട് നിനെ കാണാന്‍ വന്നപോല്‍ കരിമീന്‍ മാത്രം എടുത്ത് എനെ നീ നിഷ്കരുണം തിരസ്കരിച്ചു ..അത് കൊണ്ട് നീ ഫിഷ്മോളി ഉണ്ടാക്കി മുകളില്‍ താമസിക്കുന്ന മോളിക്‌ കൊടുത്തു അങ്ങിനെ ആ ഫിഷും മോളിലായി... എല്ലാം പോട്ടെ അവസാനമായി ഒരു വാക്ക് നിനക്ക് എന്നെ ഇഷ്ട്ടമാണോ ഇഷ്ട്ടം ആണെങ്കില്‍ ഒരു S M S അയക്കുക അയകേണ്ട ഫോര്‍മീറ്റ്‌സ്‌.. നിനെ പ്രണയിച്ച കാമുകന്‍ സ്പേസ് തോമാച്ചന്‍ . **പിന്‍കുറിപ്പ് .നിന്റെ ഉത്തരം അതെ എനനെങ്ങില്‍ ഞാന്‍ വേണാട്‌എക്സ്പ്രസില്‍ തൃശൂര്‍ക്ക് പോയി തെങ്ങ് കയറി കാശുണ്ടാക്കി വന്നു നിന്നെ കേട്ടും (കട്ടായം)... അല്ല എന്നാണ് ഉത്തരം എങ്കില്‍ അതെ ട്രയിനില്‍ തലവെച്ച് ഞാന്‍ മരിക്കും (ഇത് ഡബിള്‍സ് കട്ടായം) എന്ന് നിത്യകാമുകന്‍ തൊമ്മന്‍ (ഒപ്പും കോപ്പും തിരുമാനം അറിഞ്ഞതിന് ശേഷം).. സൈഫ്‌........